ക്ലാസില്‍ ബഹളം വെച്ചതിനെ തുടർന്ന് കുട്ടിയെ തല്ലി ചതച്ചു; ചോദ്യം ചെയ്യാനെത്തിയപ്പോള്‍ പ്രിൻസിപ്പാൾ കണക്കിന് കൊടുത്തു; പോലീസില്‍ പരാതി നല്‍കിയതോടെ 13 കാരനെ സ്കൂളിൽ ഒറ്റപ്പെടുത്താൻ തുനിഞ്ഞിറങ്ങി അധ്യാപിക

ഡിസംബര്‍ 11നാണ് സംഭവം. വീട്ടില്‍ കരഞ്ഞുകൊണ്ട് എത്തിയ കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ബംഗളൂരുവിലെ ഒരു പ്രമുഖ സ്‌കൂളിലാണ് സംഭവം ഉണ്ടായത്. 13കാരനെ അകാരണമായി അധ്യാപിക തല്ലി ചതച്ചു. അധ്യാപിക ചൂരല്‍ ഉപയോഗിച്ച് കഴുത്തിന് മര്‍ദ്ദിച്ചുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.
ഒടുവില്‍ സഞ്ജയ് നഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു. ജെദ്ദല്ലാഹള്ളിയിലുള്ള ഒരു പ്രശസ്ത സകൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയായ തന്റെ മകനെ അധ്യാപിക അകാരണമായി ചൂരലിന് മര്‍ദ്ദിച്ചുവെന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ കുട്ടിക്കെതിരെ പ്രിന്‍സിപ്പാളും അധ്യാപികയും പ്രതികാര നടപടി സ്വീകരിച്ചു എന്നാണ് വിവരം. തന്റെ മകനോട് മറ്റ് സഹപാഠികള്‍ സംസാരിക്കുന്നില്ലെന്നും അധ്യാപികയും പ്രിന്‍സിപ്പാളും മറ്റ് കുട്ടികള്‍ക്ക് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയെന്നും പിതാവ് പോലീസിലെത്തി വീണ്ടും പരാതി പറഞ്ഞു.
കഴുത്തിലും കൈകളിലും കാലുകളിലും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പിതാവ് പരാതിയില്‍ പറയുന്നു. അടുത്ത ദിവസം കുട്ടിയെ മര്‍ദ്ദിച്ചതിന്റെ കാര്യം അറിയാന്‍ സ്‌കൂളില്‍ എത്തി പ്രിന്‍സിപ്പാളിനെ കണ്ടു. നിങ്ങള്‍ സ്‌കൂളില്‍ വരാന്‍ പാടില്ലെന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ പ്രതികരണം. ഇതിനിടെ താന്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ഈ സമയം പ്രിന്‍സിപ്പാള്‍ കൊച്ചുമകള്‍ തന്നെ മര്‍ദ്ദിച്ചുവെന്നും വിദ്യാര്‍ത്ഥിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രിന്‍സിപ്പാളിനോട് കാര്യം തിരക്കി. ഇവര്‍ കുറ്റസമ്മതം നടത്തിയെന്നാണ് പോലീസ് പറയുന്നത്. ക്ലാസില്‍ ബഹളം വെച്ചതിന് അധ്യാപിക കുട്ടിയെ മര്‍ദ്ദിച്ചുവെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്.
https://www.facebook.com/Malayalivartha



















