അവിചാരിതമായ രാഹുലിന്റെ നീക്കങ്ങൾ പ്രധാന മന്ത്രി മോദിക്ക് തലവേദന സൃഷ്ടിക്കുന്നു;കാർഷിക കടങ്ങൾ എഴുതി തള്ളി കോൺഗ്രസിന്റെ കളം പിടിക്കൽ; ഗുജറാത്ത് കൈവിടാതിരിക്കാൻ എല്ലാവരെയും ഞെട്ടിച്ച് വൈദ്യുതി ബില്ല് എഴുതി തള്ളി ബിജെപി സർക്കാർ
വരാനിരിക്കുന്ന പൊതു തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അവിചാരിതമായ നീക്കങ്ങൾ മോദിക്ക് തലവേദന സൃഷ്ടിക്കുന്നു. ഹിന്ദി ഹൃദയ ഭൂമിയിലെ കർഷകരുടെ കാർഷിക കടങ്ങൾ അധികാരത്തിലെത്തി 10 ദിവസത്തിനുള്ളിൽ എഴുതി തള്ളും എന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കോൺഗ്രസ്സ് പറഞ്ഞപോലെ തന്നെ അവർ അത് എഴുതി തള്ളുകയും ചെയ്തു . അതുകൊണ്ട് തന്നെ അത് എത്രത്തോളം തലവേദന സൃഷ്ടിക്കുന്നു എന്നത് മനസിലാക്കാം കഴിയും . ആയതിനാൽ രാഹുലിനെ നേരിടാൻ പുതിയ തന്ത്രവുമായിറങ്ങിയിരിക്കുകയാണ് മോദി സർക്കാർ. പ്രധാനമന്ത്രി മോദിയുടെ തട്ടകമായ ഗുജറാത്തിൽ ബിജെപി സർക്കാർ 650 കോടിയോളം വരുന്ന വെെദ്യുതി ബില്ലുകൾ എഴുതി എഴുതി തള്ളാൻ അണിയൊരുങ്ങുന്നു.
ചത്തീസ്ഗഢിലും മദ്ധ്യപ്രദേശിലും കോൺഗ്രസ് കാർഷിക കടങ്ങൾ എഴുതിതള്ളിയതോടെ . ഹിന്ദി ഹൃദയ ഭൂമി കൈവിട്ട മോദിയെ വിറളി പിടിപ്പിക്കുന്നതാണ് ഗുജറാത്തിലെ സാഹചര്യങ്ങൾ. ഗുജറാത്തിൽ ഏതെങ്കിലും തരത്തിലുള്ള പരാജയം വരുവാണെങ്കിൽ മോദിയുടെ തുടർച്ചയായ പ്രധാനമന്ത്രി പദമെന്ന മോഹത്തിന് വിള്ളൽ ഉണ്ടാകും . ഈ സാഹചര്യത്തിലാണ് ബി.ജെ.പി സർക്കാർ സംസ്ഥാനത്തെ വെെദ്യുതി ബില്ലുകൾ എഴുതിത്തള്ളുമെന്ന തീരുമാനവുമായി മുന്നോട്ട് വന്നത്.
രാജസ്ഥാനിലെന്നപോലെ കർഷകർ ഏറെ പ്രതിസന്ധിയിലാണ് ഗുജറാത്തിലും. ഗ്രാമങ്ങളിലെ ഗാർഹിക വൈദ്യുത ഉപഭോക്താക്കളുടെ ബില്ലുകളാണ് എഴുതിതള്ളുന്നതെന്ന് ഗുജറാത്ത് വെെദ്യുത വകുപ്പ് മന്ത്രി സൗരവ് പട്ടേൽ പറഞ്ഞു. 6.22ലക്ഷത്തോളം വരുന്ന ഗ്രാമീണ കുടുംബങ്ങൾക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി.
ബില്ലടയ്ക്കാത്തതിനെ തുടർന്ന് ഇവരുടെ വെെദ്യുതി വിച്ഛേദിപ്പിച്ചിരിക്കുകയായിരുന്നു. ഇവ വീടുകളിലും കാർഷിക - വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയും ആണെന്ന് ഗുജറാത്ത് വൈദ്യുതി മന്ത്രി സൗരഭ് പട്ടേൽ വ്യക്തമാക്കി.മോദി ഭരണത്തിൽ ആർ എസ് എസ് കൂടി അതൃപ്തി രേഖപ്പെടുത്തിയതോടെ കാര്യങ്ങൾ കൈവിടുന്ന നിലയിലാണ് ഈ പതിനെട്ടാം അടവ്.
കർഷക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാവും അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പെന്ന് രാഹുൽ പറഞ്ഞു കഴിഞ്ഞു. ചത്തീസ്ഗഢിലും മദ്ധ്യപ്രദേശിലും കോൺഗ്രസ് സർക്കാർ കാർഷിക കടങ്ങൾ എഴുതിത്തള്ളിയതിന് ശേഷം രാഹുൽ ഗാന്ധി മോദിയെ വെല്ലുവിളിച്ചിരുന്നു. കർഷകരുടെ വായ്പ എഴുതിത്തള്ളുംവരെ മോദിയെ സമാധാനമായി ഉറങ്ങാൻ അനുവദിക്കില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. നാലരെ വർഷം ഭരിച്ചിട്ടും കർഷകർക്ക് വേണ്ടി മോദി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഗുജറത്തിൽ ബി.ജെ.പി സർക്കാർ 650 കോടി രൂപ വരുന്ന വെെദ്യുതി കടങ്ങൾ എഴുതിത്തള്ളുമെന്ന പ്രസ്താവന വന്നത്. രാഹുലിന്റെയും കോൺഗ്രസിന്റെയും നീക്കങ്ങൾ ഫലത്തിൽ കർഷകർക്ക് അനുഗ്രഹമാകുന്നു.
https://www.facebook.com/Malayalivartha