യോഗിയുടെ പൊലീസ് കസ്റ്റഡിയിലെത്തിയ പാസ്റ്ററെയും കുടുംബത്തെയും കണ്ണന്താനം ഇടപ്പെട്ട് മോചിപ്പിച്ചു
ഉത്തർപ്രദേശിലെ യോഗി പോലീസിന്റെ തിരുവിളയാടലിൽ നിന്ന് മലയാളിയായ പാസ്റ്ററെയും കുടുംബത്തെയും മോചിച്ച് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം.
മീറത്തിൽ മവാനയിൽ സംഘ്പരിവാർ സംഘടനയായ ബജ്റംഗ്ദളിെൻറ പരാതിയിൽ കൈകുഞ്ഞുൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി പാസ്റ്ററെയും കുടുംബത്തെയുമാണ് യു.പി കേഡറിലുള്ള മലയാളി ഉദ്യോഗസ്ഥൻ മുഖേന നടത്തിയ ഇടപെടലിലൂടെ മോചിപ്പിച്ചതെന്ന് കണ്ണന്താനം അറിയിച്ചു.
മവാനയിൽ തിങ്കളാഴ്ച ഉച്ചയോടെ പ്രാർഥനായോഗം നടക്കുേമ്പാഴാണ് പാസ്റ്റർ കെ.വി. അബ്രഹാമിെൻറ നേതൃത്വത്തിലുള്ള സംഘത്തെ ബജ്റംഗ്ദൾ നൽകിയ പരാതിയിൽ പൊലീസ് പിടികൂടിയത്. തുടർന്ന്
സംഘത്തിൽ സ്ത്രീകളും ഒരു വയസ്സുള്ള കുഞ്ഞിനേയും ഉൾപ്പെടുത്തി . ഈ വിവരം മന്ത്രി കണ്ണന്താനത്തിനു ലഭിച്ചപ്പോൾ യു.പി കേഡറിലുള്ള മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനായ കിരണിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിന്റെ സത്യവാസ്ഥാ അന്വേഷിച്ച് അവരുടെ മോചനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും കണ്ണന്താനം പറഞ്ഞു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ ഉത്തർപ്രദേശ് പൊലീസ് സംഘത്തെ വിട്ടയച്ചത്.
https://www.facebook.com/Malayalivartha