യോഗി പോലീസിന്റെ തിരുവിളയാടലിൽ നിന്ന് മലയാളിയായ പാസ്റ്ററെയും കുടുംബത്തെയും കരകയറ്റി ദേശത്തിന്റെ ധ്വനിപ്പിക്കുന്ന മനുഷ്യൻ
ഉത്തർപ്രദേശിലെ യോഗി പോലീസിന്റെ തിരുവിളയാടലിൽ നിന്ന് മലയാളിയായ പാസ്റ്ററെയും കുടുംബത്തെയും മോചിച്ച് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം.
മീറത്തിൽ മവാനയിൽ സംഘ്പരിവാർ സംഘടനയായ ബജ്റംഗ്ദളിെൻറ പരാതിയിൽ കൈകുഞ്ഞുൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി പാസ്റ്ററെയും കുടുംബത്തെയുമാണ് യു.പി കേഡറിലുള്ള മലയാളി ഉദ്യോഗസ്ഥൻ മുഖേന നടത്തിയ ഇടപെടലിലൂടെ മോചിപ്പിച്ചതെന്ന് കണ്ണന്താനം അറിയിച്ചു.
മവാനയിൽ തിങ്കളാഴ്ച ഉച്ചയോടെ പ്രാർഥനായോഗം നടക്കുേമ്പാഴാണ് പാസ്റ്റർ കെ.വി. അബ്രഹാമിെൻറ നേതൃത്വത്തിലുള്ള സംഘത്തെ ബജ്റംഗ്ദൾ നൽകിയ പരാതിയിൽ പൊലീസ് പിടികൂടിയത്. തുടർന്ന്
സംഘത്തിൽ സ്ത്രീകളും ഒരു വയസ്സുള്ള കുഞ്ഞിനേയും ഉൾപ്പെടുത്തി . ഈ വിവരം മന്ത്രി കണ്ണന്താനത്തിനു ലഭിച്ചപ്പോൾ യു.പി കേഡറിലുള്ള മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനായ കിരണിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിന്റെ സത്യവാസ്ഥാ അന്വേഷിച്ച് അവരുടെ മോചനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും കണ്ണന്താനം പറഞ്ഞു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ ഉത്തർപ്രദേശ് പൊലീസ് സംഘത്തെ വിട്ടയച്ചത്.
എന്നാൽ ഇന്ന് കേന്ദ്രടൂറിസം സഹമന്ത്രിയായി തുടരുന്ന കണ്ണന്താനത്തിന് ഇന്നത്തെ ലോകം അറിയാണ്ട് പോയ ഒരു കഥയുണ്ട് . ദേശത്തെ മുഴുവൻ ഞെട്ടിച്ച കഥ . അത് ഇതാണ്. ആരാണ് ഈ കണ്ണന്താനം എന്ന ചോദ്യമാണ് ആദ്യം ഉയരുന്നത്.
1953 -ൽ കോട്ടയത്ത് മണിമലയിൽ ജനിച്ച അല്‍ഫോണ്‍സ് കണ്ണന്താനം 1979 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ദേവികുളം സബ് കളക്ടറായിട്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സര്‍വ്വീസ് ജീവിതം ആരംഭിക്കുന്നത്.
സത്യസന്ധതയ്ക്കും കാര്യപ്രപ്തിക്കും പേരുകേട്ട ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കോട്ടയം കളക്ടറായിരിക്കേ കോട്ടയത്തെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണസാക്ഷരതാ നഗരമായി പ്രഖ്യാപിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. പിന്നീട് കേന്ദ്രസര്‍വ്വീസില്‍ ഡെപ്യൂട്ടേഷനില്‍ പോയപ്പോള്‍ ഡല്‍ഹി ഡവലപ്‌മെന്റ അതോറിറ്റി ചെയര്‍മാനായി അദ്ദേഹം നിയമിതനാവുകയും അനധികൃതമായി നിര്‍മ്മിച്ച 14310 കെട്ടിട്ടങ്ങളാണ് ഇക്കാലയളവില്‍ അദ്ദേഹം ഇടിച്ചു പൊളിച്ചത്.ഇത് ദേശീയതലത്തില്‍ തന്നെ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. പതിനായിരം കോടിയിലേറെ മൂല്യമുള്ള ഭൂമി കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചു പിടിച്ച കണ്ണന്താനം ടൈം മാഗസിന്‍ തയ്യാറാക്കിയ വളര്‍ന്നു വരുന്ന യുവനേതാക്കളുടെ പട്ടികയിലും ഇടംനേടി. ഇതിലൂടെ അദ്ദേഹം, ഡൽഹിയുടെ ധ്വനിപ്പിക്കുന്ന മനുഷ്യൻ എന്നറിയപ്പെടാനും തുടങ്ങി.
പിന്നീട് , ബാബരി മസ്ജിദ് പൊളിച്ചതിന് കുറ്റക്കാരൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ആയിരുന്നു എന്ന കണ്ണന്താനത്തിന്റെ വാക്കുകൾ വലിയ വിവാദത്തിന് വഴിതെളിയിക്കുകയും ചെയ്തു.
2006-ൽ നിയമസഭയിലും സ്ഥാനമാനങ്ങൾക്ക് വേണ്ടി മറുകണ്ടം ചാടുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിലായിരുന്നില്ല എന്തായാലും അൽഫോണ്‍സ് കണ്ണന്താനത്തിന് സ്ഥാനം. 2011-ലാണ് അല്‍ഫോണ്‍സ് സിപിഎം ബാന്ധവം ഒഴിഞ്ഞ് ബിജെപിയില്‍ ചേരുന്നത്.പ്രഭാഷകന്‍,അഭിഭാഷകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.
https://www.facebook.com/Malayalivartha