കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉൾപ്പെടെ കടുത്ത ശിക്ഷകൾ; പോക്‌സോ നിയമം ശക്തമാക്കാനുള്ള കരടിന് കേന്ദ്രത്തിന്റെ അംഗീകാരം

പോക്സോ അടക്കമുള്ള കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പോക്‌സോ നിയമം ശക്തമാക്കുന്ന ഭേദഗതിബില്ലിന്റെ കരട് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നൽകിയതോടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമങ്ങൾ ശക്തമാക്കും.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്കും കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കും കടുത്ത ശിക്ഷയായിരിക്കും. വധശിക്ഷ ഉൾപ്പെടെ കൂടുതൽ കഠിനമായ ശിക്ഷകൾ ഉൾപ്പെടുത്തിയാണ് നിയമഭേദഗതി. രാജ്യത്തുടനീളം കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അതേസമയം കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നാലും ശിക്ഷ ഉണ്ടാകും. ലൈംഗിക ലക്ഷ്യത്തോടെ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതും കുറ്റകരമാണ്. കുട്ടികൾക്കെതിരായ ലൈംഗീക അതിക്രമത്തിനെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാനാണ് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താന്‍ കേന്ദ്രത്തിന്‍റെ തീരുമാനം.
കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ ഇന്ത്യില്‍ നിലവിലുള്ള നിയമമാണ് പോക്‌സോ (The Protection of Children from Sexual Offences - POCSO Act). 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ തടയുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
https://www.facebook.com/Malayalivartha






















