ഗമ കാണിക്കാൻ ഭൂട്ടാന് ഇന്ത്യയുടെ 4500 കോടിയുടെ ധനസഹായം! ; പ്രളയത്തിൽ തകർന്ന കേരളത്തെ സഹായിക്കാൻ മടിച്ചു നിന്ന കേന്ദ്രസർക്കാരിന്റെ അനൗചിത്യ നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷം

ഒരു ഗമയ്ക്കു അയൽരാജ്യമായ ഭൂട്ടാന് ഇന്ത്യയുടെ 4500 കോടിയുടെ ധനസഹായം. ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടായ് ഷെറിംഗുമായി നടത്തിയ കൂടിക്കാഴ്‌ചകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.
ഭൂട്ടാന്റെ 12ആമത് പഞ്ചവത്സര പദ്ധതിയ്‌ക്ക് വേണ്ടിയാണ് ഈ പണം ചെലവഴിക്കുകയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു. അതേസമയം, കേരളത്തിൽ പ്രളയമുണ്ടായപ്പോൾ മടിച്ച് നിന്ന കേന്ദ്രസർക്കാർ അയൽരാജ്യത്തിന് വേണ്ടി ഇത്രയും വലിയ സാമ്പത്തിക സഹായം നൽകുന്നത് അനൗചിത്യമാണെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്. മോദിയുടെ വിദേശയാത്രകളും ചിലവുകളും ഏറെ വിവാദമായിക്കുമ്പോഴാണ് പുതിയ പുറപ്പാട്.
കഴിഞ്ഞ മാസം പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം നടത്തുന്ന ആദ്യ വിദേശയാത്രയ്‌ക്കായി വ്യാഴാഴ്‌ചയാണ് ഷെറിംഗ് ഇന്ത്യയിലെത്തിയത്. തുടർന്ന് നരേന്ദ്ര മോദിയുമായി അദ്ദേഹം ചർച്ചകൾ നടത്തി. ഭൂട്ടാന്റെ വികസനത്തിന് ഒരു അയൽരാജ്യമെന്ന നിലയിൽ എല്ലാ സഹായവും ചെയ്യുമെന്ന് നരേന്ദ്ര മോദി അദ്ദേഹത്തിന് ഉറപ്പ് നൽകി. ജലവൈദ്യുത പദ്ധതി അടക്കം നിർമിക്കുന്നതിന് ഇന്ത്യ ഭൂട്ടാന് 4500 കോടി രൂപ ധനസഹായം നൽകുമെന്നും മോദി അറിയിച്ചു. ഇന്ത്യയുടെ സഹായത്തിന് നന്ദി പറഞ്ഞ ഷെറിംഗ് തിരഞ്ഞെടുപ്പിൽ വിജയിച്ച തന്നെ ആദ്യം അഭിനന്ദിച്ചവരിൽ ഒരാൾ മോദിയാണെന്നും കൂട്ടിച്ചേർത്തു. ഭൂട്ടാന് നല്‍കിവന്നിരുന്ന പാചകവാതക മണ്ണെണ്ണ സബ്‌സിഡി ഇന്ത്യ പിന്‍വലിച്ചിരുന്നു. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് പുതിയ പാക്കേജ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
ചൈനയുമായുള്ള ബന്ധം സംബന്ധിച്ച് ഇന്ത്യാ ഭൂട്ടാന്‍ പ്രധാനമന്ത്രിമാര്‍ക്കിടയില്‍ ചര്‍ച്ചയുണ്ടായോ എന്നത് സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് ഇന്ത്യയുടെ തന്ത്രപ്രധാനമായ അയല്‍രാജ്യമായാണ് ഭൂട്ടാന്‍ അറിയപ്പെടുന്നത്. രാജഭരണം നിലനിന്നിരുന്ന ഭൂട്ടാനില്‍ 2008 മുതല്‍ ജനാധിപത്യം നിലവില്‍ വന്നെങ്കിലും രാജകുടുംബത്തിന് നിരവധി ആലങ്കാരിക അധികാരങ്ങളുണ്ട്. പരിസ്ഥിതിക്കും സംസ്‌ക്കാരത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഭൂട്ടാന്‍.
പ്രധാനമന്ത്രി ആയതിന് ശേഷം മോദി നടത്തിയ വിദേശയാത്രകള്‍ പലപ്പോഴും വിമര്‍ശനങ്ങല്‍ക്ക് വിധേയമായിട്ടുണ്ട്. നാട്ടില്‍ ഇല്ലാത്ത പ്രധാനമന്ത്രിയെന്നാണ് എതിരാളികള്‍ അദ്ദേഹത്തെ വിമര്‍ശിക്കാറുള്ളത്. അധികാരത്തിലെത്തിയതിന് ശേഷം മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങളായിരുന്നു ഇതിനായി ചിലവഴിച്ചതാകട്ടെ 1484 കോടി രൂപയാണ്.
കേന്ദ്രസഹമന്ത്രി വികെ സിങ് രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ യാത്രകളുടെ വിവരങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ ഏവരും ഞെട്ടിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപണികള്‍ക്കായി മാത്രം കോടികളാണ് ചിലവഴിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനിടയിലാണ് ഭൂട്ടാനുവേണ്ടി കോടികൾ എറിയുന്നതും.
https://www.facebook.com/Malayalivartha






















