വിശേഷണങ്ങൾക്കും ആലങ്കാരിതകൾക്കും അപ്പുറത്തെത്തി നിൽക്കുന്ന ക്രാന്ത ദർശി ..അതായിരുന്നു മൃണാൾസെൻ

ഇന്ത്യൻ നവതരംഗ സിനിമയിലെ അതികായൻ. ലോകസിനിമാ ഭൂപടത്തിൽ ഇടം നേടിയ വിശ്രുത സംവിധായകൻ..വിശേഷണങ്ങൾക്കും ആലങ്കാരിതകൾക്കും അപ്പുറത്തെത്തി നിൽക്കുന്ന ക്രാന്ത ദർശി ..അതായിരുന്നു മൃണാൾസെൻ...
പദ്മഭൂഷണ്‍, ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങള്‍ നേടി. ഭുവന്‍ ഷോം, ബൈഷേ ശ്രാവണ്‍, ആമര്‍ ഭൂഷണ്‍ തുടങ്ങിയവ ശ്രദ്ധേയചിത്രങ്ങളാണ്.
ഇന്ത്യൻ നവതരംഗ സിനിമയിലെ അതികായൻ. ലോകസിനിമാ ഭൂപടത്തിൽ ഇടം നേടിയ വിശ്രുത സംവിധായകനാണ് മൃണാള്‍സെൻ.
നിരവധി രാജ്യാന്തര പുരസ്‌ക്കാരങ്ങൾ സത്യജിത് റായുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായ അദ്ദേഹത്തെ തേടി എത്തി.
സമാന്തര കലാസിനിമ അതിന്റെ അസ്തിത്വം വ്യക്തമാക്കിയത് സത്യജിത് റായ്, ഋത്വിക് ഘട്ടക്ക്, മൃണാൾ സെൻ എന്നീ ബംഗാളി സംവിധായകരുടെ ചിത്രങ്ങളിലൂടെയായിരുന്നു.
ചലച്ചിത്ര സൗന്ദര്യശാസ്ത്രഗ്രന്ഥം വായിച്ച് സിനിമയിൽ ആകൃഷ്ടനായ മൃണാൾസെൻ, എല്ലായ്പ്പോഴും പരീക്ഷണങ്ങളുടെ വക്താവായിരുന്നു. . ഇടതു നാടക പ്രസ്ഥാനവുമായുള്ള ബന്ധം, അദ്ദേഹത്തെ മാർക്സിസത്തിലേക്കും ചലച്ചിത്രസംവിധാനത്തിലേക്കും നയിച്ചു. നാല്‌പതുകളിലെ ബംഗാൾ ക്ഷാമവും, രവീന്ദ്രനാഥ ടാഗോറിന്റെ അന്ത്യനിമിഷങ്ങളും മൃണാൾസെന്നിനെ പിടിച്ചുലച്ചു.ഇവയെല്ലാം പിൽക്കാലത്ത് അഭ്രപാളിയിൽ വിസ്മയങ്ങളായി പ്രേക്ഷകന് മുന്നിൽ അവതരിച്ചു.
.
1923 മേയ് 14ന് കിഴക്കൻ ബംഗാളിലെ ഫെരിദ്പൂരിൽ ജനിച്ച അദ്ദേഹം കൽക്കത്ത യൂണിവേഴ്സിറ്റിയിൽ ഊർജ്ജതന്ത്രത്തിൽ ബിരുദം നേടി . പത്രപ്രവർത്തകനായും മെഡിക്കൽ റപ്രസന്റേറ്റീവായും, കൽക്കട്ട ഫിലിം സ്റ്റുഡിയോയിൽ ഓഡിയോ ടെക്നീഷ്യനായും ജോലി ചെയ്തു. ഇന്ത്യൻ പീപ്പിൾസ് തിയ്യറ്റർ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.
1955ൽ ആദ്യ ഫീച്ചർ സിനിമ രാത്ത് ബോറെ സംവിധാനം ചെയ്തു. നീൽ ആകാഷെർ നീചെ എന്ന രണ്ടാമത്തെ ചിത്രം പ്രാദേശികമായ അംഗീകാരവും മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രാവണ രാജ്യാന്തര ശ്രദ്ധയും നേടി. ബുവൻഷോം ദേശീയ–രാജ്യന്തര രംഗത്ത് നിരവധി രംഗത്ത് നിരവധി അവാർഡുകൾ നേടുകയും ഇന്ത്യൻ സിനിമാചരിത്രത്തിൽ നാഴികകല്ലായി മാറുകയും ചെയ്തു.
ഗ്രാമീണഇന്ത്യയെ കറുത്ത ഹാസ്യത്തിൽ ചാലിച്ച് അവതരിപ്പിച്ച ഭുവൻഷോം (1969) എന്ന ചിത്രത്തിലൂടെയാണ് സെൻ ശ്രദ്ധേയനായത്. സെന്നിനു കൂടുതൽ താത്പര്യം കൽക്കട്ട നഗരത്തെ കേന്ദ്രീകരിച്ച് മധ്യവർഗത്തിന്റെ പ്രശ്‌നങ്ങൾ ചിത്രീകരിക്കുന്നതിലായിരുന്നു
ഇന്റർവ്യൂ, കൽക്കട്ട 71, പഡാടിക് എന്നീ ചിത്രങ്ങളടങ്ങിയ കൽക്കട്ടത്രയം ഏറെ ചർച്ച ചെയ്യപ്പെട്ടു. കൽക്കട്ടയുടെ ആഭ്യന്തരപ്രശ്‌നങ്ങൾ പരീക്ഷണാത്മക ശൈലിയിൽ അവതരിപ്പിച്ചവയാണ് ഈ ചിത്രങ്ങൾ. ഒരു മധ്യവർഗ കുടുംബത്തിലെ പെൺകുട്ടിയുടെ കാണാതാകലിനെ കേന്ദ്രീകരിച്ചുള്ള സെൻ സിനിമയാണ് 'ഏക് ദിൻ പ്രതിദിൻ'. അന്തരീൻ, മൃഗയാ, ഏക്ദിൻ അചാനക്, കാന്ധാർ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന സിനിമകൾ.
തന്റെ നീണ്ട സിനിമാ ജീവിതത്തിൽ 27 ഫീച്ചർ ചിത്രങ്ങൾ, 14 ലഘുചിത്രങ്ങൾ, 5 ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ അവാർഡുകളും കാൻ, വെനീസ്, ബർലിൻ, മോസ്കോ, കെയ്റോ, ഷിക്കാഗോ, മോൺട്രിയൽ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും ലഭിച്ചു. നിരവധി വിദേശ ചലച്ചിത്രമേളകളിൽ ജൂറിയായി പ്രവർത്തിച്ചു. 1981–ൽ പത്മഭൂഷനും 2005–ൽ ദാദാ സാഹബ് ഫാൽകേ പുരസ്കാരവും നൽകി ആദരിക്കപ്പെട്ടു. 1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്നു.
ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ ഏ ലാത്ര് പുരസ്കാരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്. വിവിധ സർവ്വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് ബിരുദവും നൽകിയിട്ടുണ്ട്. ഭുവന്‍ ഷോം (1969), കോറസ് (1974), മൃഗയ(1976), അകലെര്‍ സന്ധാനെ (1980) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ഭുവന്‍ ഷോം, ഏക് ദിന്‍ പ്രതിദിന്‍(1979), അകലെര്‍ സന്ധാനെ, ഖന്ധര്‍ (1984) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി.
https://www.facebook.com/Malayalivartha






















