അമ്മയുടെ മരണം; അപ്പോളോ ആശുപത്രിയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ കമ്മീഷന്‍

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ ('അമ്മ ) മരണത്തില്‍ അപ്പോളോ ആശുപത്രിക്കും തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിക്കുമെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി അന്വേഷണ കമ്മീഷന്‍.
തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്നും അപ്പോളോ ആശുപത്രി അധികൃതരും തമ്മിൽ ഗൂഢാലോചന നടത്തിയെന്നും അതിന്റെ ഫലമായി ജയലളിതയ്ക്ക് മോശം ചികിത്സ നൽകിയെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി .ശനിയാഴ്ച ലണ്ടനിൽ ജോലി ചെയ്യുന്ന ഡോ റിച്ചാർഡ് ബെയിലിന് കമ്മീഷൻ സമൻസ് അയച്ചു.
ജയലളിത ചികിത്സയിലിരിക്കെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും അന്വേഷണ കമ്മീഷന്‍ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. രാമ മോഹന റാവു തെറ്റായ തെളിവുകൾ ഹാജരാക്കിയെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്.കൂടാതെ ജയലളിതയെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെ ഇയാൾ എതിർത്തുവെന്നവും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.
അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ള്‍ നിഷേധിക്കുന്നതായും ആരോഗ്യ വകുപ്പ് സെക്രട്ടറി രാധാകൃഷ്ണനനും ആരോപണങ്ങള്‍ നിഷേധിക്കുന്നതായിയും അപ്പോളോ ആശുപത്രി അധികൃതരും വ്യക്തമാക്കി.
ജയലളിതയെ 2016 സെപ്റ്റംബറിൽ ആശുപത്രിയിൽ പ്രവേശിച്ച ശേഷം ലണ്ടൻ ബ്രിഡ്ജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന റിച്ചാർഡ് ബെയിൽ പലപ്പോഴായി ആശുപത്രി സന്ദർശിച്ചിരുന്നു. 2017 ഡിസംബർ അഞ്ചിനാണ് 75 ദിവസത്തെ ആശുപത്രി ചികിത്സയ‌്ക്ക‌് ശേഷം ജയലളിത മരിച്ചത‌്.
https://www.facebook.com/Malayalivartha























