ശബരിമലയിലേത് ക്ഷേത്രാചാരം, മുത്തലാഖിന്റേത് ലിംഗസമത്വം ! ; ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജന വിധി ചർച്ച ചെയ്യണമെന്ന് നരേന്ദ്രമോദി

ശബരിമലയിൽ യുവതി പ്രവശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിധിയെ എതിർത്തുകൊണ്ടുള്ള പ്രതിഷേധങ്ങൾ പിന്നീട് നിരവധി സംഘർഷങ്ങളിലേയ്ക്കും നയിച്ചിരുന്നു. വിധിയെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പ്രമുഖരും രംഗത്തെത്തിയതോടെ ശബരിമല യുവതി പ്രവേശനം സമൂഹ മാധ്യങ്ങളിലടക്കം ചർച്ചയായി. ഇപ്പോളിതാ യുവതീ പ്രവേശന വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ശബരിമലയിലേത് ക്ഷേത്രാചാരമാണ്, അതുകൊണ്ട് തന്നെ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജന വിധി ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിധി വന്നതിന് ശേഷം ആദ്യമായാണ് ഈ വിഷയത്തിൽ നരേന്ദ്രമോദി പ്രതികരിക്കുന്നത്.
ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധിയിൽ ചർച്ച വേണം, ഇവിടെയാണ് സംവാദങ്ങൾ ഉയരേണ്ടത്. മുത്തലാഖും ശബരിമലയും വ്യത്യസ്ത വിഷയങ്ങളാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുത്തലാഖ് എന്നത് വിശ്വാസത്തിന്റെ ഭാഗമല്ല, മറിച്ച് ലിംഗസമത്വത്തിന്റെയും സാമൂഹ്യ നീതിയുടെയും പ്രശ്നമാണ്. മുസ്ലിം രാജ്യങ്ങളിൽ പോലും മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. കോടതി വിധിക്ക് ശേഷം മുത്തലാഖ് വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരില്ലെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ കേരളത്തിലെ ബി.ജെ.പിയുടെ നിലപാടിന് വിരുദ്ധമായിട്ടാണ് ദേശീയ നേതാക്കൾ പ്രതികരിച്ചത്. സുബ്രഹ്മണ്യ സ്വാമിയടക്കമുള്ള നേതാക്കൾ ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശബരിമല ആചാരത്തെ അനുകൂലിച്ച് കൊണ്ടുള്ള നരേന്ദ്രമോദിയുടെ പരാമർശം.
https://www.facebook.com/Malayalivartha























