Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപിക്ക് നേരെ വെല്ലുവിളിയുമായി പ്രകാശ് രാജ്; ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും; കമലഹാസനും രജനീകാന്തിനും ശേഷം രാഷ്ട്രീയത്തിലേക്കു കടക്കുന്ന മറ്റൊരു പ്രമുഖ സിനിമാതാരമായി മാറുകയാണ് പ്രകാശ് രാജ്

02 JANUARY 2019 03:01 PM IST
മലയാളി വാര്‍ത്ത

വര്‍ഗ്ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതില്‍ എന്നും മുമ്പന്തിയില്‍ നില്‍ക്കുന്ന തെന്നിന്ത്യന്‍ സിനിമാതാരം പ്രകാശ് രാജ് പുതുവര്‍ഷത്തില്‍ ഒരു ഞെട്ടിപ്പ് പ്രസ്താവനയുമായി എത്തിയിരിക്കുന്നു. വരാന്‍ പോകുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കാന്‍ പോകുന്നു. ‌സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും മത്സരിക്കുക എന്നും പ്രകാശ് രാജ് വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇനി വരേണ്ടത് ജനങ്ങളുടെ സര്‍ക്കാര്‍ എന്നാണ് പ്രകാശ് രാജിന്റെ ആഹ്വാനം. അതായത് ബിജെപിക്കു നേര്‍ക്കുനേര്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പ് അങ്കം കുറിച്ചിരിക്കുന്നത്. ഗോദയില്‍ ഒരു കൈ നോക്കുവാന്‍ തന്നെയാണ് ഇന്ത്യ നിറയെ ആരാധകരുള്ള നടന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് വലിയ പിന്തുണയാണ് അദ്ദേഹത്തിന് പ്രതികരണമായി സമൂഹമാധ്യമങ്ങളിലൂടെ കിട്ടിക്കൊണ്ടിരിക്കുന്നത്.

ഇതോടെ, കമലഹാസനും രജനീകാന്തിനും ശേഷം രാഷ്ട്രീയത്തിലേക്കു കടക്കുന്ന മറ്റൊരു പ്രമുഖ സിനിമാതാരമായി മാറുകയാണ് പ്രകാശ് രാജ്. എന്നാല്‍ മറ്റു രണ്ടുപേരില്‍നിന്നു ഭിന്നമായി ബിജെപിയുടെ വര്‍ഗ്ഗീയ ഫാസിസത്തിനതിരേ സന്ധിയില്ലാത്ത പോരാട്ടമാണ് പ്രകാശ് രാജിനെ വ്യത്യസ്തനാക്കുന്നത്. നേരത്തേ തന്നെ തന്റെ മതേതര നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ ഭയം കാണിച്ചിട്ടില്ലാത്ത കലാകാരനാണ് പ്രകാശ് രാജ്. സാധാരണ സിനിമാതാരങ്ങള്‍ ആരാധകരെയും വിമര്‍ശകരെയും ഭയന്ന് തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവ്. എന്നാല്‍ പ്രകാശ് രാജാകാട്ടെ രാജ്യത്തിന്റെ മതേതരത്വത്തിനും ഭരണഘടനയ്ക്കും എപ്പോഴൊക്കെ പരുക്കു സംഭവിക്കുന്നോ അപ്പോഴൊക്കെ ഭരണകൂടത്തിന്റെ നിശിത വിമര്‍ശകനായി രംഗത്തുവരികയാണു ചെയ്യുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശത്തിന് കൂടുതല്‍ പ്രാധാന്യം കൈവരുന്നു.

പുതുവര്‍ഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് പ്രകാശ് രാജ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഏത് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക എന്നത് ഉടന്‍ അറിയിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. അബ് കി ബാര്‍ ജനതാ സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തോടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്നായിരുന്നു 2014-ല്‍ ബിജെപിയുടെ മുദ്രാവാക്യം.

അതേ സമയം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി നില്‍ക്കുന്നതിനെയോ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതിനെയോ സംബന്ധിച്ച് അദ്ദേഹം സൂചനകള്‍ നല്‍കിയിട്ടില്ല. ‘എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ഇതൊരു പുതിയ തുടക്കമാണ്. കൂടുതല്‍ ഉത്തരാവാദിത്തത്തിന്റേത്. ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് എന്റെ തീരുമാനം. അതിനായി നിങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. ഏത് മണ്ഡലമാണെന്നുള്ളത് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും’- ഇങ്ങനെയാണ് പ്രകാശ് രാജ് ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്.

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദി, മറാഠി സിനിമകളിലും ഒരേപോലെ അഭിനയിക്കുന്ന ഒരേയൊരു നടനാണ് പ്രകാശ് രാജ്. എക്കാലവും വിവാദങ്ങളുടെ തോഴനായിരുന്നു അദ്ദേഹം. സ്വന്തം നിലപാടുകളുടെ പേരില്‍ പല തവണ വിമര്‍ശനങ്ങളേറ്റു വാങ്ങിയിട്ടുള്ള പ്രകാശ് രാജ് സാമൂഹ്യസേവന പ്രവര്‍ത്തനരംഗത്തും സജീവമാണ്. തെലുങ്കാനയിലും കര്‍ണ്ണാടകയിലും നിരവിധി ഗ്രാമങ്ങള്‍ അദ്ദേഹം ദത്തെടുത്തിട്ടുണ്ട്. കന്നടയിലെ നിരവധി തെരുവുനാടകങ്ങലിലുടെ അഭിനയമികവു തെളിയിച്ച ശേഷം കെ. ബാലചന്ദറിന്റെ ഡ്യൂയറ്റ് എന്ന സിനിമയിലൂടെ 1994 ലാണ് അദ്ദേഹം സിനിമയിലേക്കു കടന്നുവരുന്നത്. എല്ലാ തെക്കേ ഇന്ത്യന്‍ ഭാഷകളും ഹിന്ദിയും മറാഠിയും വശമുള്ള പ്രകാശ് രാജ് വളരെപ്പെട്ടെന്നാണ് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഒരു പോലെ സ്വീകാര്യനായ അഭിനേതാവായി മാറുന്നത്. പ്രകാശ് രാജ് മലയാളത്തില്‍ അഭിനയിച്ച അവസാനചിത്രം ഒടിയനാണ്.

മതനിരപേക്ഷതയ്ക്കുവേണ്ടി ഉറച്ച നിലപാടെടുക്കുന്ന പ്രകാശ് രാജിന്റെ ഇടപെടലുകള്‍ ബിജെപിക്കും എന്നും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലെ മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിനു ശേഷമാണ് അദ്ദേഹം സംഘപരിവാറിന്റെ കടുത്ത വിമര്‍ശകനായി മാറുന്നത്. ഒരു കന്നഡ പത്രത്തില്‍ പ്രകാശ് രാജ് എഴുതിവന്നിരുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന കോളം വളരെ വായനക്കാരുള്ളതായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിശിതവിമര്‍ശനമാണ് അതിലൂടെ ചെയ്തിരുന്നത്. ഒടുവില്‍ ബിജെപി ഇടപെടലിനെത്തുടര്‍ന്ന് ആ കോളം മുന്നറിയിപ്പില്ലാതെ പത്രം തന്നെ നിര്‍ത്തലാക്കുകയായിരുന്നു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തുവാനും പ്രകാശ് രാജ് മുന്‍നിരയില്‍ നിന്നു. ബി.ജെ.പി പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഹിന്ദുത്വം ഇന്ത്യയില്‍ നടക്കില്ലെന്ന് പ്രകാശ്രാജ് പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഹിന്ദുവിരുദ്ധനായി അവതരിപ്പിച്ചാണ് ബിജെപി പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അതിനു മറുപടിയായി പ്രകാശ് രാജ് പറഞ്ഞിട്ടുള്ളത് താന്‍ ഹിന്ദു വിരുദ്ധനല്ലെന്നും അതേസമയം മോദി വിരുദ്ധനും അമിത് ഷാ വിരുദ്ധനുമാണെന്നാണ്.

കേരളത്തിന്റെ രാഷ്ട്രീയവും മതേതതര ജീവിതവും ആദരവോടെ കാണുന്ന പ്രകാശ് രാജ് പല സന്ദര്‍ഭങ്ങളിലും കേരളത്തിന്റെ വക്താവായിത്തന്നെ രംഗത്തുവന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തിന്റെ കെടുതിയ്ക്ക് അര്‍ഹമായ സഹായം കേരളത്തിനു നല്‍കാത്ത മോദി ഭരണകൂടം പ്രതിമ നിര്‍മ്മിക്കാന്‍ 3000 കോടി ചെലവഴിച്ചതിനെ അദ്ദേഹം ഈയിടെ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. മലയാളത്തിലെ ഒരു സിനിമാതാരവും ശബ്ദിക്കാന്‍ ധൈര്യം കാട്ടാതിരുന്ന സന്ദര്‍ഭത്തിലാണ് പ്രകാശ് രാജിന്റെ പ്രസ്താവന. ശബരിമല വിഷയത്തില്‍ സ്ത്രീതുല്യതയ്ക്കും സ്ത്രീകളുടെ വിശ്വാസസ്വാതന്ത്ര്യത്തിനും വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്.

ഇതൊക്കെയാണ് പ്രകാശ് രാജിന്റെ പ്രത്യേകതകള്‍. അദ്ദേഹം വെറുമൊരു സിനിമാക്കാരനല്ലെന്നു ചുരുക്കം. രണ്ടും കല്പിച്ചാണ് പ്രകാശ് രാജ് ബിജെപിയെ വെല്ലുവിളിച്ചിരിക്കുന്നത്. വരും ദിനങ്ങളില്‍ ആ അങ്കത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ വെളിവാകുമെന്നാണ് കരുതുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (2 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (3 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (3 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (3 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (3 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (3 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (3 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (3 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (4 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (4 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (4 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (4 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (5 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (5 hours ago)

Malayali Vartha Recommends