ശബരിമലയെ ചൊല്ലി അമ്മയ്ക്കെതിരെ മകന് പരാതി; ശബരിമല വിഷയത്തിൽ കറുത്ത ബാഡ്ജ് ധരിച്ചെത്തിയ എം പിമാരെ വിലക്കിയ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിലപാടിനെതിരെ കെ.സി. വേണുഗോപാൽ എംപി. രാഹുൽ ഗാന്ധിയെ പരാതിയും പ്രതിഷേധവും അറിയിച്ചു

ശബരിമല വിഷയത്തിൽ കറുത്ത ബാഡ്ജ് ധരിച്ചെത്തിയ എം പിമാരെ വിലക്കിയ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിലപാടിനെതിരെ കെ.സി. വേണുഗോപാൽ എംപി. രാഹുൽ ഗാന്ധിയെ പരാതിയും പ്രതിഷേധവും അറിയിച്ചു. ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് പാർലെമെന്റ് നിയമസഭാ തെരഞ്ഞടുപ്പുകളിൽ സി പി എമ്മിന്റെ വിജയത്തിന് വഴി തെളിക്കുമെന്ന് പറയേണ്ടി വന്നു. ഒടുവിൽ രാഹുൽ ഗാന്ധി ഇടപെട്ടാണ് ശബരിമല വിഷയം പാർലെമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ് എം പി മാർക്ക് അവസരം ലഭിച്ചത്.
രാഹുൽഗാന്ധി സോണിയാ ഗാന്ധിയെ കണ്ട് സംസാരിച്ചാണ് വിഷയം പാർലെമെന്റിൽ ഉന്നയിക്കാൻ എം പി മാർക്ക് അവസരം നൽകിയത്. എന്നാൽ സോണിയാ ഗാന്ധിക്ക് ശബരി മലയിൽ യുവതികൾ പ്രവേശിക്കണമെന്ന നിലപാട് തന്നെയാണ് ഉള്ളത്. മറിച്ചുള്ള എല്ലാ നിലപാടുകളും ജനമധ്യത്തിൽ കോൺഗ്രസിന്റെ ഇമേജ് ഇല്ലാതാക്കുമെന്നാണ് സോണിയ കരുതുന്നത്.
കെ.സി. വേണുഗോപാൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വിശ്വസ്തനാണ്. ആലപ്പുഴയിൽ നിന്നുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ വിജയത്തിന്റെ അടിസ്ഥാനം എൻ എസ് എസിന്റെ സഹായമാണ്. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും പക്ഷേ അതിന് കോൺഗ്രസ് കൂടി പിന്തുണ നൽകണമെന്നും വേണുഗോപാലിനോട് ആവശ്യപ്പെട്ടത് സുകുമാരൻ നായരാണ്.
കോൺഗ്രസിന്റെയും യു. പി. എ.ഘടകകക്ഷികളുടെയും എം പിമാർ ഇക്കാര്യം ലോക് സഭയിൽ ആവശ്യപ്പെട്ടത് എൻ എസ് എസിന്റെ ആവശ്യ പ്രകാരമാണ്. എന്നാൽ കേരള പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിനെതിരെ രംഗത്തെത്തി. അത് സോണിയാ ഗാന്ധിയുമായി സംസാരിച്ച ശേഷമാണ്. ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് യുവതികളെ മലയിൽ പ്രവേശിപ്പിക്കണം എന്നതാണെന്ന് സോണിയാ മുല്ലപ്പള്ളിയെ അറിയിച്ചു. അതുകൊണ്ടാണ് പാർലെമെന്റിൽ കോൺഗ്രസ് എം പി മാർ ഓർഡിനൻസിന് വേണ്ടി രംഗത്തെത്തുന്ന കാര്യം താനറിഞ്ഞില്ലെന്ന മുല്ലപ്പള്ളി പറഞ്ഞത്. രാഹുൽ ഗാന്ധിക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്.
ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം യുവതി പ്രവേശനത്തിന് എതിരാണ്. ഇതേ ചിന്താഗതിയിൽ സോണിയയെയും രാഹുലിനെയും കൊണ്ടു വരാൻ ശ്രമിച്ച ചെന്നിത്തല പക്ഷേ പരാജയപ്പെട്ട് മടങ്ങി. വിശ്വാസികൾക്കൊപ്പം നിൽക്കുന്ന തനിക്ക് ഇത്തരത്തിൽ തീരുമാനിക്കാൻ മാത്രമേ കഴിയുകയുള്ളുവെന്ന് ചെന്നിത്തല നിലപാട് എടുത്തപ്പോൾ അതിനോട് കേന്ദ്ര നേതൃത്വം എതിർത്തില്ല എന്നേയുള്ളു. എന്നു കരുതി ചെന്നിതലയുടെ നിലപാടിനോട് ഹൈകമാന്റ് യോജിച്ചിട്ടില്ല.
കറുത്ത ബാഡ്ജ് ധരിച്ച എം പി മാരെ സോണിയാ ഗാന്ധി ശാസിച്ചു എന്ന വാർത്ത ചെന്നിത്തല നിഷേധിച്ചു. സോണിയയുടെ ശാസന ശരിയാണെങ്കിലും നിഷേധിച്ചില്ലെങ്കിൽ കേരളം കൈവിടുമെന്ന പേടി രമേശിനുണ്ട്. വോട്ടുകൾ ബി ജെ പിക്ക് കൂടുതലായി ലഭിച്ചാൽ വീണ്ടും പിണറായി അധികാരത്തിൽ വരുമെന്ന് രമേശ് കരുതുന്നു.
https://www.facebook.com/Malayalivartha























