തെരഞ്ഞെടുപ്പില്‍ ഇനി ബിജെപി ആരേയും കൂട്ടുപിടിക്കില്ല... പിണങ്ങി നില്‍ക്കുന്ന കൂട്ടുകക്ഷികളെ വരെ എതിരാളികളായി കാണും; തുറന്നടിച്ച് അമിത്ഷാ

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ആരേയും കൂട്ടുപിടിക്കില്ലെന്നും പിണങ്ങി നില്‍ക്കുന്ന കൂട്ടുകക്ഷികളെ വരെ എതിരാളികളായി കാണുമെന്നും തുറന്നടിച്ച് അമിത്ഷാ. ബൂത്ത് തലം മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറെടുപ്പ് നടത്തണം. മഹാരാഷ്ട്രയില്‍ 48 ല്‍ 40 സീറ്റുകളിലും ബിജെപി ജയിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസിന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയാണ് അമിത്ഷായുടെ പ്രസ്താവനയും വന്നത്. കൂടെ കൂടിയാല്‍ രക്ഷിക്കുമെന്നും പിണങ്ങിയാല്‍ ശത്രുവായി കരുതി തോല്‍പ്പിക്കുമെന്ന് ശിവസേന ഉള്‍പ്പെടെ എന്‍ഡിഎയില്‍ വിഘടിച്ചു നില്‍ക്കുന്നവര്‍ക്കാണ് ബിജെപിയുടെ ഈ മുന്നറിയിപ്പ്.
മുന്‍പ് കൂട്ടാളികളായിരുന്നവര്‍ എന്ന പരിഗണന പോലും ആര്‍ക്കും നല്‍കില്ലെന്നും ഒറ്റക്കക്ഷിയായി തന്നെ രാജ്യം ഭരിക്കുമെന്നും അമിത്ഷാ പറഞ്ഞു. മുന്നണിയില്‍ തങ്ങളോട് യോജിക്കുന്നവരുടെ വിജയം ഉറപ്പാക്കും. അല്ലാത്തവരെ എതിരാളികളെ പോലെ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കും. മുന്നണികള്‍ അതിന്റേതായ വഴിക്ക് പോകുമെന്നും 48 സീറ്റുകളിലും ജയമാണ് തങ്ങളുടെ ലക്ഷ്യമെന്നും 48 ല്‍ 40 സീറ്റുകളും നേടുമെന്നും ഫഡ്‌നാവീസ് പറഞ്ഞു. അതേസമയം ശിവസേനയും മറുപടിയുമായി എത്തിയിട്ടുണ്ട്. ബിജെപി പ്രസിഡന്റിന്റെ പ്രസ്താവനങ്ങള്‍ ഭ്രാന്തമായ ജല്‍പ്പനങ്ങള്‍ മാത്രമാണെന്നും ഏതു വെല്ലുവിളിയും നേരിടാന്‍ ശിവസേന തയ്യാറാണെന്നും ശിവസേന പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഹിന്ദുത്വം പിന്‍തുടരുന്നവരുടെ സഹായം വേണ്ടെന്നാണ് ഇതിലൂടെ ബിജെപി പറയുന്നതെന്നും അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനം എന്താണെന്ന് ജനങ്ങള്‍ തെളിയിച്ചതാണെന്നും അത് അവര്‍ ആവര്‍ത്തിക്കുമെന്നും തങ്ങള്‍ തയ്യാറെടുപ്പ് നടത്തിയെന്നും ശിവസേന പറയുന്നു. ബിജെപി 40 സീറ്റുകള്‍ നേടുമെന്ന് പറയുന്നത് ഇലകേ്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം കാട്ടുമെന്നതിന്റെ സൂചനയാണെന്നും ബിജെപി അങ്ങിനെയാണ് തെരഞ്ഞെടുപ്പില്‍ ഫലം ഉണ്ടാക്കുന്നതെന്നും ഉദ്ധവ് താക്കറേ പറഞ്ഞു. അമിത്ഷാ പറയുന്നത് പാര്‍ട്ടിയുടെ അഹങ്കാരമാണ്. എന്നാല്‍ ഹിന്ദുത്വത്തെക്കുറിച്ചും രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ചും നിരന്തരം പറയുന്നത് ശിവസേനയാണ്.
എന്നാലും ബിജെപിയ്‌ക്കെതിരേയുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും പറഞ്ഞു. എന്നതായാലും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തവേളയിൽ വലിയ തന്ത്രങ്ങളാണ് അമിത് ഷാ ഒരുക്കുന്നത്. ഒരിക്കലും ശിവസേന തങ്ങളോടൊപ്പം നിൽക്കില്ലെന്ന് ബോധ്യമായതിന്റെ പശ്ചാത്തലത്തിൽ അമിത്ഷായുടെ നീക്കങ്ങൾ ഇനി നിർണ്ണയകമാകും.
https://www.facebook.com/Malayalivartha






















