പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ അവർ പാക്കിസ്ഥാന്‍റെ സഹായം തേടി... കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍

കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാന്‍റെ സഹായം തേടുകയാണെന്ന് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരിക്കുകയാണ്.
എന്‍.ഡി.എ സര്‍ക്കാരിന്‍റെ തീരുമാനങ്ങളും നയങ്ങളും നടപടികളും മൂലം അന്താരാഷ്ട്ര തലത്തില്‍ തന്നെ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയുടെ നയതന്ത്ര മികവും ഭരണനേട്ടങ്ങളും കാരണം പാകിസ്ഥാന്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒറ്റപ്പെട്ടിരിക്കുകയാണ്. മോദി എല്ലാ രാജ്യങ്ങളിലെ നേതാക്കളുമായും നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട്. ഇങ്ങനെ പോയാല്‍ തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങളൊന്നും ഇന്ത്യയില്‍ നടക്കില്ലെന്ന് പാകിസ്ഥാന് നന്നായി അറിയാം. പാകിസ്ഥാന്റെ എല്ലാ ഭീകര പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ അതിര്‍ത്തിയില്‍ വച്ച് തടയുകയാണ്.
മോദിയുടെ നേതൃത്വത്തില്‍ സൈന്യം അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തി. എന്നാല്‍ ഇതിനെ പ്രശംസിക്കേണ്ട പ്രതിപക്ഷം തെളിവ് ചോദിക്കുകയാണ് ചെയ്‌തത്. ഈ പ്രതിപക്ഷം തന്നെയാണ് മോദിയെ പുറത്താക്കാന്‍ പാകിസ്ഥാന്റെ സഹായം തേടിയത്. ഇത്തരത്തിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കവേ ആണ് പ്രതിരോധമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്. നരേന്ദ്ര മോദിയുടെ നയതന്ത്ര മികവും ഭരണനേട്ടങ്ങളും കാരണം പാക്കിസ്ഥാന്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒറ്റപ്പെട്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങളിലെ നേതാക്കളുമായും നല്ല ബന്ധം സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിച്ചു. ഈ അവസ്ഥ തുടര്‍ന്നാല്‍ തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങളൊന്നും ഇന്ത്യയില്‍ നടക്കില്ല എന്ന് പാക്കിസ്ഥാന് മനസ്സിലായി തുടങ്ങി എന്നും അവര്‍ പറഞ്ഞു. പാക്കിസ്ഥാന്‍റെ എല്ലാ ഭീകര പ്രവര്‍ത്തനങ്ങളും ഇന്ത്യ ഇപ്പോള്‍ അതിര്‍ത്തിയില്‍ വച്ച് തടയുകയാണ്.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സൈന്യം അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തി. എന്നാല്‍ ഇതിനെ പ്രശംസിക്കേണ്ട പ്രതിപക്ഷം തെളിവ് ചോദിക്കുകയാണ് ചെയ്‌തത് എന്നും അവര്‍ ആരോപിച്ചു. ഈ പ്രതിപക്ഷം തന്നെയാണ് നരേന്ദ്രമോദിയെ പുറത്താക്കാന്‍ പാക്കിസ്ഥാന്‍റെ സഹായം തേടുന്നത്. ഇത്തരത്തിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നതെന്നും അവര്‍ ആരോപിച്ചു. മോദിയുടെ ഭരണത്തിന്‍ കീഴില്‍ മാത്രമേ ഇന്ത്യയ്‌ക്ക് ഒരു "നല്ല സുവര്‍ണ്ണകാലം" ഉണ്ടാകൂ എന്നവര്‍ അഭിപ്രായപ്പെട്ടു. കൂടാതെ, സര്‍ക്കാറിന്‍റെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അവര്‍ ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ചു വര്‍ഷത്തെ ഭരണകാലം തികച്ചും "അഴിമതിരഹിത"മായിരുന്നുവെന്നും ഇന്ത്യയില്‍ ഒരു വലിയ ഭീകരാക്രണവും നടന്നിട്ടുമില്ല എന്നും അഭിപ്രായപ്പെട്ട അവര്‍, അഭിപ്രായപ്പെട്ടു. അവര്‍ പറഞ്ഞു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യവുമായി തന്നെയാണ് നമുക്ക് മുന്നോട്ടു പോകേണ്ടത്. അതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം രാജ്യത്തിന് അനിവാര്യമാണ്, അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















