മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ മൃതദേഹം കണ്ടെടുക്കണമെന്ന് കുടുംബാംഗങ്ങള്‍...

മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളുശട മൃതദേഹങ്ങളും കണ്ടെടുക്കണമെന്ന് കുടുംബാംഗങ്ങളുടെ ആവശ്യം. ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി നാവികസേന പറയുന്നു. ആരുടെതാണ് എന്നറിയില്ലെങ്കിലും ആ മൃതദേഹം പുറത്തെടുക്കണം. മാന്യമായ രീതിയില്‍ അടക്കം ചെയ്യണമെന്നും തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഒരാളുടെ മൃതദേഹം 160അടി താഴ്ചയില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്തു നിന്ന് തൊഴിലാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഖനിയില്‍ 60 അടിക്കും 210 അടിക്കും ഇടയില്‍ ഒരു മൃതദേഹം കണ്ടെത്തിയതായും മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും നാവികസേന വക്താവ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഡോക്ടര്‍മാരുടെ സഹകരണത്തോടെ മൃതദേഹം പുറത്തെത്തിക്കാന്‍ ശ്രമം നടക്കുകയാണന്നും നാവിക സേന ട്വീറ്റ് ചെയ്തിരുന്നു. മൃതശരീരം ദ്രവിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. ശരീരത്തിന്റെ പലഭാഗങ്ങളും ദ്രവിച്ച് കൊഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍ പുറത്തെടുക്കേണ്ടതുണ്ടോ എന്ന് കുടുംബാംഗങ്ങളോട് ജില്ലാ അധികൃതര്‍ ചോദിച്ചിരുന്നു. മൃതദേഹം പുറത്തെടുത്ത് മാന്യമായ സംസ്‌കാരത്തിന് സാഹചര്യമാരുക്കണമെന്നാണ് കുടുംബാംഗങ്ങളുടെ അഭിപ്രായം.
32 ദിവസങ്ങള്‍ക്ക് ശേഷമാണ് ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബര്‍ 13നാണ് ഈസ്റ്റ് ജയന്തിയ ഹില്‍സ് ഡിസ്ട്രിക്ടിലെ അനധികൃത ഖനിയില്‍ ജോലിക്കിറങ്ങിയ 15 തൊഴിലാളികള്‍ അതിനുള്ളില്‍ അകപ്പെട്ടത്. ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണസേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. ഒഡീഷ ഫയര്‍ സര്‍വീസ്, കോള്‍ ഇന്ത്യ, െ്രെപവറ്റ് പമ്പ് കമ്പനിയായ കിര്‍ലോസ്‌കര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് സഹായമായത്. കൂടാതെ നാഷണല്‍ ജോഗ്രഫിക്കല്‍ റിസറച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈട്രോളജി തുടങ്ങിയ വിഭാഗങ്ങളുടെയും സഹായം സര്‍ക്കാര്‍ ഉറപ്പുവരുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























