ഒരിക്കല്‍ പോലും അയാള്‍ ചായ വില്‍ക്കുന്നത് താന്‍ കണ്ടിട്ടില്ല; ചായക്കടക്കാരന്‍’ പ്രതിഛായ സഹതാപം കിട്ടാനുള്ള മോദിയുടെ തട്ടിപ്പ് മാത്രമാണെന്ന് വി.എച്ച്.പി മുന്‍ നേതാവ് പ്രവീണ്‍ തൊഗാഡിയ

ചായക്കടക്കാരന്‍’ പ്രതിഛായ സഹതാപം കിട്ടാനുള്ള മോദിയുടെ തട്ടിപ്പ് മാത്രമാണെന്ന് വി.എച്ച്.പി മുന്‍ നേതാവ് പ്രവീണ്‍ തൊഗാഡിയ. മോദിയുമായുള്ള തന്റെ 43 വര്‍ഷത്തെ സൗഹൃദത്തിനിടയില്‍ ഒരിക്കല്‍ പോലും അയാള്‍ ചായ വില്‍ക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മോദി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചാലും രാമ ക്ഷേത്രം പണിയില്ല. ബിജെപിക്കും ആര്‍എസ്എസിനും നിലനില്‍പ്പിനുള്ള അഭിവാജ്യഘടകമാണ് രാമക്ഷേത്രം. രാമക്ഷേത്രം പണിതുകഴിയുന്നതോടെ രണ്ട് സംഘടനകളും തകരുമെന്നും അതുകൊണ്ട് തന്നെ രാമക്ഷേത്രം ഇരുവരും പണിയില്ലെന്നും തൊഗാഡിയ ആരോപിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാമക്ഷേത്രം പണിയില്ലെന്ന് ആര്‍എസ്എസ നേതാവ് ഭയ്യാജി ജോഷി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസും ബിജെപിയും 125 കോടി ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി. എന്നാല്‍ ഹിന്ദു ഉണര്‍ന്നതായും തൊഗാഡിയ പറഞ്ഞു.
ഫെബ്രുവരി ഒന്‍പതിന് ഹിന്ദുക്കളുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും പാര്‍ലമെന്‍റ് വിജയം നേടിയാല്‍ തൊട്ടടുത്ത ദിവസം ക്ഷേത്രത്തിന്‍റെ പണിയാരംഭിക്കുമെന്നും. അധികാരത്തിലെത്തിയാല്‍ കാശ്മീരിലെ ആര്‍ട്ടിക്കള്‍ 35 അവസാനിപ്പിക്കുമെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമാകുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തൊഗാഡിയ പറഞ്ഞു.
കുട്ടിക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ പ്ലാറ്റ്ഫോമുകളിലും തീവണ്ടികളിലും ചായവിറ്റതിന് രേഖകളില്ലെന്ന് ഇന്ത്യന്‍ റെയില്‍വേയും വിവരാവകാശ അപേക്ഷയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് അനുഭാവിയും ആക്ടിവിസ്റ്റുമായ തെഹ്സീന്‍ പൂനാവല്ല എന്നയാള്‍ സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്കാണ് റെയില്‍വേ മറുപടി നല്‍കിയത്. റെയില്‍വേ സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും നരേന്ദ്രമോദിക്ക് ചായ വില്ക്കാന് റെയില്‍വേ അനുമതി നല്കിയതിന് എന്തെങ്കിലും രേഖകളുണ്ടോയെന്നും, ഉണ്ടെങ്കില് ഇത് സംബന്ധിച്ച രജിസ്റ്റർ നമ്ബറും ഔദ്യോഗിക പാസ് വിവരങ്ങളും പുറത്ത് വിടണമെന്നുമായിരുന്നു വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിരുന്നത്.
എന്നാല് റെയില്‍വേബോര്ഡിന്റെ ടൂറിസം ആന്ഡ് കാറ്ററിംഗ് ഡയറക്ടറേറ്റ് രേഖകള് പ്രകാരം ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും ലഭ്യമല്ല എന്നാണ് തെഹ്സീന് പൂനാവല്ലയ്ക്ക് മറുപടിയായി ലഭിച്ചിരിക്കുന്നതെന്ന് എ.എന്.ഐ റിപ്പോര്ട്ട് ചെയ്തിരുന്നു.
ആര്‍.എസ്.എസില്‍ മോദിയ്‌ക്കൊപ്പം ഒരുമിച്ച് വളര്‍ന്ന നേതാവാണ് തൊഗാഡിയ. ആര്‍.എസ്.എസ് പ്രചാരകരായിരിക്കെ 1980 കളില്‍ തൊഗാഡിയ വി.എച്ച്.പിയിലേക്കും മോദിയെ ബി.ജെ.പിയിലും ആയെങ്കിലും തുടക്ക കാലത്ത് മോദിയെ ബി.ജെ.പിയില്‍ പിന്തുണച്ചത് തൊഗാഡിയ ആയിരുന്നു.
മോദിയും അമിത് ഷായും തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്രീയ ഹിന്ദു പരിഷദ് എന്ന പേരില്‍ സംഘടനയുണ്ടാക്കി തൊഗാഡിയ വി.എച്ച്.പിയില്‍ നിന്ന് പുറത്തു പോയത്. സംഘപരിവാര്‍ സംഘടനകളില്‍ തൊഗാഡിയയെ ഒതുക്കാന്‍ നരേന്ദ്രമോദി ഉള്‍പ്പെടുന്ന പക്ഷം നിരന്തരം ശ്രമിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തൊഗാഡിയ തന്നെ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. വ്യാജഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാൻ ശ്രമംനടക്കുന്നതായി അദ്ദേഹം ഒരിക്കല്‍ വികാരാധീനനായി പറഞ്ഞിരുന്നു. പിന്നിൽ ഗുജറാത്ത്, രാജസ്ഥാൻ പൊലീസുകളാണെന്നും തൊഗാഡിയ ആരോപിച്ചു. അന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ തൊഗാഡിയയെ അഹമ്മദാബാദിലെ ഒരു പാർക്കിൽ അബോധാവസ്ഥയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























