വദ്ര ആശങ്കയിൽ ; ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിൽ റോഡ് ഷോയിലൂടെ തിരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച എ ഐ സി സി ജനറല്‌സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് ആശംസകളുമായി ഭർത്താവ് റോബര്ട്ട് വദ്ര

ഏതൊരു ഭര്‍ത്താവിനെ പോലെയും റോബര്‍ട്ട് വദ്രയും ഏറെ ആശങ്കയിലാണ് പ്രിയങ്കഗാന്ധിയുടെ കാര്യത്തില്‍. രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന പ്രിയങ്കയ്ക്ക് ആശംസ നേരുന്നതിനോടൊപ്പം ഇപ്പാഴത്തെ രാഷ്ട്രീയ സാഹചര്യം എറെ അപകടം നിറഞ്ഞതാണെന്ന മുന്നറിയിപ്പും ജനങ്ങള്‍ ഒപ്പം ഉണ്ടാകണമെന്ന അഭ്യര്‍ഥനയും പ്രിയങ്കയ്ക്ക് വേണ്ടി വദ്ര നടത്തുന്നു.
ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിൽ റോഡ് ഷോയിലൂടെ തിരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച എ ഐ സി സി ജനറല്‌സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് ആശംസകളുമായി ഭർത്താവ് റോബര്ട്ട് വദ്ര. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വദ്രയുടെ ആശംസ. പി എന്നാണ് കുറിപ്പില് പ്രിയങ്കയെ വദ്ര അഭിസംബോധന ചെയ്തിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെപ്രവർത്തനങ്ങൾക്കും ഇന്ത്യയിലെ ജനങ്ങളെ സേവിക്കുന്നതിനും പ്രിയങ്കയ്ക്ക് ശുഭാശംസകൾ നേർന്നുകൊണ്ടാണ് വദ്ര കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. തന്റെ ഉറ്റസുഹൃത്താണ് പ്രിയങ്കയെന്നും അവർ ഉത്തമഭാര്യയും തങ്ങളുടെ കുട്ടികൾക്ക് ഏറ്റവും നല്ല അമ്മയുമാണെന്നും വദ്ര പറയുന്നു.
പ്രതികാരവും ദുഷിപ്പും കലര്ന്ന രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളത്. എന്നാല് എനിക്കറിയാം, ജനങ്ങളെ സേവിക്കുക എന്നത് അവളുടെ കരത്തവ്യമാണെന്ന് വദ്ര കുറിപ്പില്‍റയുന്നു. ഇന്ത്യയുടെ ജനങ്ങള്ക്ക് പ്രിയങ്കയെ കൈമാറിയിരിക്കുകയാണെന്നും അവള്ക്കൊൾന്നും വരാതെ നിങ്ങൾനോക്കണമെന്നും വദ്ര കുറിപ്പിൽ അഭ്യർത്ഥിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കലൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് റോബർട്ട് വദ്രയെ ചോദ്യം ചെയ്തിരുന്നു. വാഹനത്തില്‍ പ്രിയങ്കാ വദ്രയക്കൊപ്പമായിരുന്നു ചോദ്യം ചെയ്യലിനായി ആദ്യദിവസം വദ്ര എത്തിയത്. മൂന്നുദിവസം തുടര്ച്ചയായാണ് വദ്രയെ ഇ ഡി ചോദ്യം ചെയ്തത്.
ശേഷം തിങ്കളാഴ്ച, ന്യൂഡല്‍ഹിയിലെ വസതിക്കു മുന്നില് വദ്രയുടെ പ്രതികരണം ആരാഞ്ഞ് മാധ്യമപ്രവർത്തകരെത്തിയിരുന്നു. എന്നാൽ അവരോട് പ്രതികരിക്കാന നിൽക്കാതെ ബൈക്ക് ഓടിച്ച്‌പോകുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























