സംഘപരിവാര് മുന്നോട്ടുവെയ്ക്കുന്ന കെണികള്‍ തിരിച്ചറിയേണ്ടത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന അടിസ്ഥാന ധര്‍മ്മങ്ങളില്‍ ഒന്ന്; രാജ്യം കടന്നുപോകുന്നത് പേടിയോടെ എന്ന് സക്കറിയ

അടിയന്തരാവസ്ഥയേക്കാള്‍ പേടിക്കേണ്ട രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സംഘപരിവാര്‍ മുന്നോട്ടുവെയ്ക്കുന്ന കെണികള്‍ തിരിച്ചറിയേണ്ടത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന അടിസ്ഥാന ധര്‍മ്മങ്ങളില്‍ ഒന്നാണെന്നും എഴുത്തുകാരന്‍ സക്കറിയ.
അടിയന്തരാവസ്ഥ തീർച്ചയായും ഭീതി നിറഞ്ഞ കാലമായിരുന്നു. ഏകാധിപത്യത്തിന്റെ വൃത്തികെട്ടതും ഭീകരവുമായ മുഖം ഇന്ത്യൻ ജനത കാണുകയും ചെയ്തു. പക്ഷേ, ഇതുപോലെ വ്യാജ വാർത്തകളുടെയും അസത്യങ്ങളുടെയും നിര്‍മ്മിതി അന്നുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥയുടെ കരാള ദിനങ്ങളിൽ പോലും മതേതരത്വവും ബഹുസ്വരതയും ഇന്ദിര ഗാന്ധി നിരാകരിച്ചിരുന്നില്ല. അടിയന്തരാവസ്ഥയിൽ രാഷ്ട്രീയ പകപ്പോക്കലുകളാണ് ഉണ്ടായിരുന്നത്. ഇന്നത്തെപ്പോലെ വര്‍ഗ്ഗീയതയുടെ പേരിലുള്ള കൊലകളുണ്ടായിരുന്നില്ല. ഭരണകൂടത്തിന്റെ നേതൃത്വത്തില് തന്നെ വര്ഗ്ഗീയ വിഷം പ്രസരിക്കപ്പെടുന്നു. ഇതൊരിക്കലുമില്ലാതിരുന്ന കേരളത്തിലേക്ക് പോലും ഈ വിഷം കടത്തിവിടുന്നുവെന്നത് അമ്പരപ്പിക്കുന്ന സംഗതിയാണ്. എന്റെ മതത്തിലും ജാതിയിലുമില്ലാത്തവരെ ഇല്ലാതാക്കണമെന്ന നിലപാട് അതിഭീകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. പക്ഷേ, ലക്ഷക്കണക്കിന് വരുന്ന വലിയൊരു വിഭാഗം പൗരസമൂഹം ഇക്കാര്യങ്ങളൊന്നുമറിയുന്നില്ല. അതാണ് ഇതൊരു കെണിയാണെന്നും അതിനെ തുറന്നുകാണിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും ഞാൻ പറഞ്ഞത്. ഒരു തവണ കൂടി ഇവര്അധികാരത്തിലെത്തിയാല് ഈ രാഷ്ട്രം തന്നെ ഇല്ലാതായെന്നു വരും.
നിതിൻഗഡ്കരി നരേന്ദ്ര മോദിക്കും ബി.ജെ.പി. നേതൃത്വത്തിനുമെതിരെ പരോക്ഷമായി ഉയര്ത്തുന്ന കലാപം പോലും തിരഞ്ഞെടുപ്പിലെ യഥാര്ത്ഥ വിഷയങ്ങളില്‌നിന്ന് ശ്രദ്ധ തിരിക്കുന്നതിനായി സംഘപരിവാര് നടത്തുന്ന തന്ത്രപരമായ നീക്കമാണെന്ന് സംശയിക്കേണ്ടതുണ്ടെന്ന് സക്കറിയ പറഞ്ഞു. ആരഎസ്.എസിന്റെ പ്രവരത്തനം നിഗൂഢവും രഹസ്യമാര്ന്നതുമാണ്. എല്ലാവരുടേയും കണ്ണിലമണ്ണിടാന് വല്ലാത്തൊരു പ്രാവീണ്യമുള്ള സംഘടനയാണത്.
ജനാധിപത്യ സംവിധാനങ്ങള്ക്കുമേൽ നടക്കുന്ന അതിക്രമങ്ങളോട് ഇന്ത്യയിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ സ്വീകരിക്കുന്ന മൃദുസമീപനം അപകടകരമാണെന്ന് സക്കറിയ ചൂണ്ടിക്കാട്ടി. നമ്മൾ എത്തിനിൽക്കുന്ന വിഷമസന്ധിയുടെ ആഴവും പരപ്പും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിൽ മാദ്ധ്യമങ്ങൾ പരാജയപ്പെട്ടുപോയിരിക്കുന്നു. പക്ഷേ, ജനങ്ങളുടെ പ്രതികരണശേഷി നമുക്ക് നിസ്സാരവത്കരിക്കാനാവില്ല. 1977ല്ഇന്ദിരയുടെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ജയപ്രകാശ്‌നാരായണ്‌ന്റെ നേതൃത്വത്തിലനടന്ന ജനകീയമുന്നേറ്റങ്ങള് ഇപ്പോഴില്ലെങ്കിലും ആത്യന്തികമായി ജനങ്ങള്കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് തന്നെയാണ് താന്‌വിശ്വസിക്കുന്നതെന്ന് സക്കറിയ പറഞ്ഞു. സാമ്പത്തികമേഖലയിലുണ്ടായ തിരിച്ചടികളും കാര്ഷിക പ്രതിസന്ധികളും അതിജീവിക്കാന ഈ ഭരണകൂടത്തിനാവുമെന്ന് ഞാൻ കരുതുന്നു .രാഹുലിന്റെ കൈലാസയാത്രയും ക്ഷേത്ര സന്ദര്ശനങ്ങളും ഹിന്ദുവോട്ടുകൾ കൈവിട്ടുപോവാതിരിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന വ്യാഖ്യാനം അംഗികരിക്കാനാവില്ലെന്ന് സക്കറിയ പറഞ്ഞു. കോണ്ഗ്രസ്സിന്റെ ഇത്തരം നീക്കങ്ങള്‌ക്കെതിരെ പ്രതികരിച്ചിട്ടുള്ള ചരിത്രമാണ് ഇന്ത്യയുടേതെന്ന് സക്കറിയ ഓർമ്മിപ്പിച്ചു
https://www.facebook.com/Malayalivartha


























