മോദി റഫാല്‍ കരാറില്‍ ഒപ്പുവെക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അനില്‍ അംബാനിയും ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച; പാരീസില്‍ മോദിക്കൊപ്പം അനിൽ അംബാനിയും

റഫാൽ കരാര്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി റിലയന്‍സ് ഡിഫന്‍സ് കമ്പനി ഉടമ അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലായ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ്ലെ ഡ്രിയാന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഉപദേഷ്ടാക്കളുമായും പാരീസിലെ ഓഫീസില്‍ വെച്ച് അനില്‍ അംബാനി കൂടിക്കാഴ്ച നടത്തിയെന്ന് ഇന്ത്യന്‍ ഒരു ദേശീയ മാധ്യമം പുറത്തുവിട്ടു .
അനില്‍ അംബാനിയുമായുളള കൂടിക്കാഴ്ച്ച അതീവ രഹസ്യവും പെട്ടന്നുളളതുമായിരുന്നുവെന്ന് സാലാമോണ്‍ യൂറോപ്യന്‍ പ്രതിരോധ കമ്പനി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മോദിയുടെ സന്ദര്‍ശനത്തില്‍ ധാരണാപത്രം ഒപ്പുവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എയര്‍ബസ് ഹെലികോപ്റ്ററുമായി വ്യവസായിക അടിസ്ഥാനത്തിലും പ്രതിരോധ ആവശ്യങ്ങള്‍ക്കും ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ താല്‍പര്യമുണ്ടെന്ന് അനില്‍ അംബാനി യോഗത്തില്‍ അറിയിച്ചിരുന്നു.
2015 ഏപ്രില്‍ 9ന് മോദി പാരീസിലെത്തിയപ്പോള്‍ സംഘത്തില്‍ അനില്‍ അംബാനിയും ഒപ്പമുണ്ടായിരുന്നു. അവിടെ വെച്ചാണ് റഫാൽ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി മോദി പ്രഖ്യാപിച്ചത്.
ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് ജീന്‍ ക്ലൗഡ് മാലറ്റ്, വ്യവസായിക ഉപദേഷ്ടാവ് ക്രിസ്റ്റൊഫെ സാലാമോണ്‍, സാങ്കേതിക ഉപദേഷ്ടാവ് ജിയോഫെറി ബോക്വോറ്റ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി അനില്‍ അംബാനി കൂടികാഴ്ച നടത്തിയ അതേ ആഴ്ചയിലാണ് റിലയന്‍സ് ഡിഫന്‍സ് നിലവില്‍ വന്നത്. 2015 മാര്‍ച്ച് 28 നായിരുന്നു ഇത്. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ റഫേല്‍ കരാറിന് അംഗീകാരം നല്‍കിയത് 2015 മെയ് മാസത്തിലും. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനും ഡിഎസിയുടെ അംഗീകാരത്തിനും മുന്‍പ് മോഡി റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതായി പ്രഖ്യാപിച്ചത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
2015 ഏപ്രില്‍ എട്ടിന് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ മോഡിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്നോടിയായുളള പത്രസമ്മേളനത്തിലും പറഞ്ഞത് റഫേല്‍ ഇടപാടിനായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും ചര്‍ച്ചകള്‍ നടത്തുന്നുവെന്നാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
108 റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ലൈസന്‍സ് നേടിയ എച്ച് എഎല്ലിനെ തഴഞ്ഞാണ് മുന്‍പരിചയമില്ലാത്ത അനില്‍ അംബാനിയെ റഫേലില്‍ പങ്കാളിയാക്കിയത്. അനില്‍ അംബാനിയുടെ കമ്പനിയുടെ പേര് ഇന്ത്യന്‍ അധികൃതര്‍ നിര്‍ദേശിച്ചതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























