Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

കശ്മീരിലെ പുല്‍വാമയില്‍ നടന്ന് ആക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത രൂക്ഷമാവുന്നു, പാക്കിസ്ഥാന്‍ ആര്‍മിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ കരങ്ങളുണ്ടെന്ന് പാക്കിസ്ഥാന്‍

18 FEBRUARY 2019 09:49 AM IST
മലയാളി വാര്‍ത്ത

കശ്മീരിലെ പുല്‍വാമയില്‍ നടന്ന് ആക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത രൂക്ഷമാവുകയാണുണ്ടായത്, ഇന്ത്യ പാക് വ്യാപാര യുദ്ധം ദിവസങ്ങള്‍ക്കു മുന്‍പേ തുടങ്ങിയതാണ് ഇപ്പോഴിതാ ആയുദ്ധം സൈബര്‍ മേഖലയിലേക്കും കടന്നിരിക്കുകയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. പാകിസ്ഥാന്‍ ആര്‍മി വിദേശകാര്യമന്ത്രാലയം എന്നിവയുടെ വെബി സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. പാക്കിസ്ഥാന്‍ ആര്‍മിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ കരങ്ങളുണ്ടെന്ന് പാക്കിസ്ഥാന്‍. ഇന്നലെ രാത്രിയോടെയാണ് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തത് ഇന്ത്യയില്‍ നിന്നുള്ള ഹാക്കേഴ്‌സാണ് ആണെന്ന് പാക്കിസ്ഥാന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈറ്റ് ലഭ്യമാകുന്നില്ലെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ അറിയിച്ചു. ഐടി സംഘം പരിശോധിച്ച് വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് പിന്നില്‍ ഇന്ത്യയാണെന്നും അദ്ദേഹം ആരോപിച്ചു. ആസ്‌ട്രേലിയ, സൗദി അറേബ്യ, യു.കെ, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് സൈറ്റ് ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നത്.രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാശ്മീരില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന്റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. 2017 സമാനമായി പാക്കിസ്ഥാന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതിന് ശേഷം ഡിസംബറില്‍ കറാച്ചി പൊലീസിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തുവെന്നും ഡോണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം വ്യാപാര യുദ്ധം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് മേല്‍ 200 ശതമാനം കസ്റ്റംസ് നികുതി ഏര്‍പ്പെടുത്തിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. പാകിസ്താന് നല്‍കി വന്നിരുന്ന ഉറ്റ വ്യാപാര പങ്കാളി എന്ന പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് നികുതി കുത്തനെ വര്‍ധിപ്പിച്ച നീക്കം നടത്തിയിരിക്കുന്നത്.

നികുതി വര്‍ധിപ്പിച്ച കാര്യം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. പുല്‍വാമ ആക്രമണത്തിനെ തുടര്‍ന്ന് പാകിസ്താനുള്ള ഉറ്റവ്യാപാര പങ്കാളി പദവി പിന്‍വലിച്ചുവെന്ന് ട്വീറ്റില്‍ ജെയ്റ്റ്‌ലി പറയുന്നു. ഇതിനോടൊപ്പം പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും അടിസ്ഥാന കസ്റ്റംസ് തീരുവ 200 ശതമാനം വര്‍ധിപ്പിച്ചുവെന്നും ട്വീറ്റില്‍ ജെയ്റ്റ്‌ലി വ്യക്തമാക്കുന്നു. നികുതി വര്‍ധിപ്പിച്ച തീരുമാനം അടിയന്തരമായി നടപ്പിലാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


അതേസമയം തിരിച്ച് ആക്രമണം നടത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നുണ്ട് ഇറാനും അഫ്ഗാനിസ്ഥാനും ഇന്ത്യയ്‌ക്കൊപ്പമാണ്. ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന എന്തിനേയും നേരിടാന്‍ ഇന്ത്യയ്ക്കുള്ള അവകാശം അമേരിക്ക അംഗീകരിച്ചു കഴിഞ്ഞു. പുല്‍വാമയില്‍ സൈനികര്‍ക്ക് നേരയെുണ്ടായ ഭീകരാക്രമണത്തിന്റെ പ്രവഭവ കേന്ദ്രം പാക്കിസ്ഥാനാണെന്നും ഐഎസ്‌ഐയ്ക്ക് അതിലുള്ള പങ്കും ഏവരും അംഗീകരിച്ചു കഴിഞ്ഞു. ഇതിനിടെ ഇന്ത്യ തിരിച്ചടിക്കുള്ള തയ്യാറെടുപ്പിലാണ്. പാക്കിസ്ഥാനെതിരെ അതിശക്തമായ നീക്കമുണ്ടാക്കുമെന്നാണ് സൂചന.

അതിര്‍ത്തിയില്‍ ഉരുത്തിരുഞ്ഞ യുദ്ധസമാന സാഹചര്യത്തില്‍ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധപരിശീലനം നിര്‍ത്തിവച്ചു. യുദ്ധക്കപ്പലുകളോടു മുംബൈ, കാര്‍വാര്‍, വിശാഖപട്ടണം തീരങ്ങളിലെത്തി പൂര്‍ണമായും ആയുധം നിറച്ചു സജ്ജമാകാന്‍ നിര്‍ദേശിച്ചെന്നാണു സൂചന. നയതന്ത്രതലത്തിലെ ഇടപെടലെല്ലാം നടത്തുന്ന ഇന്ത്യ യുദ്ധത്തിന് സജ്ജമാകുന്നുവെന്നാണ് സൂചന. ജെയ്‌ഷെ ഇ മുഹമ്മദ് എന്ന സംഘടനയ്‌ക്കെതിരെ പാക്കിസ്ഥാന്‍ എന്ത് നടപടിയെടുക്കുമെന്നാണ് ഇന്ത്യ വീക്ഷിക്കുന്നത്. ഇതിന് മതിയായ സമയം നല്‍കുക. ഇല്ലാത്ത പക്ഷം തിരിച്ചടിക്കുകയെന്നതാണ് തന്ത്രം. ഏതായാലും 40 സൈനികരുടെ ജീവന് ഇന്ത്യ പകരം ചോദിക്കുമെന്നാണ് സൂചന. മുമ്പ് ഇന്ത്യ സര്‍ജിക്കല്‍ സ്‌െ്രെടക്കിലൂടെയാണ് തിരിച്ചടി നല്‍കിയത്. ഏതായാലും ഇത്തവണ ആ മാര്‍ഗം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. കരനാവികവ്യോമ സേനകളുടെ സംയുക്ത ആക്രമണം ഉണ്ടാകുമെന്നാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (2 hours ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (2 hours ago)

പത്താം വയസ്സില്‍ സണ്ണി ലിയോണിന്റെ മകളുടെ നേട്ടം കണ്ട് ഞെട്ടി ആരാധകര്‍  (2 hours ago)

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (3 hours ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (3 hours ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (3 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (3 hours ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (3 hours ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (3 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (3 hours ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (4 hours ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (4 hours ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (4 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (5 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (5 hours ago)

Malayali Vartha Recommends