Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!

04 MARCH 2026 08:42 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിനെ ചങ്കിടിപ്പോടെയാണ് ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര ഊർജവിപണിയും ഉറ്റുനോക്കുന്നത്. കടലിടുക്ക് അനിശ്ചിതമായി അടച്ചിടുന്നത് ആഗോളതലത്തിൽ എണ്ണവില നിയന്ത്രണാതീതമായി ഉയരുന്നതിനിടയാക്കുമെന്നതാണ് പ്രധാന ആശങ്ക. ലോകം ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്. എണ്ണവില വീപ്പയ്ക്ക് 100 ഡോളർ കടന്നേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകുന്നു.ഹോർമുസ് കടലിടുക്ക് അടച്ചുകൊണ്ട് ലോകവ്യാപാരത്തിന്റെ നട്ടെല്ല് തകർത്തു  ആഗോള ഊർജ വ്യാപാര മേഘലയേ  പ്രതിസന്ധിയിലേക്കെത്തിക്കുന്നതാണ് ഇറാന്‍റെ പുതിയ നീക്കം.

ലോകവിപണിയിലേക്ക് 31 ശതമാനം എണ്ണയും 20% എൽഎൻജിയും ഒഴുകുന്ന പാതയാണ് ഇറാൻ അടച്ചത്. യുദ്ധത്തെ തുടർന്ന് ഖത്തർ എൽഎൻജി ഉൽപാദനം നിർത്തിയത് മറ്റൊരു ആഘാതമായി. തായ്‍ലൻഡ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇറാന്റെ നടപടിമൂലം വെട്ടിലായി.  
വിലക്ക് ലംഘിച്ച് ഹോർമുസ് കടലിടുക്കിലൂടെ ആരെങ്കിലും കടന്നുപോകാൻ ശ്രമിച്ചാൽ നാവികസേനയും ആ കപ്പലുകൾക്ക് തീയിടുമെന്നാണ് റെവല്യൂഷണറി ഗാർഡ്‌സ് കമാൻഡർ-ഇൻ-ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവായ ഇബ്രാഹിം ജബാരി സ്റ്റേറ്റ് മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയത്. സൗദി അറേബ്യ, ഇറാൻ, ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ ഏറ്റവും വലിയ ഗൾഫ് എണ്ണ ഉൽപ്പാദകരെ ഒമാൻ ഉൾക്കടലുമായും അറേബ്യൻ കടലുമായും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയാണ് ഈ കടലിടുക്ക്...സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തർ, ബഹ്‌റൈൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും പ്രധാനമായും ഈ വഴിയാണ് കൈമാറ്റം ചെയ്യുന്നത്.

ഹോർമുസ് അടയ്ക്കൽ, എണ്ണ ഏറ്റവും കൂടുതൽ ഇറക്കുമതിചെയ്യുന്ന ഏഷ്യയെയാകും കാര്യമായി ബാധിക്കുക. പ്രത്യേകിച്ച് ഇന്ത്യ, തായ്‌ലാൻഡ്, ദക്ഷിണകൊറിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളെ.

2025-ലെ കണക്കനുസരിച്ച് പ്രതിദിനം 1.3 കോടി വീപ്പ എണ്ണയാണ് ഹോർമുസിലൂടെ പോകുന്നത്. കടൽവഴിമാത്രമുള്ള അസംസ്കൃത എണ്ണനീക്കത്തിന്റെ 31 ശതമാനം വരും ഇതെന്ന് ഊർജ കൺസൾട്ടിങ് സ്ഥാപനമായ കെപ്ലർ പറയുന്നു.

ആഗോളതലത്തിൽ ദ്രവീകൃതപ്രകൃതിവാതകത്തിന്റെ 20 ശതമാനം വിതരണവും ഹോർമുസ് വഴിയാണ്. ഇതെല്ലാം ഗൾഫ് രാജ്യങ്ങളിൽനിന്നുവരുന്നതാണ്. ഇന്ത്യയുടെ എൽ.എൻ.ജി. ഇറക്കുമതിയുടെ 53 ശതമാനവും ഖത്തറിൽനിന്നും യു.എ.ഇ.യിൽനിന്നുമാണ്

ചൈനയുടെ ഊർജസുരക്ഷയ്ക്കുമേലുള്ള പരീക്ഷണം കൂടിയാകും ഹോർമുസ് അടയ്ക്കൽ. ഇറാന്റെ 80% ക്രൂഡ് ഓയിലും വാങ്ങിവന്നത് ചൈനയായിരുന്നു  . യുദ്ധംമൂലം ഇതു ഏതാണ്ട് നിലച്ചത് ചൈനയ്ക്കും ഇറാനും തിരിച്ചടിയായി.

അതേസമയം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണ ടാങ്കറുകൾക്ക് യുഎസ് നാവികസേന സുരക്ഷ നൽകുമെന്ന് അദ്ദേഹം
സൂചിപ്പിച്ചു..1980-കളിലെ ഇറാൻ ഇറാഖ് യുദ്ധത്തിൽ അമേരിക്കൻ നാവികസേന കുവൈത്ത് ടാങ്കറുകളെ സംരക്ഷി പോലെയായിരിക്കും ഇതെന്നും ഊർജ്ജ സാമ്പത്തിക വിദഗ്ധൻ അനസ് അൽഹാജി പറഞ്ഞു.

സംഘർഷം തുടങ്ങിയപ്പോൽ തന്നെ പ്രമുഖ യൂറോപ്യൻ, ആഗോള ഇൻഷുറൻസ് കമ്പനികൾ ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്കുള്ള റിസ്ക് കവറേജ് പെട്ടെന്ന് റദ്ദാക്കുകയും കപ്പൽ ഉടമകൾ കപ്പൽ യാത്ര പൂർണമായും നിർത്തുകയും ചെയ്തു. ഇത്തരമൊരു നീക്കം ആരും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇതുപോലൊരു ഷിപ്പിങ് പ്രതിസന്ധി മുമ്പ് ഉണ്ടായിട്ടില്ല .. ആഗോള ഊർജ്ജ വ്യാപാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതയാണ് ഹോർമുസ് കടലിടുക്ക്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 15 മുതൽ 20 ശതമാനം വരെയും ആഗോള എൽഎൻജി കയറ്റുമതിയുടെ ഏകദേശം 20 ശതമാനംവും ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്.

ആഗോള എണ്ണ വ്യാപാരത്തെ അഞ്ചിലൊന്നായി കുറയ്ക്കാനും ക്രൂഡ് ഓയിൽ വില കുത്തനെ ഉയർത്തുന്നതിനും ഇറാന്‍റെ നീക്കം കാരണമാകും. ഹോർമൂസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ സാരമായി ബാധിക്കും. ഫെബ്രുവരിയിൽ ഹോ‍ർമുസ് കടലിടുക്കിൽ ഏതാനും ദിവസങ്ങൾ മാത്രം കപ്പലുകൾക്ക് നിയന്ത്രണം കൊണ്ടുവന്നപ്പോൾ തന്നെ എണ്ണവിലയിൽ 6 ശതമാനത്തോളം വർധനവുണ്ടായിരുന്നു. അതേസമയം ജെലപാത ഇപ്പോഴും തുറന്നുതന്നെയാണെന്നും കപ്പൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നുമാണ് അമേരിക്കൻ വൃത്തങ്ങൾ അവകാശപ്പെടുന്നത്.    

അതിനിടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് വീണ്ടും ഇന്ത്യ ചർച്ച നടത്തി. പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടാൽ മറ്റു വഴിയുണ്ടാവില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഹോ‍‍ർമൂസ് കടലിടുക്ക് അടച്ചിടുന്നത് ഇന്ത്യയിലും ഗുരുതര പ്രതിസന്ധിയുണ്ടാക്കും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിലിന്‍റെ 80 ശതമാനവും ഇറക്കുമതിയാണ്. ഇതിൽ 50 ശതമാനം പെട്രോളിയം ഉത്പന്നങ്ങൾ ഹോ‍‍ർമൂസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. 70 ശതമാനം എൽപിജിയും ഈ മേഖലയിൽ നിന്നുമാണ് എത്തുന്നത്. നിലവിൽ 75 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ ശേഖരം ഇന്ത്യക്ക് ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യുദ്ധം തുടർന്നാൽ ഇന്ത്യ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ഈ പശ്ചാത്തലത്തിലാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് വീണ്ടും ചർച്ച നടത്തയത്. നേരത്തെ അമേരിക്കൻ ഉപരോധം വന്നതോടെ റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ രാജ്യത്ത് ഊർജപ്രതിസന്ധിയുണ്ടാകാതിരിക്കാൻ കരുതലോടെ ഇന്ത്യ. 10 കോടി ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യയുടെ കൈവശമുള്ളതെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇത് ഏകദേശം 45–50 ദിവസത്തെ ഉപയോഗത്തിനു പര്യാപ്തമാണ്. പെട്രോളിയം ഉൽപന്നങ്ങളുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

ക്രൂഡ് ഓയിലിന്റെ പകുതിയും എത്തിയിരുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ മറ്റു വഴികൾ തേടാനും ഇന്ത്യ ശ്രമം തുടങ്ങി. പെട്രോളും ഡീസലും എൽപിജിയും പ്രകൃതിവാതകവും സാധാരണ നിലയിൽ ലഭ്യമാണ്. അതേസമയം, ഇന്ധന കയറ്റുമതി മരവിപ്പിക്കാനും ആഭ്യന്തര വിപണിയിൽ വാഹന, പാചക വാതക ഇന്ധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്കു നിർദേശം നൽകിക്കഴിഞ്ഞു. വിപണിയിൽ ദൗർലഭ്യം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമാണിത്.

ഹോർമുസിൽ തടസ്സം നേരിട്ടതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിരുന്നു. 2024ന് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് ബാരലിന് 85 ഡോളറിന് മുകളിലെത്തി.  ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിനെ ചങ്കിടിപ്പോടെയാണ് ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര ഊർജവിപണിയും ഉറ്റുനോക്കുന്നത്. കടലിടുക്ക് അനിശ്ചിതമായി അടച്ചിടുന്നത് ആഗോളതലത്തിൽ എണ്ണവില നിയന്ത്രണാതീതമായി ഉയരുന്നതിനിടയാക്കുമെന്നതാണ് പ്രധാന ആശങ്ക. ലോകം ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്. എണ്ണവില വീപ്പയ്ക്ക് 100 ഡോളർ കടന്നേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകുന്നു.

തങ്ങളുടെ ഊർജശാലകൾ ആക്രമിക്കപ്പെട്ടതോടെ ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക ഉത്പാദകരായ ഖത്തർ തിങ്കളാഴ്ച ഉത്പാദനം നിർത്തിവെച്ചിരുന്നു.


യുദ്ധം രണ്ടാഴ്ചയ്ക്കകം അവസാനിച്ചില്ലെങ്കിൽ ക്രൂഡ് ഓയിൽ വില 100 ഡോളറിനു മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ട്. ഫെബ്രുവരി 26ന് 70 ഡോളറിനു താഴെയായിരുന്ന വില ഇന്നലെ 84 ഡോളറിനു മുകളിലെത്തി. ഇറാന്റെ വ്യോമാക്രമണത്തെത്തുടർന്ന് ഖത്തർ തങ്ങളുടെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദനം പൂർണമായും നിർത്തിയതിനാൽ ഇന്ത്യ എൽഎൻജി ഉപയോഗം പരിമിതപ്പെടുത്താൻ തുടങ്ങി. 25–30 ദിവസത്തേക്കുള്ള എൽഎൻജിയാണ് രാജ്യത്ത് നിലവിൽ സ്റ്റോക്കുള്ളത്. വ്യവസായങ്ങൾക്കുള്ള എൽഎൻജി വിതരണമാണ് കുറച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത എൽഎൻജിയുടെ പകുതിയും ഖത്തറിൽ നിന്നായിരുന്നു.

സ്ഥിതിഗതികൾ വിലയിരുത്താൻ പെട്രോളിയം മന്ത്രാലയം രാജ്യത്തെ പെട്രോളിയം, പ്രകൃതിവാതക കമ്പനികളുമായി 48 മണിക്കൂറിനിടെ പലതവണ കൂടിക്കാഴ്ചകൾ നടത്തി. ഹോർമുസ് കടലിടുക്കിനു പകരം ഗുഡ്ഹോപ് മുനമ്പ് വഴി ക്രൂഡ് ഓയിൽ കൊണ്ടുവരുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ദൂരം കൂടുതലായതിനാൽ ചെലവേറെയാണ് എന്നതാണ് പ്രധാന തടസ്സം. യുഎസുമായുള്ള വ്യാപാരക്കരാറിന്റെ ഭാഗമായി റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ കുത്തനെ കുറച്ചിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ എണ്ണ കൂടുതൽ വാങ്ങുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.

എന്നാൽ,  ഭയക്കേണ്ടതില്ലെന്നാണ് എണ്ണ വ്യവസായ മേഖല വിലയിരുത്തുന്നത്. ഇന്ത്യയ്ക്ക് ഏകദേശം 100 മില്യൻ ബാരൽ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും ഏകദേശം ഒന്നര മാസം വരെയുള്ള ഉപയോഗത്തിനു മതിയാകുമെന്നുമാണു വിലയിരുത്തൽ. വിശാഖപട്ടണം, പാഡൂർ, മംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിലാണു വൻതോതിൽ ക്രൂഡ് ഓയിൽ സംഭരണികൾ. അസാധാരണ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനാണ് ഈ ശേഖരം. പ്രതിസന്ധി ഒന്നോ രണ്ടോ ആഴ്ചയ്ക്കകം പരിഹരിക്കപ്പെടുമെന്നാണു വിപണി പ്രതീക്ഷിക്കുന്നത്. പ്രതിസന്ധി ഒരു മാസത്തിലേറെ നീളുകയാണെങ്കിൽ ഇന്ത്യയ്ക്കു ബദൽ മാർഗങ്ങൾ തേടേണ്ടിവരും.  5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുന്നതിനാൽ മറ്റൊരു നിവൃത്തിയുമില്ലെങ്കിൽ മാത്രമേ കേന്ദ്ര സർക്കാർ വില വർധനയ്ക്കു പച്ചക്കൊടി കാട്ടാൻ സാധ്യതയുള്ളൂ.


ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളിലെയും ഇന്ധനലഭ്യത സംബന്ധിച്ച വിവരം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) തേടി. അടുത്ത 7 ദിവസത്തേക്ക് എത്രത്തോളം ഇന്ധനം വേണമെന്ന കാര്യത്തിലും വിമാനത്താവളങ്ങൾ വിവരം നൽകണം. ഗൾഫ് മേഖലയിലെ സംഘർഷം ഊർജപ്രതിസന്ധിക്ക് കാരണമായേക്കുമെന്ന ആശങ്കകൾക്കിടെയാണിത്. മുൻകരുതലെന്ന നിലയിൽ മാത്രമാണ് വിവരം തേടുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. രാജ്യത്ത് 33 രാജ്യാന്തര വിമാനത്താവളങ്ങളാണുള്ളത്.

 ചൈനയുടെ ഊർജസുരക്ഷയ്ക്കുമേലുള്ള പരീക്ഷണം കൂടിയാകും ഹോർമുസ് അടയ്ക്കൽ. ചൈനയിലേക്കുള്ള എണ്ണയുടെ 40 ശതമാനവും ഹോർമുസിലൂടെയാണ് പോകുന്നത് ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരാണ് ചൈന. അതിന്റെ 80 ശതമാവും ഇറാനിൽനിന്നാണ്. എൽ.എൻ.ജി. ഇറക്കുമതിയുടെ 30 ശതമാനം ഖത്തറിൽനിന്നും യു.എ.ഇ.യിൽനിന്നുമാണ്.

അതേസമയം, ചൈനയുടെ പക്കലുള്ള എണ്ണ-വാതകശേഖരവും മറ്റുരാജ്യങ്ങളിൽനിന്നുള്ള ബദൽ ഊർജവാഗ്ദാനങ്ങളും കണക്കിലെടുത്താൽ ഹോർമുസ് പ്രതിസന്ധിയെ ചൈന അതിജീവിക്കുമെന്നാണ് കണക്കാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (12 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (17 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (21 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (27 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (37 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (46 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (1 hour ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (3 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

Malayali Vartha Recommends