Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കാശ്മീരിലെ പട്ടാളഭരണം നടത്തിയ വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ അവിടുത്തെ ജനങ്ങള്‍ക്കുണ്ടാക്കിയ ദുരന്തങ്ങളാണ് ഒരുവിഭാഗം കാശ്മീരി യുവാക്കളെ ജെയ്‌ഷേ മുഹമ്മദ് പോലുള്ള ഭീകര സംഘടനകളിലേക്ക് നയിച്ചതെന്ന് ചരിത്രം വ്യക്തമാക്കുന്നു... ഭീകരതയെ തുരത്താന്‍ ഭാരതീയരാകണം, കൊടുക്കേണ്ടത് ചങ്കൂറ്റമുള്ള മറുപടി

18 FEBRUARY 2019 12:01 PM IST
മലയാളി വാര്‍ത്ത

പുല്‍വാമ ഭീരാക്രമണത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ നല്ലതിനെയും കെട്ടതിനെയും തിരിച്ചറിയാനുള്ള അവസരമായിക്കൂടെയാണ് ഇന്ത്യന്‍ ജനത കാണേണ്ടെതന്ന അഭിപ്രായം ഉയര്‍ന്നുവന്നിരിക്കുന്നു.

കാശ്മീരിലെ പട്ടാളഭരണം നടത്തിയ വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ അവിടുത്തെ ജനങ്ങള്‍ക്കുണ്ടാക്കിയ ദുരന്തങ്ങളാണ് ഒരുവിഭാഗം കാശ്മീരി യുവാക്കളെ ജെയ്‌ഷേ മുഹമ്മദ് പോലുള്ള ഭീകര സംഘടനകളിലേക്ക് നയിച്ചതെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. എന്നാല്‍ അവരെ വിശ്വാസത്തിലെടുക്കാനോ ഇന്ത്യയുടെ മുഖ്യധാരയിലേക്കു തിരിച്ചുകൊണ്ടുവരാനോ ഉള്ള ശ്രമങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഈ അവസരം മുതലെടുത്ത് ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്തിയും കൂടുതല്‍ ആളുകളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ഭീകരസംഘടനകള്‍ക്ക് ഇത് അവസരമൊരുക്കുകയും ചെയ്തു. ഇതാണ് കാശ്മീരിനെ ഇന്നത്തെ അവസ്ഥയിലേക്കു കൊണ്ടെത്തിച്ചത്. പക്ഷേ, എന്തൊക്കെ കാരണം പറഞ്ഞാലും ഭീകരവാദികളുടെ ക്യാമ്പിലെത്തിയ യുവാക്കളെ ന്യായീകരിക്കുവാന്‍ രാജ്യാഭിമാനിയായ ഒരു ഇന്ത്യാക്കാരനും കഴിയില്ല. ഊീകരവാദത്തെ ശക്തമായി അടിച്ചമര്‍ത്തുകതന്നെ വേണം. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം അതില്‍ പരാജയപ്പെട്ട ഒരു സര്‍ക്കാരാനാണ് ഇന്നു കേന്ദ്രത്തിലുള്ളതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. കാശ്മീര്‍ സംസ്താന ഭരണത്തില്‍ പങ്കുള്ളപ്പോഴും അതുകഴിഞ്ഞ് സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിന്‍ കീഴിലേക്കു വന്നപ്പോഴും അതിനുള്ള സുവര്‍ണാവസരമാണ് നരേന്ദ്ര മോദി സര്‍ക്കാരിനു ലഭിച്ചത്. കൂടുതല്‍ പട്ടാളക്കാരും സാധാരണ ജനങ്ങളും മരിച്ചുവീണതല്ലാതെ അവിടെ ഒരു പുരോഗതിയും ഉണ്ടായില്ല. ആ നയസമീപനത്തിന്റെ കൂടി ദുരന്തമാണ് ഇപ്പോഴുണ്ടായ, രാജ്യത്തിനുള്ളില്‍ നടന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം.

കൊലവിളിയും അക്രമവും ഒന്നിനും പരിഹാരമല്ലെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കാശ്മീരിലെ ഒരു വിഭാഗം ആളുകള്‍ രാജ്യദ്രോഹശക്തികളോട് ചേര്‍ന്നു നടത്തിക്കൊണ്ടിരിക്കുന്ന പ്രവ!ൃത്തികള്‍. ഹിംസയുടെ ഈ മാര്‍ഗ്ഗം കാശ്മീരിനെ തകര്‍ക്കാന്‍ മാത്രമേ ഉപകാരപ്പെട്ടുള്ളൂ. ആയിരങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു. എണ്ണമറ്റ കുടുംബങ്ങള്‍ അനാഥമായി. ഒരു സമൂഹത്തിന്റെ വളര്‍ച്ച മുരടിച്ചു. ലോകത്തെവിടെയും ഹിംസയും വിദ്വേഷവും വെറുപ്പും കൊണ്ട് ജയിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പാഠമാണ് കാശ്മീര്‍. അവിടുത്ത നിരപരാധികളും സാധാരണക്കാരുമായ ജനസമൂഹത്തിനുപോലും ഇതിന്റെ ഫലമായുള്ള ദുരിതങ്ങള്‍ പങ്കുവയ്‌ക്കേണ്ടി വരുന്നു എന്നതും സങ്കടകരമായ അവസ്ഥയാണ്.

അക്രമത്തിനെതിരെ വെറുപ്പും വിദ്വേ!ഷവും ആരു പ്രചരിപ്പിച്ചാലും അത് അപകടമുണ്ടാക്കും. ആ തെറ്റാണ്, ഇപ്പോഴത്തെ ഭീകരാക്രമണത്തിന്റെ മറവു പറ്റി വിഎച്ച്പി, ബജ്രംഗ് ദള്‍ തുടങ്ങിയ തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്നത്. ഇസ്ലാമികവാദത്തിനും ഹിന്ദുത്വവാദത്തിനും കൊടിയുടെ നിറത്തിലല്ലാതെ മറ്റൊന്നിലും വ്യത്യാസമില്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ചില സംഘടനകള്‍ നടത്തുന്ന കൊലവിളികള്‍.

വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കാശ്മീരി ജനങ്ങള്‍ക്കു നേരേ വ്യാപകമായ ആക്രമങ്ങള്‍ക്ക് വര്‍ഗ്ഗീയ വാദികള്‍ കോപ്പു കൂട്ടുന്നതായാണ് വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. നായ്ക്കള്‍ക്ക് വരാം, കാശ്മീരികള്‍ക്ക് പ്രവേശനമില്ല എന്ന് ഡെറാഡൂണിലെ കടകള്‍ക്ക് പുറത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അവിടെ കഴിഞ്ഞ ദിവസം കാശ്മീരി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിരുന്നു. നഗരത്തിലെ വിവിധ കോളേജുകളിലും യൂണിവേഴ്‌സിറ്റി കാമ്പസുകളിലുമായി 1500നും 2000നുമിടയ്ക്ക് കാശ്മീരി വിദ്യാര്‍ത്ഥികളുണ്ട്. പലരും വീടൊഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പുറത്തിറങ്ങാന്‍ പോലും കഴിയാത്തവിധം ഭീതിയിലാണ് അവര്‍ കഴിയുന്നത്. കാശ്മീരി പെണ്‍കുട്ടികള്‍ താമസിക്കുന്ന ഒരു ഹോസ്റ്റല്‍ അക്രമികള്‍ അക്രമികള്‍ വളഞ്ഞു.

കാശ്മീരികളെ വെടിവച്ച് കൊല്ലാനാണ് അക്രമികളുടെ ആഹ്വാനമെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാശ്മീരി വിദ്യാര്‍ത്ഥികളെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതായി ബജ്രംഗ് ദള്‍ നേതാവ് വികാസ് ശര്‍മയും വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ ചോറ് തിന്ന് അവര്‍ ഞങ്ങള പിന്നില്‍ നിന്ന് കുത്തുകയാണ്. പാകിസ്താന് സിന്ദാബാദ് വിളിക്കുകയാണ്. അവരെ ഞങ്ങള്‍ പാഠം പഠിപ്പിക്കും. ഇതൊക്കയെയായിരുന്നു വികാസ് വര്‍മ്മയുടെ പ്രഖ്യാപനങ്ങള്‍.

ഇത് ഈ ദിവസങ്ങളില്‍ വടക്കേ ഇന്ത്യ കടന്നുപോകുന്ന വെറുപ്പിന്റെയും പകയുടെയും നഖചിത്രമാണ്. എരിതീയില്‍ എണ്ണയിട്ടുകൊടുക്കുന്ന പ്രസ്താവനകളാണ് പല കോണുകളില്‍നിന്നും ഉണ്ടാകുന്നത്. ഇത് ഇന്ത്യയെ ഒരിക്കലും സമാധാനത്തിലേക്ക് കൊണ്ടുവരില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു ജീവിക്കുന്ന ഒരു ഇന്ത്യയ്ക്കു വേണ്ടി ശ്രമിച്ചില്ലെങ്കില്‍ നാളെ ഇന്ത്യ മുഴുവനും കാശ്മീര്‍ ആയി മാറിയേക്കാം.

നല്ല ഭ്രാന്ത്, ചീത്ത ഭ്രാന്ത് എന്ന് രണ്ടു തരം ഭ്രാന്തുകളില്ല. മതഭ്രാന്ത് അത് ഇസ്ലാമിനു വന്നാലും ഹിന്ദുവിനും വന്നാലും ക്രിസ്ത്യാനിക്കു വന്നാലും ഭ്രാന്ത് തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (8 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (8 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (11 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (11 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends