എന്ത് വിലകൊടുത്തും ഭീകരരെ നശിപ്പിക്കുമെന്ന് അമിത് ഷാ; പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മേജർ ഉൾപ്പടെ നാല് സൈനികർ കൊല്ലപ്പെട്ടു
പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ മരിച്ചു. മൂന്ന് ദിവസം മുമ്പ് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായ സ്ഥലത്തിന് സമീപമാണ് ഏറ്റുമുട്ടല്‍. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നെണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം കെട്ടിടം വളയുകയായിരുന്നു ഇതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദിൽ ധറിന്റെ കൂട്ടാളികളാണ് ഒളിച്ചിരിക്കുന്ന ഭീകരരെന്നാണ് കരുതുന്നത്. സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്. അതേസമയം സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം ഇതുവരെയും ലഭ്യമായിട്ടില്ല.
സൈന്യം പ്രദേശം വളഞ്ഞുവെന്ന് മനസ്സിലാക്കിയതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ ജയ്ഷെ മുഹമ്മദ് സംഘടനയിൽപ്പെട്ടവരാണെന്നും സൂചനയുണ്ട്. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഇതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായ ആദില്‍ ധര്‍ ഒറ്റയ്ക്കല്ല ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. ആദിലിന് മൂന്നോ നാലോ സഹായികള്‍ ഉണ്ടായിരുന്നുവെന്നും ഇവരാണ് സിആര്‍പിഎഫ് വാഹന വ്യൂഹത്തിന്‍റെ വിവരങ്ങള്‍ കൈമാറിയതെന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
അതേസമയം പുൽവാമയിലെ 40 സിആർപിഎഫ് ജവാൻമാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് ബിജെപി ദേശീയ പ്രസിഡൻറ് അമിത് ഷാ. കേന്ദ്രത്തിലിപ്പോൾ ഒരു ബിജെപി സർക്കാരുണ്ട്. പാകിസ്ഥാനിൽ നിന്നുള്ള ഭീകരരാണ് പുൽവാമയിൽ ആക്രമണം നടത്തിയത്. എന്ത് വില കൊടുത്തും അവരെ നശിപ്പിക്കും. കോൺഗ്രസിനെപ്പോലെ ബിജെപി ദേശീയസുരക്ഷയുടെ കാര്യത്തിൽ ഒത്തുതീർപ്പുകൾ എടുക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
അസമിൽ നടന്ന യുവമോർച്ചയുടെ റാലിക്കിടെ ആയിരുന്നു അമിത്ഷായുടെ പ്രഖ്യാപനം. ഇപ്പോഴുള്ള ലോകനേതാക്കളിൽ ഭീകരവാദത്തെ നേരിടാൻ ഏറ്റവും മനസുറപ്പുള്ളയാൾ നരേന്ദ്രമോദിയാണെന്നും അമിത്ഷാ പറഞ്ഞു. നയതന്ത്ര വഴികളിലുള്ള മറുപടി പാകിസ്ഥാന് ഇന്ത്യ ഇപ്പോൾത്തന്നെ കൊടുത്തിട്ടുണ്ട്. മിന്നലാക്രമണവും വെടിയുണ്ടകളും മുമ്പും കൊടുത്തിട്ടുണ്ട്. പാകിസ്ഥാനി ഭീകരർക്ക് എല്ലാ വഴികളിലുമുള്ള മറുപടി കേന്ദ്രസർക്കാർ നൽകുമെന്നും അമിത്ഷാ പ്രവത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
https://www.facebook.com/Malayalivartha