Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

പാകിസ്ഥാനിൽ നടന്നത് സൈനിക നടപടി ആയിരുന്നില്ല; വ്യോമാക്രമണത്തിലെ മരണസംഖ്യയെക്കുറിച്ച് ഔദ്യോഗിക കണക്കുകളില്ലെന്നും ബാലാകോട്ടിലേത് സൈനിക നടപടി ആയിരുന്നില്ലെന്നും പ്രതിരോധ മന്ത്രി നിർമല സീതാരാമന്‍

06 MARCH 2019 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ

പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെക്കുറിച്ചു വിവാദം പുകയുന്നതിനിടെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇതാദ്യമായി മൗനം ഭേദിച്ചു. വ്യോമാക്രമണത്തിലെ മരണസംഖ്യയെക്കുറിച്ച് ഔദ്യോഗിക കണക്കുകളില്ലെന്നും ബാലാകോട്ടിലേത് സൈനിക നടപടി ആയിരുന്നില്ലെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി നേരത്തെ നല്‍കിയ പ്രസ്താവനയില്‍ പറയുന്നതാണു മരണസംഖ്യയെന്നു നിര്‍മല പറഞ്ഞു.

എന്നാല്‍ വിദേശകാര്യ സെക്രട്ടറി ഇതുവരെ ഏതെങ്കിലും സംഖ്യ വെളിപ്പെടുത്തിയിട്ടില്ല. ബിജെപി കേന്ദ്രങ്ങള്‍ പലതരം കണക്കുകള്‍ പുറത്തുവിട്ടിരുന്നു. വ്യോമസേനയ്ക്കും കേന്ദ്രമന്ത്രിമാര്‍ക്കും പോലും അറിയാത്ത മരണസംഖ്യ ബിജെപി അധ്യക്ഷന് എങ്ങനെയാണു കിട്ടിയതെന്നു വ്യക്തമാക്കണമെന്ന് ഇന്നലെ മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ചോദിച്ചു. ജയ്ഷ് ഇ മുഹമ്മദ് ഭീകരര്‍, മുതിര്‍ന്ന കമാന്‍ഡര്‍മാര്‍, ചാവേര്‍ ആക്രമണത്തിനു പരിശീലനം നേടിയ ജിഹാദി സംഘങ്ങള്‍ തുടങ്ങിയവരുടെ വളരെ വലിയ സംഖ്യ വ്യോമാക്രമണത്തിലെ ബോംബുവര്‍ഷത്തില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഫെബ്രുവരി 26നു നല്‍കിയ പ്രസ്താവനയില്‍ ഔദ്യോഗികമായി അറിയിച്ചത്. മരിച്ചവരുടെ കണക്ക് വ്യോമസേന എടുക്കാറില്ലെന്നും മരണസംഖ്യയെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കുമെന്നുമാണു വ്യോമസേന മേധാവി ബി.എസ്. ധനോവ പ്രസ്താവിച്ചത്.

ബാലാകോട്ടിലെ ആക്രമണത്തിനു തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നു പ്രതിരോധമന്ത്രി ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പാക്കിസ്ഥാനിലെ വ്യോമാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും രാഷ്ട്രീയവ ത്കരിക്കുകയാണെന്നു കോണ്‍ഗ്രസും പ്രതിപക്ഷ നേതാക്കളും കുറ്റപ്പെടുത്തുന്നതിനിടെയാണ് ഈ വിശദീകരണം. ബാലാകോട്ടിലേത് ഒരു സൈനികനടപടി ആയിരുന്നില്ല. സാധാരണ പൗരന്മാര്‍ക്ക് ആര്‍ക്കും അവിടെ പരിക്കേറ്റിട്ടില്ല. ഇന്ത്യക്കെതിരായി പാക്കിസ്ഥാനില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നായിരുന്നു നീക്കംനിര്‍മല വിശദീകരിച്ചു. ബാലാകോട്ടില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതിരോധ മന്ത്രി നടത്തിയ വിശദീകരണം കൂടുതല്‍ വിവാദമായി. അമിത് ഷാ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷം ചോദിച്ചതോടെ, അതൊരു ഏകദേശ കണക്കാണെന്ന് പിറ്റേന്ന് കേന്ദ്രമന്ത്രി റിട്ട. ജനറല്‍ വി.കെ. സിംഗ് പറഞ്ഞു. 300 മുതല്‍ 350 വരെ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് പേരുവെളിപ്പെടുത്താത്ത ഔദ്യോഗികകേന്ദ്രങ്ങളെ ഉദ്ധരിച്ച് ആദ്യം പ്രചരിപ്പിച്ചത്. എന്നാല്‍, ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്നു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണു വിവാദം പടര്‍ന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസരം നൽകണമെന്ന് കോടതി  (10 minutes ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (25 minutes ago)

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (34 minutes ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (1 hour ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (11 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (12 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (12 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (12 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (12 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (12 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (12 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (12 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (13 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (13 hours ago)

Malayali Vartha Recommends