Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

ഇന്ത്യന്‍ അഴിമതിയുടെ ഭാവി സുപ്രീംകോടതിയുടെ വിരല്‍ത്തുമ്പില്‍; രാജ്യസുരക്ഷയുമായി ബന്ധമുള്ള രേഖകള്‍ കോടതി പരിശോധിക്കാന്‍ പാടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് വിധി പറയുന്നതിനായി റഫേല്‍ ഇടപാട് കേസ് സുപ്രീംകോടതി മാറ്റിവച്ചു

15 MARCH 2019 08:21 PM IST
മലയാളി വാര്‍ത്ത

രാജ്യസുരക്ഷയുമായി ബന്ധമുള്ള രേഖകള്‍ കോടതി പരിശോധിക്കാന്‍ പാടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് വിധി പറയുന്നതിനായി റഫേല്‍ ഇടപാട് കേസ് സുപ്രീംകോടതി മാറ്റിവച്ചു. ആ ഉത്തരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പുനഃപരിശോധന ഹര്‍ജി സ്വീകരിക്കണമോ വേണ്ടയോ എന്നും തീരുമാനിക്കുക. അതായത് പുനഃപരിശോധനാ ഹര്‍ജി തള്ളുകയാണെങ്കില്‍ അതിനര്‍ത്ഥം കോടതിയ്ക്ക് രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ കഴിയുകയില്ല എന്ന് സുപ്രീംകോടതി വിധിച്ചു എന്നാണ്. അതിന്റെ പരിണതഫലം എന്താണെന്നു വച്ചാല്‍ വരും സര്‍ക്കാരുകള്‍ക്ക് തോന്നിയപോലെ കോടാനുകോടിയുടെ അഴിമതി ചെയ്യാനുള്ള പറുദീസയായി രാജ്യരക്ഷാ വിപണി മാറും എന്നാണ്.പറക്കാത്ത റഫേലുകളും പൊട്ടാത്ത ബൊഫേഴ്സുകളും ഇനിയും ഇന്ത്യന്‍ സൈന്യത്തിന്റെ പുറത്തുകെട്ടി അവരെ ശത്രുരാജ്യങ്ങള്‍ക്കഭിമുഖമായി നിര്‍ത്തിക്കൊടുക്കും. ശവപ്പെട്ടി കുംഭകോണങ്ങള്‍ അതോടെ ഭയമില്ലാതെ നടത്താം എന്ന സ്ഥിതി വരും. ദേശീയ പതാക മൂടി എടുത്തുകൊണ്ടുവരുന്ന ജവാന്റെ പടം വച്ച് രണ്ട് ഭാരത് മാതാ ജീ ജയ് പോസ്റ്ററിട്ടാല്‍ അഴിമതിക്കാരന്‍ പൊന്നിന്റെ വിശുദ്ധിയുള്ള രാജ്യസ്നേഹിയായി മാറും. അതായത് രാജ്യത്തിന്റെ സുരക്ഷയും ഭാവിയും നിര്‍ണ്ണയിക്കുന്ന വിധിയാണ് വരും ദിനങ്ങളില്‍ സുപ്രീംകോടതി നടത്താനിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് വിചിത്രമായ വാദങ്ങളാണ് സര്‍ക്കാര്‍പക്ഷം ഇന്ന് സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. ഒന്നാമത്തെ വാദം, ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച മൂന്ന് രേഖയും ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിധിയില്‍ വരുന്നതായതുകൊണ്ട് കോടതി പരിഗണിക്കരുത് എന്നതായിരുന്നു. അതിനാല്‍ റിവ്യൂ ഹര്‍ജികള്‍ തള്ളണം. രാജ്യത്തിന്റെ സുരക്ഷ ആണ് മറ്റ് എല്ലാ വിഷയത്തെക്കാളും വലുത്. ഇതായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ വാദം.

റഫേല്‍ വിഷയത്തില്‍ രേഖകള്‍ രഹസ്യം ആയിരിക്കും എന്ന് ഫ്രാന്‍സിന് തങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ഈ രേഖകള്‍ കോടതി പരിഗണിക്കരുത് എന്നായിരുന്നു മറ്റൊരു വാദം. അറ്റോര്‍ണി ജനറലിന്റെ ഈ വാദങ്ങളെ ജസ്റ്റിസ് മാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവര്‍ സംശയത്തോടെയാണ് കണ്ടത്. പ്രസിദ്ധീകരിച്ചു കഴിഞ്ഞ രേഖയ്ക്ക് എന്ത് രഹസ്യം എന്നാണ് അവര്‍ ചോദിച്ചത്. അഴിമതിയോ മനുഷ്യാവകാശ ലംഘനങ്ങളോ നടന്നാല്‍ എന്തു രാജ്യസുരക്ഷയായാലും രേഖകള്‍ പരിശോധിക്കും എന്നാണ് കോടതി പറഞ്ഞത്. രഹസ്യാന്വേഷണ വിഭാഗങ്ങളായാലും ഇന്റലിജന്‍സ് ആയാലും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ കോടതിയുമായി പങ്ക് വയ്‌ക്കേണ്ടതുണ്ട് എന്ന് ജസ്റ്റിസ് കെ എം ജോസഫ് എടുത്തു പറയുകയും ചെയ്തു.

വിപ്ലവകരമായ നിയമമാണ് വിവരാവകാശ നിയമം. അതില്‍നിന്നു സര്‍ക്കാര്‍ പിന്നാക്കം പോകരുതെന്നാണ് ജസ്റ്റിസ് ജോസഫ് അഭിപ്രായപ്പെട്ടത്. അതേസമയം, റാഫേല്‍ വിഷയത്തില്‍ പൊതു താല്‍പര്യമാണ് കോടതി പരിഗണിക്കേണ്ടതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. പൊതു താത്പര്യം രാജ്യ താത്പര്യത്തെക്കാള്‍ വലുതാണ്. ഈ രേഖകള്‍ എല്ലാം ഇപ്പോള്‍ പൊതു മണ്ഡലത്തില്‍ ഉണ്ട്. അതിനാല്‍ രഹസ്യ രേഖ എന്ന പരിരക്ഷ ലഭിക്കില്ല എന്നും ഭൂഷണ്‍ വ്യക്തമാക്കി. സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുന്നതിന് മുമ്പ് തന്നെ റിപ്പോര്‍ട്ടിലെ ചില കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ സുപ്രിംകോടതിക്ക് കൈമാറിയിട്ടുണ്ട്. ഇത് എങ്ങനെ സാധിച്ചു എന്നാണ് ഭൂഷണ്‍ ചോദിച്ചത്. രേഖകള്‍ ഫോട്ടോ കോപ്പി ആണെന്നു പറഞ്ഞതോടെ അവ യഥാര്‍ത്ഥ രേഖകള്‍ ആണെന്നു വ്യക്തമായതായി അരുണ്‍ ഷൂരി ചൂണ്ടിക്കാട്ടി. ഇന്നത്തേതോടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായതായി സുപ്രീം കോടതി പറഞ്ഞു. പക്ഷേ, വിധി പ്രസ്താവം എപ്പോഴുണ്ടാകും എന്നു വ്യക്തമാക്കിയിട്ടില്ല.

രേഖകള്‍ രാജ്യസുരക്ഷ ആയതിനാല്‍ ആരും പരിശോധിക്കരുത് എന്ന കേന്ദ്ര സര്‍ക്കാര്‍ ന്യായം അഴിമതിയെ മൂടുവാനല്ലാതെ മറ്റൊന്നിനുമല്ല എന്ന ചിന്ത വ്യാപകമായുണ്ട്. ഇന്ത്യയിലെ ഭരണകൂടത്തിന് ഈ രാജ്യത്തെ ജനങ്ങളോടുള്ളതിനേക്കാള്‍ ഉത്തരവാദിത്തം ഫ്രാന്‍സിലെ സര്‍ക്കാരിനോടുണ്ട് എന്ന വാദം തന്നെ ദേശവിരുദ്ധമല്ലേ എന്ന ചോദ്യവും ഉയരേണ്ടതായുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (12 minutes ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (55 minutes ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (2 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (3 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (3 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (4 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (4 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (4 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (5 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (6 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (6 hours ago)

Malayali Vartha Recommends