മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്ക് ചരമവാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്ക് ചരമവാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ചരമവാർഷികത്തിൽ ആദരാഞ്ജലികൾ', എന്ന് മോദി ട്വീറ്റ് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മോദി രാജീവ് ഗാന്ധിക്കെതിരെ വൻ ആരോപണങ്ങളും കടന്നാക്രമണങ്ങളും നടത്തിയ മോദിയാണ് രാജീവ് ഗാന്ധിക്ക് ചരമവാർഷികത്തിൽ ആദരാഞ്ജലികൾ' അർപ്പിച്ച് ട്വീറ്റ്.
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ മോദി രാജീവിനെ 'ഭ്രഷ്ടാചാരി നമ്പർ 1' എന്ന് വിളിച്ചത് വിവാദമായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട്, ''അനുയായികൾ നിങ്ങളുടെ അച്ഛനെ, മിസ്റ്റർ ക്ലീൻ എന്നൊക്കെ വിളിച്ചേക്കാം. പക്ഷേ, അദ്ദേഹത്തിന്‍റെ ജീവിതം അവസാനിച്ചത് ഭ്രഷ്ടാചാരി നമ്പർ 1 (അഴിമതിക്കാരൻ) എന്ന പേരുദോഷവുമായാണ്', എന്നായിരുന്നു മോദി പറഞ്ഞത്.
മറ്റൊരു റാലിയിൽ, രാജീവ് ഗാന്ധിയും കുടുംബവും നാവികസേനയുടെ 'ഐഎൻഎസ് വിരാട്' പേഴ്സണൽ ടാക്സിയായി ഉപയോഗിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു. '1980-കളിൽ ലക്ഷദ്വീപിൽ അവധിക്കാലം ആഘോഷിക്കവേ രാജീവ് ഗാന്ധിയും കുടുംബവും നാവികസേനയുടെ ഐഎൻഎസ് വിരാട് പേഴ്സണൽ ടാക്സിയായി ഉപയോഗിക്കുകയായിരുന്നു', എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. എന്നാൽ ഇതിനെ തള്ളിപ്പറഞ്ഞ്, അന്നത്തെ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം രംഗത്തുവരികയും ചെയ്തിരുന്നു.
ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21 വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ടി.ടി.ഇ അംഗമായ തനു എന്നു അറിയപ്പെടുന്ന തേന്മൊഴി രാജരത്നം ആത്മഹത്യാ ബോംബർ ആയി ശ്രീപെരുമ്പത്തൂരിൽ വെച്ചു കൊലപ്പെടുത്തി] പതിനാലു പേർ ഈ ആക്രമണത്തിൽ കൊല്ലപ്പട്ടു. തമിഴീഴ വിടുതലൈപ്പുലികൾ എന്ന സംഘടനയായിരുന്നു രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു പിന്നിൽ. ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു അവർ രാജീവിനെ കൊല്ലാൻ തീരുമാനിച്ചത് എന്നായിരുന്നു രാജീവ് ഗാന്ധി വധത്തെക്കുറിച്ചന്വേഷിച്ച് രണ്ടു കമ്മീഷനുകളും കണ്ടെത്തിയത്.
ഇന്ത്യയുടെ യുവത്വത്തിന്‍റെ പ്രതീകമായി പലപ്പോഴും അടയാളപ്പെടുത്തപ്പെട്ട രാജീവ് ഗാന്ധി, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. 40-ാം വയസ്സിൽ അമ്മ ഇന്ദിരാഗാന്ധിയുടെ മരണശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നത്. സുവർണക്ഷേത്രം വളഞ്ഞ് പരിശോധന നടത്തിയതിന്‍റെ രോഷത്തിൽ സിഖുകാരായിരുന്ന സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റാണ് 1984-ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha