2016 ന് മുന്‍പ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടില്ല; മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തും സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടുണ്ടെന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ വാദം പൊളിച്ചടുക്കി പ്രതിരോധ മന്ത്രാലയം
2016 ന് മുന്‍പ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തും സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടുണ്ടെന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ വാദം പൊളിക്കുന്നതാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ.
ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്. 2016 ന് മുന്‍പ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയം വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കിയത് . ഇതോടെ മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ്സിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാകുന്നു.
https://www.facebook.com/Malayalivartha