ആന്ധ്രാപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി വിജയക്കുതിപ്പിലേക്ക് എത്തുമ്പോൾ തകരുന്നത് ചന്ദ്രബാബു നായിഡുവിന്റെ ആത്‌മവിശ്വാസം
ആന്ധ്രാപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി വിജയക്കുതിപ്പിലേക്ക് എത്തുമ്പോൾ തകരുന്നത് ചന്ദ്രബാബു നായിഡുവിന്റെ ആത്‌മവിശ്വാസം.
എന്തുവന്നാലും ബി ജെ പി യെ തകർക്കണമെന്ന ലക്ഷ്യത്തോടെ ഓടിനടന്ന ചന്ദ്രബാബു നായിഡുവിനു സ്വന്തം സംസ്ഥാനത്തു നിന്നുപോലും പടിയിറങ്ങേണ്ട അവസ്ഥയാണ് ഇപ്പോൾ.
ബിജെപിയെ തോൽപ്പിക്കുക എന്ന ഏക ലക്ഷ്യത്തിനായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായി ദേശീയ തലത്തിൽ സഖ്യം സ്ഥാപിക്കാൻ നായിഡു ശ്രമിച്ചിരുന്നു .
ഇതിനായി രാഹുൽ ഗാന്ധി, മമത ബാനർജി, അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയ നേതാക്കാളെ ഒന്നിപ്പിക്കുന്നതിനു നിരന്തരം കൂടികാഴ്ചകൾ നടത്തിയിരുന്നു. .
പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ വിജയിക്കാൻ സാധിച്ചിെല്ലെന്നു മാത്രമല്ല വീണ്ടും എൻഡിഎ തന്നെ അധികാരത്തിലേറുന്ന സ്ഥിതിയുമായി. ഇതിനിടെ സ്വന്തം സംസ്ഥാനത്ത് ദയനീയ പരാജയത്തിലേക്കു കൂപ്പുകുത്തുന്ന അവസ്ഥയിലുമായി
ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ചു നടന്ന ആന്ധ്രപ്രദേശിൽ ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് ഇരുതിരഞ്ഞെടുപ്പുകളിലും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.
145 മണ്ഡലങ്ങളുള്ള നിയമസഭയിൽ 80ഓളം സീറ്റുകളിൽ വൈഎസ്ആർ മുന്നേറുകയാണ്. 29 സീറ്റുകളിൽ മാത്രമാണ് ടിഡിപി ലീഡ് ചെയ്യുന്നത്. 25 ലോക്സഭ മണ്ഡലങ്ങളിൽ 24ഉം വൈഎസ്ആർ കുതിക്കുകയാണ്
വോട്ടെണ്ണൽ ആരംഭിച്ച് ആദ്യഘട്ടം മുതൽ വൈഎസ്ആർസിപി വൻ മുന്നേറ്റമാണ് നടത്തിയത്. തെലുങ്കുദേശം പാർട്ടി ഒരു ഘട്ടത്തിൽ പോലും മുന്നിട്ടുനിന്നിരുന്നില്ല. കുപ്പം മണ്ഡലത്തിൽ ടി.ഡി.പി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു വൈഎസ്ആർപി സ്ഥാനാർത്ഥി ചന്ദ്രമൗലിയേക്കാൾ ഏറെ വോട്ടുകൾക്ക് പിന്നിലാണ്. വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ചന്ദ്രബാബുനായിഡുവിന്റേയും മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടേയും വസതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്
എൻഡിഎ സർക്കാരിൽ ഘടകകക്ഷിയായിരുന്ന ടിഡിപി 2018 മാർച്ചിലാണ് പിന്തുണ പിൻവലിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി എന്ന ആവശ്യം അംഗീകരിക്കാൻ തായാറാകാതെ വന്നതോടെയാണ് എൻഡിഎ വിട്ടത്. കോൺഗ്രസും ടിഡിപിയും ഒറ്റക്ക് മത്സരിക്കുകയും ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം ദേശീയ തലത്തിൽ ഒന്നിക്കാമെന്നുമായിരുന്നു ധാരണ.
ആന്ധ്രയിലെ ആളിക്കത്തുന്ന കർഷകരോഷം ആയുധമാക്കാൻ ജഗൻമോഹൻ റെഡ്ഡിക്ക് കഴിഞ്ഞു. . ആന്ധ്രക്ക് പ്രത്യേക പദവി ഉറപ്പു നൽകിയാണ്
ജഗൻമോഹൻ റെഡ്ഡി പ്രചാരണം നടത്തിയതും. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് 670 കോടി രൂപ 67 ലക്ഷം കർഷകർക്കായി ചന്ദ്രബാബു നായിഡു സർക്കാർ നൽകിയെങ്കിലും കർഷകരെ ചേർത്തു നിർത്താൻ ചന്ദ്രബാബു നായിഡുവിനു കഴിഞ്ഞില്ല.
ആന്ധ്രാ മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമുറപ്പിച്ചുകഴിഞ്ഞെന്നും മെയ് 25 ന് പാര്‍ട്ടി യോഗം ചേരുമെന്നും മെയ് 30 ന് ജഗന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. .
https://www.facebook.com/Malayalivartha