ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റര്‍ അച്ഛൻ ഗ്രാമത്തിലൂടനീളം ഒട്ടിച്ചു ...കാരണം മകൾ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചു ...
മകൾ സ്നേഹിച്ച പുരുഷനോടൊപ്പം ഇറങ്ങിയപ്പോൾ മകളെ പടിയടച്ചു പിണ്ഡം വെച്ച് സാസ്‌ക്കാരച്ചടങ്ങുകൾ നടത്താൻ തയ്യാറായി അച്ഛൻ ..തീർന്നില്ല , നാട്ടുകാരെ സംസ്‌കാര ചടങ്ങുകള്‍ക്ക് ക്ഷണിക്കുന്ന പോസ്റ്റർ അച്ഛൻ തന്നെ ഗ്രാമത്തിൽ വിതരണം ചെയ്തു..
തമിഴ്നാട്ടിലെ കുപ്പുരാജ പാളയത്താണ് സംഭവം. പെണ്‍കുട്ടിയെ പിതാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കി.. എന്നാൽ പരാതിയെ കുറിച്ച് അന്വേഷിക്കാൻ പിതാവിനെ വിളിപ്പിച്ചപ്പോള്‍ തനിക്ക് ഇങ്ങനെയുള്ള മകളില്ലെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പെണ്‍കുട്ടിയും യുവാവുമായി വളരെ കാലമായി സ്നേഹത്തിലായിരുന്നു. എന്നാല്‍ യുവാവിന്റെ അമ്മ താഴ്ന്ന വിഭാഗത്തില്‍ പെട്ട ആളാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം നല്‍കിയിരുന്നില്ല. മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി യുവാവിനോടൊപ്പം ഇറങ്ങിപ്പോകുകയും വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു.
ജൂണ്‍ 6-നാണ് പെണ്‍കുട്ടി യുവാവിനോടൊപ്പം ഇറങ്ങിപ്പോയത്. തുടര്‍ന്ന് വാഹനാപകടത്തില്‍ മകള്‍ മരിച്ചെന്നും ശവസംസ്‌കാര ചടങ്ങുകള്‍ ജൂണ്‍ 10-ന് വൈകിട്ട് 3.30ന് നടക്കുമെന്നും കാട്ടിയുള്ള പോസ്റ്റര്‍ ജൂണ്‍ ഒന്‍പതിന് പിതാവ് ഗ്രാമത്തിലൂടനീളം ഒട്ടിക്കുകയായിരുന്നു
https://www.facebook.com/Malayalivartha