വീണ്ടും പുൽവാമ മോഡൽ ആക്രമണമെന്ന് ഇന്ത്യക്ക് പാകിസ്ഥാന്റെ വെല്ലുവിളി
തീവ്രവാദികള്‍ കശ്മീരില്‍ വീണ്ടും പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചു. ഭീകരാക്രമണത്തിനായി സ്‌ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചേക്കുമെന്ന ഇന്റലിജന്‍സ് വിവരം പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് കൈമാറി. അമേരിക്കയും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. അവന്തിപോറയ്ക്ക് സമീപം ആക്രമണം നടത്താന്‍ പ്ദ്ധതിയിടുന്നതായും പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയും പാകിസ്ഥാനുമാണ് ഇന്ത്യക്ക് ഭീകരാക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. രഹസ്യാന്വേഷണ വിവരം പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് വിവരം കൈമാറിയത്.
ഇന്ത്യയ്‌ക്കൊപ്പം അമേരിക്കയ്ക്കും പാകിസ്ഥാന്‍ ഈ വിവരം പങ്കുവെച്ചിട്ടുണ്ട്.
അല്‍ഖ്വയിദയുമായി ബന്ധമുള്ള ഒരു ഭീകരനായ സക്കീര്‍ മൂസയെ ദിവസങ്ങള്‍ക്ക് മുമ്പ് കാശ്മീരിലെ ത്രീലില്‍വെച്ച് ഇന്ത്യന്‍ സുരക്ഷാ സൈന്യംകൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് അല്‍ഖ്വയിദ പുല്‍വാമ മോഡല്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത് എന്നും മുന്നറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയപ്പോൾ ഭീകരവാദവും തീവ്രവാദവും ഒരു തരത്തിലും പൊറുപ്പിക്കില്ലെന്നും ഒരു തരത്തിലുള്ള വിട്ടു വീഴ്ചക്കും തയ്യാറല്ല എന്നും മുന്നറിയിപ്പ് നല്കിയിട്ടിരുന്നു, അതിന്റെ ഭാഗമായാണ് ഇപ്പോൾ പാക്കിസ്ഥാന്റെ പ്രസ്താവന എന്ന് സംശയിക്കുന്നു
ഭീകരവാദത്തെ സഹായിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും അത്തരം രാജ്യങ്ങളെ ഭീകരവാദത്തിന് ഉത്തരവാദികളായി കാണണമെന്നും മോദി ഉച്ചകോടിയിൽ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ചര്‍ച്ചയാകാമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നിര്‍ദ്ദേശം തള്ളിയ മോദി ഇമ്രാൻ ഖാനുമായി ഹസ്തദാനത്തിന് പോലും തയ്യാറായില്ല. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി ഉച്ചകോടിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാൻ തയ്യാറാണെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റഷ്യൻ വാര്‍ത്താ ഏജൻസിയായ സ്പുട്നികിന് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കിയെങ്കിലും രാജ്യാന്തര മധ്യസ്ഥതയിൽ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന പാക് നിലപാടും മോദി തള്ളി. ഭീകരവാദം പ്രോത്സാഹിപ്പിക്കാനോ ക്ഷമിക്കാനോ ആവില്ലെന്ന നിലപാടാണ് ഇന്ത്യ എക്കാലവും എടുത്തിട്ടുള്ളത്
ഈ പശ്ചാത്തലത്തിൽ പാക്കിസ്ഥാന്റെ ഈ മുന്നറിയിപ്പ് വളരെ ആശങ്ക ഉണ്ടാക്കുന്നതാണ്. ഏതായാലും മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ മേഖലകളിലെ സുരക്ഷാ ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്
https://www.facebook.com/Malayalivartha