വിവാഹത്തിന് വിസമ്മതിച്ചു ; 15കാരിയെ ക്രൂരമായി മർദ്ധിച്ച് കുത്തിപ്പരിക്കേൽപ്പിച്ച് പിതാവും സഹോദരനും ; പഠിക്കണമെന്ന് നിലപാടെടുത്തതാണ് കാരണം
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് നാടിനെ ഞെട്ടിച്ച ക്രൂര സംഭവം അരങ്ങേറിയത് . സമീപത്തുള്ള കനാലിന് അടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു മര്‍ദ്ദനം. തനിക്ക് ഇപ്പോള്‍ വിവാഹത്തിന് സമ്മതമല്ലെന്നും തന്റെ പഠനം തുടരണമെന്നും നിലപാട് എടുത്തതിനാലാണ് പിതാവും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നൽകി.
തന്റെ കഴുത്തില്‍ തുണിച്ചുറ്റിപ്പിടിച്ച് സഹോദരന്‍ ശ്വാസംമുട്ടിച്ചു. പിന്നില്‍ നിന്ന് പിതാവ് കത്തി കൊണ്ട് തുടർച്ചയായി കുത്തി. താൻ എത്ര അപേക്ഷിച്ചിട്ടും തന്റെ നിലവിളി അവർ അവഗണിച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
ഗുരുതര പരുക്കേറ്റ് അവശനിലയിലായ പെണ്‍കുട്ടിയെ കനാലില്‍ തള്ളുകയും ഒരു . ഒരുവിധത്തിൽ പെണ്‍കുട്ടി നീന്തി രക്ഷപ്പെടുകയും ചെയ്തു . കനാലിന് സമീപം തളര്‍ന്ന രീതിയില്‍ കാണപ്പെട്ട പെണ്‍കുട്ടിയെ സുഹൃത്തുക്കളുടെ സഹായത്തോടെ ബന്ധുവാണ് ആശുപത്രിയിലെത്തിച്ചത്. സംഭവം പെണ്‍കുട്ടിയുടെ സഹോദരീഭര്‍ത്താവ് സ്ഥിരീകരിച്ചു . രണ്ടുമാസമായി തങ്ങള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നതെന്നും കഴിഞ്ഞ ദിവസം പിതാവെത്തി അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും അയാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha