സർവം 'യോഗ'മയം : അഞ്ചാം ലോക യോഗാ ദിനം സർവരിലും വ്യാപിപ്പിച്ച് പ്രധാന മന്ത്രി
പാവങ്ങളിലേക്കും ആദിവാസികളിലേക്കും യോഗ ഒരു അഭിവാജ്യഘടകമായി എത്തിപ്പെടണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് സംഘടിപ്പിച്ച അഞ്ചാമത്തെ യോഗാ ദിനാചരണത്തിന്റെ ദേശീയോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . മുപ്പതിനായിരത്തോളം ആൾക്കൂട്ടം ഉൾപ്പേടുന്ന സാക്ഷിയാക്കികൊണ്ട് യോഗയെ സംസ്കാരത്തിന്റെ സുപ്രധാന ഭാഗമാക്കിതത്തീർക്കുകയാണ് അദ്ദേഹം ചെയ്തത്.
എല്ലാവർക്കും യോഗ, എല്ലാം യോഗയ്ക്ക് എന്നതാവണം ചിന്തയെന്നും ലോകം നേരിടുന്ന അനേകം വെല്ലുവിളികളെ യോഗയിലൂടെ നേരിടാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച ആരോഗ്യത്തിനും സന്തോഷത്തിനും യോഗ സഹായിക്കുമെന്നും സാധാരണക്കാരിൽ യോഗ എത്തിക്കുകവഴി രോഗശമനം ഉണ്ടാകുമെന്നും യോഗയില്‍ നിന്ന് അതിനുള്ള ശക്തി നമുക്ക് ലഭിക്കുമെന്നും അതുതന്നെയാണ് യോഗയിലൂടെ പ്രാചീന ഇന്ത്യ ദർശിച്ചതെന്നും മോദി അഭിപ്രായപ്പെട്ടു .മികച്ച ആരോഗ്യത്തിനും സന്തോഷത്തിനും യോഗ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2015 മുതൽ ആഘോഷിച്ചു തുടങ്ങിയ യോഗദിനത്തിന്റെ ഇത്തവണത്തെ മുദ്രാവാക്യം ‘ഹൃദയത്തിനു യോഗ’ എന്നാണ്. രാജ്യത്തിൻറെ വിവിധ കേന്ദ്രങ്ങളിലെ യോഗാദിന ആഘോഷങ്ങളിൽ മുതിർന്ന കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും നേതൃത്വം നൽകി .ലോകത്തിന്റെ വിവിധ കോണുകളിൽ യോഗദിനം ആഘോഷിക്കാൻ ഇന്ത്യൻ എംബസികൾക്കു കേന്ദ്രം നിർദേശം നൽകിയിരുന്നു.യോഗാദിനത്തിന് പ്രാധാന്യം കൊടുത്ത മാധ്യമങ്ങള്‍ക്കും ഇതിന്റെ ഭാഗമായ ലോകത്തുള്ള എല്ലാവര്‍ക്കും നന്ദി പറയുന്നു. യോഗയെ എല്ലാവരും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha