Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാന്‍ നോക്കാതെ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഒളിച്ചോടുന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ പ്രതിസന്ധി

27 JUNE 2019 03:20 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാന്‍ നോക്കാതെ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഒളിച്ചോടുന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ പ്രതിസന്ധി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും തിരികെ വരണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങുന്നില്ലെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. പരാജയം സംഭവിക്കുമ്പോള്‍ പിന്‍വാങ്ങുന്നത് രാഹുലിന്റെ പതിവ് രീതിയാണെന്ന് മുമ്പും ആക്ഷേപം ഉയര്‍ന്നിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവന്‍ ഞാന്‍ ഏറ്റെടുക്കുന്നു എന്നാണ് രാഹുല്‍ ആവര്‍ത്തിക്കുന്നത്. പരാജയത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയുരുന്നവനാണ് യഥാര്‍ത്ഥനേതാവ്. അങ്ങനെയുള്ളവര്‍ക്കേ നാടിനെ നയിക്കാനാവൂ എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. 

തെരഞ്ഞെടുപ്പിന് മുമ്പ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കളടക്കം വീഴ്ചവരുത്തുകയും മക്കള്‍ക്ക് സീറ്റ് കിട്ടാന്‍ രാഹുലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അവരാരും പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ പങ്കുണ്ടെന്നോ, അല്ലെങ്കില്‍ രാഹുലിന് പിന്തുണ നല്‍കി പാര്‍ട്ടിയെ ശക്തമാക്കാനോ ഉള്ള യാതോരു നടപടികളും സ്വീകരിക്കുന്നില്ല. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എം.പിമാരും രാഹുലിനോട് നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. രാഹുലിന് പകരം ആളെ കണ്ടെത്തുക നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്. പിന്നെയുള്ളത് പ്രിയങ്കാ ഗാന്ധിയാണ്. എന്നാല്‍ അടുത്തിടെ പാര്‍ട്ടിയിലെത്തിയ പ്രിയങ്കയെ പൊടുന്നനെ അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്നാല്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. തെരഞ്ഞെടുപ്പിലെ പ്രതിസന്ധി തീര്‍ക്കും മുമ്പ് പാര്‍ട്ടി മറ്റൊരു പ്രതിസന്ധിയിലേക്ക് പോകുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. 

മുതിര്‍ന്ന നേതാക്കള്‍ ധാരാളം ഉണ്ടെങ്കിലും രാജീവ് ഗാന്ധിയെ പോലെയോ, ഇന്ദിരാഗാന്ധിയെ പോലെയോ കരുത്തരില്ല. എ.കെ ആന്റണിയും ഗുലാംനബി ആസാദുമൊക്കെ അനുഭവ സമ്പത്തുള്ളവരാണെങ്കിലും നനഞ്ഞ പടക്കങ്ങളാണ്. എണ്ണയിട്ട യന്ത്രം പോലെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്കാകില്ല. സോണിയാഗാന്ധിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് അവര്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. പല സംസ്ഥാനങ്ങളിലും നല്ല നേതാക്കളുണ്ടെങ്കിലും ദേശീയതലത്തില്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ളവര്‍ ഇല്ലെന്ന് തന്നെ പറയാം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മിടുക്കനാണ്. കര്‍ണാടകത്തിലെ ഭരണം പിടിച്ചെടുത്തതിലൂടെ അദ്ദേഹമത് തെളിയിച്ചതുമാണ്. 

ഉമ്മന്‍ചാണ്ടിയും കെ. മുരളീധരനും ജനങ്ങളോട് അടുത്ത് നില്‍ക്കുന്ന നേതാക്കളാണ്. പക്ഷെ, ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് അവര്‍ക്ക് പരിമിതികളുണ്ട്. അതുകൊണ്ട് എന്ത് ചെയ്യണമെന്ന് യാതൊരു എത്തുംപിടിയും ഇല്ലാതെ, നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. താഴേത്തട്ടില്‍ നിന്ന് വളര്‍ന്ന് വന്ന നേതാക്കളുടെ അഭാവമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ആന്ധ്രയില്‍ വൈ.എസ്.ആറിനെ പോലുള്ളവര്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മകനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിനായില്ല. കര്‍ണാടകത്തില്‍ നിന്നുള്ള മല്ലിഖാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ പാര്‍ലമെന്ററി രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ചയാളാണ്. എന്നാല്‍ സംഘടനാ രംഗത്തെ പ്രവര്‍ത്തനം ദേശീയതലത്തില്‍ ഉയര്‍ന്നിട്ടില്ല. കേരളത്തിലല്ലാതെ മറ്റെങ്ങും കോണ്‍ഗ്രസ് ഇല്ലെന്ന പ്രതീതിയാണ് നിലവിലുള്ളത്. ഇന്ത്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഈ പ്രസ്ഥാനത്തിന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (39 minutes ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (49 minutes ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (59 minutes ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (1 hour ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (1 hour ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (1 hour ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (3 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (4 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (5 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (5 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (6 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (6 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (6 hours ago)

Malayali Vartha Recommends