Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ചന്ദ്രബാബു നായിഡു ഇനി അഴിയെണ്ണും; ബിജെപി കുറിവച്ചുകഴിഞ്ഞു; ചന്ദ്രബാബു നായിഡുവിനെ അഴിക്കുള്ളിലാക്കാന്‍ ബി ജെ പിയുടെ പുതിയ നീക്കം ഇങ്ങനെ; ഇനി ജഗന്‍ ഒരു കളി കളിക്കും ബിജെപി പറയും

15 JULY 2019 10:20 AM IST
മലയാളി വാര്‍ത്ത

ഇനിയാണ് കളി ബിജെപി ഓരോ ഭാഗത്തുനിന്നും പൊളിച്ചടുക്കിക്കൊണ്ടു വരികയാണ്. കര്‍ണാടകയില്‍ കുമാര സ്വാമിയെ ലക്ഷ്യമിട്ടിരിക്കുന്ന ബിജെപിയുടെ അടുത്തലക്ഷ്യം ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. കര്‍ണാടകിയില്‍ കസേരയിളക്കലായിരുന്നു എങ്കില്‍ ഇവിടെ അഴിക്കുള്ളിലാക്കലാണ്. അതെ ചന്ദ്രബാബു നായിഡുവിനെ അഴിക്കുള്ളിലാക്കാന്‍ തന്നെയാണ്. ചന്ദ്രബാബു നായിഡുവിനെ രണ്ടുവര്‍ഷത്തിനുള്ളില്‍ ജയിലിലാകുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ രംഗത്തെത്തുകയുണ്ടായി. ടിഡിപി അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ വലിയ അഴിമതികളില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തി നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ അംഗത്വവിതരണ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രബാബു നായിഡു നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹര്‍ റെഡ്ഡി കേന്ദ്രത്തിന് നല്‍കണമെന്ന് സുനില്‍ ദിയോധര്‍ ആവശ്യപ്പെട്ടു. ടിഡിപിയുടെ ഭരണകാലത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയ പണമൊന്നും ജനങ്ങളിലേയ്ക്ക് എത്തിയില്ല. എവിടെയാണ് ആ പണമെല്ലാം പോയത്?- അദ്ദേഹം ചോദിച്ചു. അഴിമതിരഹിതമായ ഭരണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി വാഗ്ദാനം ചെയ്യുന്നത്. അങ്ങനെയെങ്കില്‍ ടിഡിപി സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ക്കെതിരെ അദ്ദേഹം നടപടി സ്വീകരിക്കണം. ഈ തട്ടുപ്പുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും മുന്നില്‍ വെക്കണം. അന്വേഷണത്തിനും നടപടികള്‍ക്കുമായി ഫയലുകള്‍ സിബിഐക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും നല്‍കണമെന്നും സുനില്‍ ദിയോധര്‍ ആവശ്യപ്പെട്ടു.


അതേസമയം പകപോക്കല്‍ നടപടി ജഗന്മോഹന്‍ റെഡ്ഡിയുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്നുള്ള സൂചനകളും വന്നു തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡി ഇങ്ങനെ പറഞ്ഞിരുന്നു. 'എനിക്കാരോടും ദേഷ്യമില്ല. എല്ലാവരെയും സ്‌നേഹിക്കാനാണ് ബൈബിള്‍ പഠിപ്പിച്ചത്. ദൈവം വിധിക്കുന്ന പോലെ എല്ലാം സംഭവിക്കുന്നു'. തിരഞ്ഞെടുപ്പിന് ശേഷം സംഭവിച്ചത് പക്ഷേ മറ്റൊന്നാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പകയുടെ കനലുകള്‍ കെടാതെ സൂക്ഷിച്ച ജഗനെക്കണ്ട് ഞെട്ടിയിരിക്കുകയാണ് ആന്ധ്ര മുഴുവന്‍. 2009ല്‍ ജഗന്റെ പിതാവ് വൈഎസ് രാജശേഖരറെഡ്ഡിയെ 'അഴിമതി രാജാവ് 'എന്ന് പേരിട്ടുവിളിച്ച് ക്യാംപയിന്‍ നടത്തിയ ചന്ദ്രബാബു നായിഡു തന്നെയാണ് ജഗന്റെ ലക്ഷ്യം. 'അഴിമതിയുടെ ചക്രവര്‍ത്തി' എന്ന് നായിഡുവിനെ വിശേഷിപ്പിച്ച് വൈഎസ്ആര്‍പി പുതിയ ക്യാംപയിന്‍ തുടങ്ങിക്കഴിഞ്ഞു. പിതാവിന്റെ മരണശേഷം മുഖ്യമന്ത്രി പദം നിരാകരിച്ച കോണ്‍ഗ്രസിനെ സംസ്ഥാനത്ത് തീര്‍ത്തെടുത്തയാളാണ് ജഗന്‍. അതുകൊണ്ട് ജഗനെ നിസാരമായി തള്ളിക്കളയാനാകില്ല നായിഡുവിന്. ഒരുദിവസമെങ്കില്‍ ഒരുദിവസം നായിഡുവിനെ അഴിയെണ്ണിക്കണമെന്ന ജഗന്റെ ആഗ്രഹം വിശ്വസ്തര്‍ തന്നെയാണ് തുറന്നുപറഞ്ഞത്.

പുതിയ മുഖ്യമന്ത്രി അധികാരമേറ്റയുടന്‍ ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മുന്‍സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളിലെ അഴിമതി അന്വേഷണം മാത്രമാണ് ലക്ഷ്യം. സമിതി തേങ്ങയുടച്ച് തുടങ്ങിയത് നായിഡുവിന്റെ വീട്ടുപടിക്കലാണ്. കൃഷ്ണാനദീ തീരത്തെ ബംഗ്ലാവിലേക്കുള്ള റോഡ് നൈസായങ്ങ് പൊളിച്ചു. അനധികൃത നിര്‍മാണമായതിനാല്‍ താമസമൊഴിയണം എന്ന് നോട്ടീസും പതിച്ചു. ആന്ധ്രയുടെ മുന്‍മുഖ്യമന്ത്രി താമസിക്കാന്‍ പുതിയ സ്ഥലം അന്വേഷിച്ചിറങ്ങുന്നതിനിടെ അടുത്ത പ്രഹരമെത്തി. നായിഡുവിന്റെ സ്വപ്നമായിരുന്ന ഓഫിസ് മന്ദിരം 'പ്രജാവേദിക' ആയിരുന്നു അടുത്ത വേദി. കോടികള്‍ മുടക്കിയ കെട്ടിടം പ്രതിപക്ഷനേതാവിന്റെ ഓഫിസ് ആയി അനുവദിക്കണം എന്നാവശ്യപ്പെട്ട് നായിഡു സര്‍ക്കാരിന് കത്തെഴുതി. പിറ്റേന്ന് ഉറക്കമുണര്‍ന്നപ്പോള്‍ 'പ്രജാവേദിക' നിന്നയിടം ശൂന്യം. എട്ടുകോടി മുടക്കിയ കെട്ടിടം ചീട്ടുകൊട്ടാരം പോലെ തകര്‍ത്തുതരിപ്പണമാക്കി.

നായിഡുവിന്റെ പോളാര്‍വട്ടം പദ്ധതി പ്രദേശത്തെത്തിയ ജഗന്‍ അപാകതകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടി. തലസ്ഥാനമായ അമരാവതിക്കായി കര്‍ഷകരില്‍ നിന്ന് ലാന്‍ഡ് പൂളിങ് നടത്തിയതുമുതല്‍ കൊതുകുനിവാരണത്തിലെ അപാകതകളില്‍ വരെ അന്വേഷണം നടക്കുന്നു. വിശാഖപട്ടണത്തെ തെലുങ്കുദേശം പാര്‍ട്ടി ഓഫിസിനു മുന്നിലും പതിച്ചു ഒരു നോട്ടീസ്. നിയമപരമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ അതും പൊളിക്കുമെന്നാണ് മുന്നറിയിപ്പ്. നായിഡുവിന്റെ നരവരിപ്പള്ളിയിലെ വീടിനുണ്ടായിരുന്ന സുരക്ഷയും ഒഴിവാക്കി. തിരുപ്പതിയില്‍ മാവോയിസ്റ്റ് ആക്രമണം നേരിട്ടതുമുതല്‍ ഇസഡ് കാറ്റഗറി സുരക്ഷയുണ്ടായിരുന്നു നായിഡുവിന് ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന സ്റ്റാഫേയുള്ളൂ. എല്ലാം വെട്ടിനിരത്തി.

മുന്‍സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളിലും അഴിമതി ആരോപിച്ച ജഗന്‍ അടുത്തമാസം പകുതിയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപസമിതിയോടാവശ്യപ്പെട്ടു. ആ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ആന്ധ്രയുടെ ഐടി മാന്‍ സ്വന്തം ഭാവി തീരുമാനിക്കേണ്ടത്. ഇതിനെല്ലാം പുറമെയാണ് ടിഡിപിയില്‍ നിന്ന് വൈഎസ്ആര്‍പിയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക്. അമരാവതി എന്ന സ്വപ്നം കോടികളുടെ അഴിമതിയാരോപണങ്ങളുടെ ഭാരവുമായി നായിഡുവിന്റെ ഉറക്കം നഷ്ടപ്പെടുത്തിത്തുടങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡയമണ്ട് മണിയുടെ D അടിച്ചിളക്കും പിണറായിക്ക് റീത്ത് വച്ച് ചെന്നിത്തല.. അത് ഒന്നൊന്നര ബോംബ്..! IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..?  (21 minutes ago)

സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.  (24 minutes ago)

ബസ് അപകടത്തിൽപ്പെട്ടു... 18 പേർക്ക് പരുക്ക്  (53 minutes ago)

അപകടത്തിൽ രണ്ടു മരണം.... നാലു പേർക്ക് പരുക്ക്  (58 minutes ago)

ശ്രീലേഖ നിയമസഭയിലേക്ക്..! തലസ്ഥാനത്ത് V V R-ന്റെ താണ്ഡവം മോദി കേരളത്തിലേക്ക്...! മൂടും കൊണ്ടേ ആശ പോകൂ...!  (1 hour ago)

ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന  (1 hour ago)

ടിക്കറ്റ് നിരക്ക് വർധന  (1 hour ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര....  (2 hours ago)

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി നിര്യാതനായി  (2 hours ago)

കെ എൻ ലളിത അന്തരിച്ചു... രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം...    (2 hours ago)

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (3 hours ago)

ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും...  (3 hours ago)

കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ  (3 hours ago)

മോദി ജനുവരിയില്‍ കേരളത്തിലെത്തിയേക്കും.  (4 hours ago)

Malayali Vartha Recommends