Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്


സങ്കടക്കാഴ്ചയായി... ബെംഗളുരുവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുാവാവിന് ദാരുണാന്ത്യം


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...

ചന്ദ്രബാബു നായിഡു ഇനി അഴിയെണ്ണും; ബിജെപി കുറിവച്ചുകഴിഞ്ഞു; ചന്ദ്രബാബു നായിഡുവിനെ അഴിക്കുള്ളിലാക്കാന്‍ ബി ജെ പിയുടെ പുതിയ നീക്കം ഇങ്ങനെ; ഇനി ജഗന്‍ ഒരു കളി കളിക്കും ബിജെപി പറയും

15 JULY 2019 10:20 AM IST
മലയാളി വാര്‍ത്ത

ഇനിയാണ് കളി ബിജെപി ഓരോ ഭാഗത്തുനിന്നും പൊളിച്ചടുക്കിക്കൊണ്ടു വരികയാണ്. കര്‍ണാടകയില്‍ കുമാര സ്വാമിയെ ലക്ഷ്യമിട്ടിരിക്കുന്ന ബിജെപിയുടെ അടുത്തലക്ഷ്യം ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. കര്‍ണാടകിയില്‍ കസേരയിളക്കലായിരുന്നു എങ്കില്‍ ഇവിടെ അഴിക്കുള്ളിലാക്കലാണ്. അതെ ചന്ദ്രബാബു നായിഡുവിനെ അഴിക്കുള്ളിലാക്കാന്‍ തന്നെയാണ്. ചന്ദ്രബാബു നായിഡുവിനെ രണ്ടുവര്‍ഷത്തിനുള്ളില്‍ ജയിലിലാകുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ രംഗത്തെത്തുകയുണ്ടായി. ടിഡിപി അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ വലിയ അഴിമതികളില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തി നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ അംഗത്വവിതരണ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രബാബു നായിഡു നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹര്‍ റെഡ്ഡി കേന്ദ്രത്തിന് നല്‍കണമെന്ന് സുനില്‍ ദിയോധര്‍ ആവശ്യപ്പെട്ടു. ടിഡിപിയുടെ ഭരണകാലത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയ പണമൊന്നും ജനങ്ങളിലേയ്ക്ക് എത്തിയില്ല. എവിടെയാണ് ആ പണമെല്ലാം പോയത്?- അദ്ദേഹം ചോദിച്ചു. അഴിമതിരഹിതമായ ഭരണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി വാഗ്ദാനം ചെയ്യുന്നത്. അങ്ങനെയെങ്കില്‍ ടിഡിപി സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ക്കെതിരെ അദ്ദേഹം നടപടി സ്വീകരിക്കണം. ഈ തട്ടുപ്പുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും മുന്നില്‍ വെക്കണം. അന്വേഷണത്തിനും നടപടികള്‍ക്കുമായി ഫയലുകള്‍ സിബിഐക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും നല്‍കണമെന്നും സുനില്‍ ദിയോധര്‍ ആവശ്യപ്പെട്ടു.


അതേസമയം പകപോക്കല്‍ നടപടി ജഗന്മോഹന്‍ റെഡ്ഡിയുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്നുള്ള സൂചനകളും വന്നു തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡി ഇങ്ങനെ പറഞ്ഞിരുന്നു. 'എനിക്കാരോടും ദേഷ്യമില്ല. എല്ലാവരെയും സ്‌നേഹിക്കാനാണ് ബൈബിള്‍ പഠിപ്പിച്ചത്. ദൈവം വിധിക്കുന്ന പോലെ എല്ലാം സംഭവിക്കുന്നു'. തിരഞ്ഞെടുപ്പിന് ശേഷം സംഭവിച്ചത് പക്ഷേ മറ്റൊന്നാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പകയുടെ കനലുകള്‍ കെടാതെ സൂക്ഷിച്ച ജഗനെക്കണ്ട് ഞെട്ടിയിരിക്കുകയാണ് ആന്ധ്ര മുഴുവന്‍. 2009ല്‍ ജഗന്റെ പിതാവ് വൈഎസ് രാജശേഖരറെഡ്ഡിയെ 'അഴിമതി രാജാവ് 'എന്ന് പേരിട്ടുവിളിച്ച് ക്യാംപയിന്‍ നടത്തിയ ചന്ദ്രബാബു നായിഡു തന്നെയാണ് ജഗന്റെ ലക്ഷ്യം. 'അഴിമതിയുടെ ചക്രവര്‍ത്തി' എന്ന് നായിഡുവിനെ വിശേഷിപ്പിച്ച് വൈഎസ്ആര്‍പി പുതിയ ക്യാംപയിന്‍ തുടങ്ങിക്കഴിഞ്ഞു. പിതാവിന്റെ മരണശേഷം മുഖ്യമന്ത്രി പദം നിരാകരിച്ച കോണ്‍ഗ്രസിനെ സംസ്ഥാനത്ത് തീര്‍ത്തെടുത്തയാളാണ് ജഗന്‍. അതുകൊണ്ട് ജഗനെ നിസാരമായി തള്ളിക്കളയാനാകില്ല നായിഡുവിന്. ഒരുദിവസമെങ്കില്‍ ഒരുദിവസം നായിഡുവിനെ അഴിയെണ്ണിക്കണമെന്ന ജഗന്റെ ആഗ്രഹം വിശ്വസ്തര്‍ തന്നെയാണ് തുറന്നുപറഞ്ഞത്.

പുതിയ മുഖ്യമന്ത്രി അധികാരമേറ്റയുടന്‍ ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മുന്‍സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളിലെ അഴിമതി അന്വേഷണം മാത്രമാണ് ലക്ഷ്യം. സമിതി തേങ്ങയുടച്ച് തുടങ്ങിയത് നായിഡുവിന്റെ വീട്ടുപടിക്കലാണ്. കൃഷ്ണാനദീ തീരത്തെ ബംഗ്ലാവിലേക്കുള്ള റോഡ് നൈസായങ്ങ് പൊളിച്ചു. അനധികൃത നിര്‍മാണമായതിനാല്‍ താമസമൊഴിയണം എന്ന് നോട്ടീസും പതിച്ചു. ആന്ധ്രയുടെ മുന്‍മുഖ്യമന്ത്രി താമസിക്കാന്‍ പുതിയ സ്ഥലം അന്വേഷിച്ചിറങ്ങുന്നതിനിടെ അടുത്ത പ്രഹരമെത്തി. നായിഡുവിന്റെ സ്വപ്നമായിരുന്ന ഓഫിസ് മന്ദിരം 'പ്രജാവേദിക' ആയിരുന്നു അടുത്ത വേദി. കോടികള്‍ മുടക്കിയ കെട്ടിടം പ്രതിപക്ഷനേതാവിന്റെ ഓഫിസ് ആയി അനുവദിക്കണം എന്നാവശ്യപ്പെട്ട് നായിഡു സര്‍ക്കാരിന് കത്തെഴുതി. പിറ്റേന്ന് ഉറക്കമുണര്‍ന്നപ്പോള്‍ 'പ്രജാവേദിക' നിന്നയിടം ശൂന്യം. എട്ടുകോടി മുടക്കിയ കെട്ടിടം ചീട്ടുകൊട്ടാരം പോലെ തകര്‍ത്തുതരിപ്പണമാക്കി.

നായിഡുവിന്റെ പോളാര്‍വട്ടം പദ്ധതി പ്രദേശത്തെത്തിയ ജഗന്‍ അപാകതകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടി. തലസ്ഥാനമായ അമരാവതിക്കായി കര്‍ഷകരില്‍ നിന്ന് ലാന്‍ഡ് പൂളിങ് നടത്തിയതുമുതല്‍ കൊതുകുനിവാരണത്തിലെ അപാകതകളില്‍ വരെ അന്വേഷണം നടക്കുന്നു. വിശാഖപട്ടണത്തെ തെലുങ്കുദേശം പാര്‍ട്ടി ഓഫിസിനു മുന്നിലും പതിച്ചു ഒരു നോട്ടീസ്. നിയമപരമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ അതും പൊളിക്കുമെന്നാണ് മുന്നറിയിപ്പ്. നായിഡുവിന്റെ നരവരിപ്പള്ളിയിലെ വീടിനുണ്ടായിരുന്ന സുരക്ഷയും ഒഴിവാക്കി. തിരുപ്പതിയില്‍ മാവോയിസ്റ്റ് ആക്രമണം നേരിട്ടതുമുതല്‍ ഇസഡ് കാറ്റഗറി സുരക്ഷയുണ്ടായിരുന്നു നായിഡുവിന് ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന സ്റ്റാഫേയുള്ളൂ. എല്ലാം വെട്ടിനിരത്തി.

മുന്‍സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളിലും അഴിമതി ആരോപിച്ച ജഗന്‍ അടുത്തമാസം പകുതിയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപസമിതിയോടാവശ്യപ്പെട്ടു. ആ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ആന്ധ്രയുടെ ഐടി മാന്‍ സ്വന്തം ഭാവി തീരുമാനിക്കേണ്ടത്. ഇതിനെല്ലാം പുറമെയാണ് ടിഡിപിയില്‍ നിന്ന് വൈഎസ്ആര്‍പിയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക്. അമരാവതി എന്ന സ്വപ്നം കോടികളുടെ അഴിമതിയാരോപണങ്ങളുടെ ഭാരവുമായി നായിഡുവിന്റെ ഉറക്കം നഷ്ടപ്പെടുത്തിത്തുടങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു...  (9 minutes ago)

ഭക്തർ സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്ന്​ പൊലീസ്​...  (33 minutes ago)

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുക ലക്ഷ്യം  (1 hour ago)

ആഴ്‌സണലിനു സമനില കുരുക്കിട്ട്  (1 hour ago)

കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരവേയായിരുന്നു അപകടം  (2 hours ago)

ഫെബ്രുവരി 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ്... ആറ് ഘട്ടങ്ങളുണ്ടാകും.  (2 hours ago)

വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനും അവരോടൊപ്പം പുണ്യസ്ഥലങ്ങളിലോ ഉല്ലാസയാത്രയിലോ പോകുവാനുള്ള അവസരം വന്നുചേരും  (2 hours ago)

ക്ഷേത്ര ജീവനക്കാരടക്കം ആറ്‌ പേർക്ക് നുണ പരിശോധനയ്ക്ക്‌ കോടതിയുടെ അനുമതി  (2 hours ago)

വിദേശയോഗം അല്ലെങ്കിൽ അന്യദേശവാസം അനുഭവത്തിൽ വരും. ദാമ്പത്യ ഐക്യം ഉണ്ടാകുമെങ്കിലും രോഗാദി ദുരിതം അലട്ടാൻ ഇടയുണ്ട്.  (3 hours ago)

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ക്രിയാത്മകവും ഫലപ്രദവുമായ സമ്മേളനത്തിനായി കാത്തിരിക്കുന്നുവെന്ന് റിജിജു  (3 hours ago)

മലയോര മേഖലകളിൽ മഴ ശക്തമാകാനും സാദ്ധ്യത...  (3 hours ago)

കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ തെന്നി താഴേക്ക്...  (3 hours ago)

122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്  (3 hours ago)

ബേലൂരിലുണ്ടായ അപകടത്തിൽ ‌യുവാവ് മരിച്ചു  (3 hours ago)

വാഹനാപകടം....മൂന്നു മരണം, മൂന്നു പേർ ആശുപത്രിയിൽ  (4 hours ago)

Malayali Vartha Recommends