പരപുരുഷ ബന്ധം ആരോപിച്ച് പത്തൊമ്പതുക്കാരിയായ കാമുകിയെ തലക്ക് അടിച്ചു കൊന്ന കാമുകൻ അറസ്റ്റിൽ

പരപുരുഷ ബന്ധം ആരോപിച്ച് കാമുകിയായ മോഡലിനെ തലക്ക് അടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാഗ്പൂർ സ്വദേശിയായ ഖുശി പരിഹാർ എന്ന മോഡലിനെ കാമുകനായ അഷ്റഫ് ഷെയ്ഖ്‌ക്കു വക വരുത്തുകയായിരുന്നു. ഇരുവരുടെയും വിവാഹം പത്തു ദിവസത്തിനുള്ളില്‍ നടക്കാനിരിക്കവെയാണ് ക്രൂരമായ കൊലപാതകം നടന്നത്.
ശനിയാഴ്ച രാവിലെയാണ് മുഖം വികൃതമായ നിലയിൽ യുവതിയുടെ മൃതദേഹം പാന്ദുര്‍ന–നാഗ്പൂർ ദേശീയപാതയിൽ കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. പ്രാദേശിക ഫാഷൻ ഷോകളിൽ സ്ഥിരസാന്നിധ്യം ആയതിനാൽ സമൂഹമാധ്യമങ്ങളിലൂടെ മൃതദേഹം ഖുശിയുടേതാണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. അന്വേഷണത്തിൽ ഖുശിയുടെ കാമുകനായ അഷ്റഫാണ് കൃത്യത്തിന് പിന്നിലെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഖുശിയുടെ സ്വഭാവത്തിലും മറ്റു പുരുഷന്മാരുമായി ഖുശിക്ക് ബന്ധമുണ്ടെന്നുമുള്ള സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ജൂലൈ 12 ന് ഖുശിയുമായി കാറിൽ സഞ്ചരിച്ച അഷ്റഫ് കാറിലുള്ളിൽ വച്ച് കൊലപ്പെടുത്തിയ ശേഷം പാന്ദുര്‍ന–നാഗ്പൂർ ദേശീയപാതയിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 9 മണി വരെ മാത്രമേ ഖുശിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് അഷ്‌റഫ് ആദ്യം പൊലീസിനോടു പറഞ്ഞത്. എന്നാല്‍ മൊബൈല്‍ സിഗ്നല്‍ പരിശോധിച്ചപ്പോള്‍ ഇതു കള്ളമാണെന്നു തെളിഞ്ഞു. രാത്രി വൈകിയും ഇയാള്‍ ഖുശിക്കൊപ്പം ഉണ്ടായിരുന്നു എന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നാണു സൂചന. രാത്രി ഒരു ധാബയിലെത്തി ഭക്ഷണം കഴിച്ചു. തുടര്‍ന്നുള്ള യാത്രയ്ക്കിടെയാണ് മറ്റൊരു സുഹൃത്തുമായുള്ള ഖുശിയുടെ ബന്ധത്തെ കുറിച്ച് വഴക്കായത്. ഇതു കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കില്‍ കാമുകനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഖുശി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























