കുടി വെള്ളത്തിനായി കാത്തു നിന്ന ക്യുവിൽ സംഘർഷം; സ്റ്റീല്‍ കലം കൊണ്ട് അടിയേറ്റു യുവതി മരിച്ചു
കുടിവെള്ളത്തിനായി കാത്തു നിന്നവരുടെ വരി തെറ്റിച്ചതിൻറെ പേരിൽ ഉണ്ടായ സംഘർഷം അവസാനിച്ചത് മരണത്തിൽ. ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിൽ ഉണ്ടായ വഴക്കിനിടയിൽ തട്ടിപ്പുതി പദ്മ (38) എന്ന യുവതിയാണ് മരിച്ചത്. പദ്മയുൾപ്പെടെ നൂറുകണക്കിന് സ്ത്രീകള്‍ കുടിവെള്ളത്തിനായി ക്യൂ നില്‍ക്കവേ പൊദുഗു സുന്ദരമ്മ എന്ന സ്ത്രീ ക്യൂ തെറ്റിച്ചു ഇടയ്ക്കു കയറി. പദ്മ ഇതിനെ ചോദ്യം ചെയ്യ്തു. കൂടെ ഉണ്ടായിരുന്ന മറ്റു സ്ത്രീകളും തര്‍ക്കത്തില്‍ ഇടപെടുകയും ചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
വഴക്കു മൂത്തപ്പോൾ സുന്ദരമ്മ പദ്മയെ സ്റ്റീല്‍ കലം കൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണ പദ്മ തത്ക്ഷണം കൊല്ലപ്പെട്ടു. തലയ്ക്ക് അടിയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമികമായ നിഗമനം. സുന്ദരമ്മയ്‌ക്കെതിരെ പോലീസ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് ഇത്. പൊതു ടാപ്പുകളിലൂടെ ആഴ്ചയില്‍ രണ്ടോ മുന്നോ ദിവസം മാത്രമാണ് വെള്ളം വരുന്നത്. അത് കൊണ്ട് തന്നെ വെള്ളത്തിനായി മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വരും ഇവിടുത്തെ പ്രദേശവാസികൾക്ക്.
https://www.facebook.com/Malayalivartha