ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുമെന്ന് പാകിസ്താന്റെ മുന്നറിയിപ്പ്
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് വാൻ ചലനങ്ങൾക്ക് തന്നെ വഴിവച്ചിരുന്നു . അതിനു പിന്നാലെയാണ് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളെല്ലാം അവസാനിപ്പിക്കണമെന്ന്പാകിസ്താനിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കിയിരിക്കുന്നത്.
കശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തില്‍ സംസാരിച്ച ഫവാദ് ചൗധരി, ‘എന്തുകൊണ്ടാണ് ഇന്ത്യന്‍ അംബാസഡര്‍ ഇവിടെയുള്ളത്? എന്തുകൊണ്ടാണ് നമ്മള്‍ നയതന്ത്ര ബന്ധം വിച്ഛേദിക്കാത്തത്. ഇരു രാജ്യങ്ങളും തമ്മില്‍ യാതൊരു നയതന്ത്രവും നടക്കാത്തപ്പോള്‍ നമ്മുടെ അംബാസഡര്‍ എന്താണ് ഇന്ത്യയില്‍ ചെയ്യുന്നത്’ ഫവാദ് ചൗധരി ചോദിച്ചു.
ഇന്ത്യന്‍ ഹൈകമ്മീഷണര്‍ അജയ് ബിസാരിയ നല്ലൊരു വ്യക്തിയാണെന്നും എന്നാല്‍ അദ്ദേഹം ഫാസിസ്റ്റ് ഭരണ വ്യവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഫവാദ് പ്രതികരിച്ചു. കശ്മീരിനെ മറ്റൊരു പലസ്തീനാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്‍ യുദ്ധത്തെ ഭയക്കേണ്ടതില്ല, കാരണം ആത്മാഭിമാനമാണ് പ്രധാനം. യുദ്ധത്തിനും അപമാനത്തിനും ഇടയില്‍ നാം തെരഞ്ഞെടുക്കേണ്ടതുണ്ട്, ജയിക്കുകയോ തോല്‍ക്കുകയോ വേണ്ട. നമ്മള്‍ യുദ്ധത്തെ ഭയപ്പെടാന്‍ പാടില്ലെന്നും ഫവാദ് പറഞ്ഞു.
https://www.facebook.com/Malayalivartha