Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ജനതയ്ക്ക് സമ്മാനിക്കുന്നതു്ദുരിതം; സാധാരണ ജീവിതത്തിലേക്ക് വരാൻ കശ്മീരികൾ കാത്തിരിപ്പ് തുടരുന്നു

16 AUGUST 2019 03:56 PM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീരില്‍ പ്രത്യേക പദവി റദ്ദാക്കിയശേഷം അവിടത്തെ ജനത അനുഭവിക്കുന്ന അവസ്ഥകൾ വളരെ കഷ്ടമാണ്. മൊബൈല്‍, ഇന്റർനെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതോടെ പുറം ലോകവുമായി ബന്ധപെടാൻ യാതൊരു വഴിയുമില്ലാതെ ബുദ്ധിമുട്ടുകയാണിവർ. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രങ്ങളാണ് അവരെ അലട്ടുന്നത്.  ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് വേഗത്തിൽ കുറവു വരുമെന്ന പ്രതീക്ഷയിലാണ് കാശ്മീരികൾ. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലുള്ള ഫോണിലൂടെ മാത്രമാണ് അവര്‍ക്ക് കശ്മീരിനു പുറത്തുള്ളവരുമായി സംസാരിക്കാന്‍ സാധിക്കുന്നത്. ഈ ഫോണിനു മുന്നില്‍ നീണ്ട ക്യൂ ആണ് കാണാനാകുക..ഫോണ്‍ വിളിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കണം, സംസാരിച്ച്‌ തീരും മുന്‍പ് അടുത്തയാളുടെ ഊഴമാകും. ഫോണ്‍ കിട്ടിക്കഴിഞ്ഞാല്‍ സംസാരിച്ച്‌ കൊതി തീരും മുന്‍പാണ് അടുത്തയാൾ  വരുന്നത്. അതിനാൽ കാത്തിരുന്ന് അവസരം കിട്ടിയാലും മിനിട്ടുകള്‍ കൊണ്ട് അത് അവസാനിക്കുന്നു. ബന്ധുക്കളുടെ മരണവിവരം പോലും അറിയുന്നത് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ്. നിയന്ത്രണങ്ങള്‍ക്ക് വൈകാതെ കുറവു വരുമെന്ന  പ്രതീക്ഷയിലാണ് കശ്മീരികൾ. എന്നാലും എത്ര നാളുകള്‍ കൂടി ഈ അവസ്ഥയിൽ നിന്നും രക്ഷ നേടാൻ കാത്തിരിക്കണമെന്ന് പറയാനാകില്ല. നിയന്ത്രണങ്ങൾ മാറി പഴയതു പോലെ കശ്മീർ മാറുവാൻ കശ്മീരികൾ കാത്തിരിക്കുകയാണ്. 

പുറമേയ്ക്ക് ശാന്തമെന്ന് തോന്നുമെങ്കിലും കശ്മീരിന്‍റെ ഉള്ളിൽ തീയാണെന്ന് അവിടെയുള്ളവർ തന്നെ വെളിപ്പെടുത്തുന്നുണ്ട് . കശ്മീരി ജനത സന്തോഷവാൻമാരാണെന്ന് പറയുന്നതെല്ലാം നുണയാണെന്നും ഞങ്ങൾക്ക് ഒരു സന്തോഷവുമില്ലെന്നും തങ്ങളുടെ  ഫോൺ പ്രവർത്തിയ്ക്കുന്നില്ലെന്നും പരാതികൾ ഉയരുന്നു. വിലക്കുകൾ ഉള്ളതിനാൽ പഠനത്തിന് പോലും അവർ  ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കോളേജുകളോ സ്കൂളുകളോ നേരാംവണ്ണം പ്രവർത്തിക്കുന്നില്ല. പൊതുഗതാഗത സംവിധാനങ്ങളും ഇപ്പോഴും പഴയ നിലയിലായിട്ടില്ല.  ഇന്‍റർനെറ്റ് ഇല്ലാത്തതിനാൽ എന്താണ് നടക്കുന്നതെന്നു പോലും അവർക്കു അറിയാൻ കഴിയുന്നില്ല. അവരുടെ  നേതാക്കളെവിടെയെന്നന്നോ സഹോദരൻമാർ എവിടെയെന്നോ അറിയില്ല. സൈന്യത്തിന്‍റെ കൈയിൽ തോക്കുകളുണ്ട്. അത് കൊണ്ട് തന്നെ  സാധാരണക്കാരായ ജനങ്ങൾ  ഭയത്തിലാണ്.  സാധാരണ ജീവിതം പോലുമില്ലാതെ ഞങ്ങൾക്ക് വീട്ടിലിരുന്ന് ഭ്രാന്ത് പിടിക്കുകയാണ്. പത്ത് ദിവസമായി കശ്‌മീർ സാധാരണ നിലയിലേക്ക് തിരിച്ചു വന്നിട്ട് . ഇത്തരത്തിൽ നിരവധി പരാതികളാണ് കാശ്മീരിൽ നിന്നും ഉയരുന്നത്. എത്ര നാൾ കൂടി ഈ വിലക്കുകൾ തുടരുമെന്ന് അറിയില്ല കശ്‌മീരികൾക്ക്. ഏതായാലും പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരാൻ കശ്മീർ കാത്തിരിക്കുകയാണ്.  

ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ മൗലികാവകാശങ്ങള്‍ പോലും ഇല്ലാതാക്കുകയാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ് പറഞ്ഞിരുന്നു. സ്വാതന്ത്യ ദിനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലൂടെയാണ്  ഇല്‍ത്തിജ ഇക്കാര്യം അറിയിച്ചത്.'രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും തട്ടിയെടുക്കുകയാണ്. സന്ദര്‍ശകരെ കാണാന്‍ പോലും അനുവദിക്കാതെ, വീടിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ ഞാന്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ് എന്ന് ഇല്‍ത്തിജ കത്തിലൂടെ  തുറന്നു കാട്ടിയിരുന്നു .വീട്ടു തടവില്‍ കഴിയുന്ന ഇല്‍ത്തിജ നിലവിലെ സ്ഥിതിഗതികള്‍ അറിയിച്ച് ശബ്ദ സന്ദേശവും പുറത്തുവിട്ടിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ പ്രതിരോധിക്കുന്നവരെ നേരിടാന്‍ കശ്മീരുമായി ആശയവിനിമയം നടത്താനുള്ള എല്ലാ മാര്‍ഗങ്ങളും നിര്‍ത്തലാക്കിയിരിക്കുകയാണ്. കുറ്റവാളിയെപ്പോലെ തടവിലാക്കപ്പെട്ട താന്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും എല്ലാ കശ്മീരികളെപ്പോലെ മരണ ഭയത്തിലാണ് താനുമെന്നും ശബ്ദസന്ദേശത്തില്‍  ഇല്‍ത്തിജ പറയുന്നു. വിലക്കുകൾ അവസാനിച്ചു കശ്മീർ പഴയത് പോലെയാകാൻ കാത്തിരിപ്പ് തുടരുകയാണ്.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends