ഭൂട്ടാൻ റോയൽ യുണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി തിമ്പുവിൽ നടത്തിയ കൂടിക്കാഴ്ചയിൽ കഠിനാധ്വാനത്തിലൂടെ ഭൂട്ടാനെ അത്യുന്നതങ്ങളിലെത്തിക്കാൻ വിദ്യാർഥികളോട് നരേന്ദ്ര മോദി ആഹ്വാനം ചെയ്തു ..യുവത്വമുള്ളപ്പോഴല്ലാതെ നല്ലൊരു സമയം വേറെയില്ല. കഠിനാധ്വാനത്തിലൂടെ ഭൂട്ടാൻ ഉയരങ്ങളിലെത്തുമ്പോൾ 1.3 ബില്യൻ വരുന്ന ഇന്ത്യൻ ജനത വെറുതെ നോക്കി നിൽക്കില്ല. സന്തോഷവും അഭിമാനവും കൊണ്ട് അവർ നിങ്ങളെ പ്രോൽസാഹിപ്പിക്കും. അവർ നിങ്ങളോടൊപ്പമുണ്ടാകും, നിങ്ങളുമായി പങ്കുവയ്ക്കും, നിങ്ങളിൽനിന്നു പഠിക്കും– മോഡി പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാൻ സന്ദർശനത്തിൽ ഇന്ത്യയും ഭൂട്ടാനും പത്തുകരാറുകളിൽ ഒപ്പുവെച്ചു. ദ്വിദിന സന്ദർശനത്തിനായി ശനിയാഴ്ചയാണ് മോദി ഭൂട്ടാനിലെത്തിയത് .. ഇന്ത്യയുടെ സഹായത്തോടെ ഭൂട്ടാനിൽ ആരംഭിച്ച ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മോഡി നിർവഹിച്ചു.. ഈ രംഗത്ത് ഇന്ത്യ– ഭൂട്ടാൻ സഹകരണം അഞ്ചാം ദശകത്തിലേക്കു പ്രവേശിക്കുന്നതിന്റെ സ്മരണയ്ക്കായി ഭൂട്ടാൻ സർക്കാർ ഇറക്കുന്ന സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കി .
റുപേ കാർഡ്, കറൻസി വിനിമയം, ശാസ്ത്ര , വിദ്യാഭ്യാസ മേഖലകളിലെ സഹകരണവും മോദി വാഗ്ദാനം ചെയ്തു. പഞ്ചവത്സര പദ്ധതികളിലൂടെ ഭൂട്ടാന് നൽകുന്ന സഹായം തുടരാനും ധാരണയായി. സന്ദർശനത്തിനിടെ ഭൂട്ടാനിൽ ഏഴുകോടി ചെലവിട്ട് ഐഎസ്ആർഒ നിർമ്മിച്ച ഗ്രൗണ്ട് സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ ഭൂട്ടാന് പ്രത്യേക സ്ഥാനമാണ് ഉള്ളതെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പാചക വാതകം മുതൽ ബഹിരാകാശവിഷയങ്ങളിൽ ഉൾപ്പടെ ഭൂട്ടാന് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാൻ സന്ദർശനത്തിന്റെ മുഖ്യ ലക്‌ഷ്യം
ഭൂട്ടാൻ റോയൽ യുണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി തിമ്പുവിൽ നടത്തിയ കൂടിക്കാഴ്ചയിൽ കഠിനാധ്വാനത്തിലൂടെ ഭൂട്ടാനെ അത്യുന്നതങ്ങളിലെത്തിക്കാൻ വിദ്യാർഥികളോട് നരേന്ദ്ര മോദി ആഹ്വാനം ചെയ്തു ..യുവത്വമുള്ളപ്പോഴല്ലാതെ നല്ലൊരു സമയം വേറെയില്ല. കഠിനാധ്വാനത്തിലൂടെ ഭൂട്ടാൻ ഉയരങ്ങളിലെത്തുമ്പോൾ 1.3 ബില്യൻ വരുന്ന ഇന്ത്യൻ ജനത വെറുതെ നോക്കി നിൽക്കില്ല. സന്തോഷവും അഭിമാനവും കൊണ്ട് അവർ നിങ്ങളെ പ്രോൽസാഹിപ്പിക്കും. അവർ നിങ്ങളോടൊപ്പമുണ്ടാകും, നിങ്ങളുമായി പങ്കുവയ്ക്കും, നിങ്ങളിൽനിന്നു പഠിക്കും– മോഡി പറഞ്ഞു
ഇതുവരെയില്ലാത്തവിധം ലോകം ഇന്ന് അവസരങ്ങൾ നൽകുന്നുണ്ട്. അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്കു കഴിവുണ്ട്. വരാനിരിക്കുന്ന തലമുറകളിലും അതു സ്വാധീനം ചെലുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തമായി കൃത്രിമ ഉപഗ്രഹം എന്ന നേട്ടത്തിന്റെ പാതയിലാണ് ഭൂട്ടാൻ. ഭൂട്ടാനിലെ യുവശാസ്ത്രജ്ഞർ ഉപഗ്രഹ നിർമാണത്തിനും വിക്ഷേപണത്തിനും ഇന്ത്യയിലേക്കു വരുന്നതിൽ ഏറെ സന്തോഷമേയുള്ളു. കുറച്ചുനാളുകൾ കഴിഞ്ഞാൽ നിങ്ങൾ ശാസ്ത്രജ്ഞരും എൻജിനീയർമാരുമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്– മോദി പറഞ്ഞു
ഭയത്തെ മറികടക്കുന്നതിനും യുവാക്കൾക്കു പ്രധാനമന്ത്രി ഉപദേശം നൽകി. മോദിയുടെ പുസ്തകമായ ‘എക്സാം വാരിയേഴ്സ്’ലെ ഭാഗങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എന്റെ പുസ്തകത്തിൽ ബുദ്ധന്റെ തത്വങ്ങള്‍ ഏറെ സ്വാധീനം ചെലുത്തി. ഭയത്തെ മറികടക്കുന്നത്, ഏകത്വം, പ്രകൃതി മാതാവ് തുടങ്ങിയ ആശയങ്ങളുടെ പ്രധാന്യമാണ് അതിലുള്ളതെന്നും മോദി വിദ്യാർഥികളോടു പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം ഇതു രണ്ടാം തവണയാണ് മോദി ഭൂട്ടാൻ സന്ദർശിക്കുന്നത്.
ഇന്നലെ രാവിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടായ് ത്ഷേറിംഗ് ആണ് സ്വീകരിച്ചത് ..എയർപോർട്ടിൽ ഗാർഡ് ഒഫ് ഓണർ സ്വീകരിച്ചു നടന്നു നീങ്ങിയ മോദിയെ വിമാനത്താവളത്തിൽ നിന്നും ആനയിക്കാൻ ഇരുവശങ്ങളിലും ഭൂട്ടാനിലെ ജനങ്ങൾ ഇന്ത്യയുടെയും ഭൂട്ടാന്റെയും പതാകകൾ വീശിയാണ് കാത്തുനിന്നത്
ഭൂട്ടാനുമായി സൗഹൃദത്തിനു ശ്രമിക്കുന്ന ചൈനക്ക് തടയിടാനും കൂടിയാണ് മോദിയുടെ ഈ സന്ദർശനം .. കാരണം ഭൂട്ടാനുമായി ബന്ധം ഉറപ്പിക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് മോദി ഭൂട്ടാൻ സന്ദർശിക്കുന്നത്.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഹൈഡ്രോ പവർ മേഖലയിൽ ഇടപെടൽ നടത്താനാണ് ചൈന താത്പര്യപ്പെടുന്നത്. മേഖലയിൽ ചൈനയും പാകിസ്ഥാനും ചേർന്ന് നടത്തുന്ന നീക്കങ്ങൾക്കിടയിലാണ് സൗഹൃദം വിശാലമാക്കാൻ ഇന്ത്യ ശ്രമിക്കുന്നത്
https://www.facebook.com/Malayalivartha