ബസ് കാത്തുനിന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു;പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ
ഹരിയാനയിലെ വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിന്ന യുവതിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്.35 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നാമന്‍ ഒളിവിലാണ്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം നടന്നത് .
കൈരാനയില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിക്ക് കാറിലെത്തിയ സംഘംലിഫ്റ്റ് വാഗ്ദാനം ചെയ്തു. കാറില്‍ കയറിയ യുവതിയെ ജഹാന്‍പുരയില്‍ കാട്ടില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇവര്‍ യുവതിയെ കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ പോലീസ് മൂന്നാമന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha