സ്വാമി ചിന്മയാനന്ദിന് എതിരെയുള്ള കുരുക്കുകൾ മുറുകുന്നു ; പെൺകുട്ടിയുമായി ഇരുന്നൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നു പോലീസ് ; തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടു പോകുമെന്ന് അന്വേഷണ സംഘം
പീഡനകേസിൽ ആരോപണ വിധേയനായ മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ സ്വാമി ചിന്മയാനന്ദിന് എതിരെയുള്ള കുരുക്കുകൾ മുറുകുന്നു. വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയതായി ചിന്മയാനന്ദ് ഇതുവരെ അന്വേഷകർക്ക് മുന്നിൽ സമ്മതിച്ചിട്ടില്ല. അത് കൊണ്ട് തന്നെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടു പോകാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. എന്നത് ഇപ്പോൾ യു.പിയില്‍ പീഡനത്തിനിരയായ നിയമവിദ്യാര്‍ഥിനിയുമായി അറസ്‌റ്റിലായ സ്വാമി ചിന്മയാനന്ദ് ഇരുന്നൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നു പോലീസ് കണ്ടെത്തിയിരിക്കുന്നു. തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് നിയമ വിദ്യാത്ഥിനി രംഗത്ത് എത്തിയ കേസിലെ തുടര്‍ സംഭവങ്ങള്‍ വലിയ നാടകീയതിയിലേക്കാണ് പോകുന്നത്. ഈയൊരു ഘട്ടത്തിലാണ് പെൺകുട്ടിയുമായി ഈ വര്‍ഷം ജനുവരി ഒന്നിനു ശേഷം ചിന്മയാനന്ദും പെണ്‍കുട്ടിയും തമ്മില്‍ ഇരുന്നൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണു പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി സ്വാമിയുടെ ഫോണ്‍ പോലീസ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. എന്നാൽ പെണ്‍കുട്ടിയില്‍ നിന്നു സന്ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന കാര്യം ചിന്മയാനന്ദ് നിഷേധിക്കുന്നില്ല. നിരവധി പെണ്‍കുട്ടികളുടെ ജീവന്‍ നശിപ്പിച്ച ശാന്ത് സമാജിലെ ഉന്നതനായ ഒരു നേതാവ് തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്ന് ആ പെൺകുട്ടി പറഞ്ഞു കഴിഞ്ഞതിന് ശേഷം അവളെ കാണാതാവുകയായിരുന്നു. പക്ഷേ പോലീസ് മറ്റെന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് പെൺകുട്ടിയെ കണ്ടെത്തി. എന്നാൽ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സ്വാമി ചിന്മയാന്ദ് നല്‍കിയ പരാതിയില്‍ മൂന്നു പേരെ പോലീസ് പിടികൂടി. സഞ്‌ജയ് സിങ്, സച്ചിന്‍ സിങ്, വിക്രം എന്നിവരാണ് അറസ്‌റ്റിലായത്. ചിന്മയാനന്ദിനെതിരേ പരാതി നല്‍കിയ വിദ്യാര്‍ഥിനിക്കെതിരേയും പരാതി ഉയർന്നിട്ടുണ്ട്. അപകീര്‍ത്തികരമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നും അല്ലെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് അറസ്‌റ്റിലായവര്‍ ചിന്മയാനന്ദിനു സന്ദേശം അയച്ചിരുന്നെന്നും പോലീസ് പറയുന്നുണ്ട്. അന്വേഷണത്തിൽ വിദ്യാര്‍ഥിനിയും സഞ്‌ജയ് സിങ്ങും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞു. സഞ്‌ജയിന്റെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധനയ്‌ക്ക് അയയ്‌ക്കുവാനാണ് പോലീസ് നീക്കം.
എന്നാൽ സ്വാമി ചിന്മയാനന്ദ് ഉയർത്തുന്ന ഈ പരാതി ഏറെ സംശയം ഉയർത്തുന്നു. നിരവധി പെണ്‍കുട്ടികളുടെ ജീവന്‍ നശിപ്പിച്ച ശാന്ത് സമാജിലെ ഉന്നതനായ ഒരു നേതാവ് തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്നു ആരുടെയും പേരു എടുത്ത് പറയാതെ പെണ്‍കുട്ടി പറഞ്ഞു. ദൃശ്യം അപ്‌ലോഡ് ചെയ്‌തതിനു കഴിഞ്ഞയുടൻ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്‌തെന്ന് മാതാപിതാക്കള്‍ പരാതിയുമായി വന്നു. പരാതിക്കാരിയായ പെണ്‍കുട്ടിയെ കാണാതായി ഒട്ടും വൈകാതെ തന്നെ ചിന്മയാനന്ദിന്റെ അഭിഭാഷകന്‍ പണം തട്ടല്‍ ആരോപിച്ചു പരാതിയുമായി രംഗത്ത് വരുന്നു.
ഓഗസ്‌റ്റ് 30 നായിരുന്നു ഈ സംഭവ വികാസങ്ങൾ അരങ്ങേറിയത്. ലക്‌നൗ കോളജ് മാനേജ്‌മെന്റിലെ ഉന്നതര്‍ തന്നെ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചു സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്ന പെണ്‍കുട്ടിയെ പിന്നാലെ കാണാതായി . നിയമ കോളജിലെ വിദ്യാര്‍ഥി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വിഡിയോ സന്ദേശം അയച്ചത്. പെന്‍ഡ്രൈവിലായി സൂക്ഷിച്ചിരുന്ന 43 വീഡിയോകള്‍ അടക്കം ഒട്ടേറെ തെളിവുകള്‍ പെണ്‍കുട്ടി സമര്‍പ്പിച്ചതോടെയാണ് അന്വേഷണ സംഘം അറസ്റ്റിന് തയ്യാറായത്. സ്വാമി ചിന്മയാനന്ദ തന്റെ നഗ്നത പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് യുവതി ആരോപിച്ചത്. പിന്നീട് തന്റെ കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ചിന്മയാനന്ദിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നായിരുന്നു യുവതി പറഞ്ഞത്.
മാത്രമല്ല പെൺക്കുട്ടിയുടെ മാതാപിതാക്കളും പരാതിയുമായി വന്നു. കോളജ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയ സ്വാമി ചിന്മയാനന്ദ് ക്യാമ്പസിലെ ഹോസ്‌റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പിതാവും പരാതി നൽകി. വീഡിയോകള്‍ അടക്കം ഒട്ടേറെ തെളിവുകള്‍ സമർപ്പിച്ചതിന് പിന്നാലെയാണ് സ്വാമി ചിന്മയാനന്ദിനെതിരെ ഷാജഹാന്‍പൂര്‍ െപാലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌യ്യുകയും തട്ടിക്കൊണ്ടുപോകല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സ്വാമി ചിന്മയാനന്ദിനെതിരെ പൊലീസ് കേസ് റജിസ്‌റ്റര്‍ ചെയ്യുകയും ചെയ്തത് . എന്നാൽ ആറു ദിവസങ്ങള്‍ക്കു ശേഷം സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനു മുൻപ് പെൺകുട്ടിയെ രാജസ്‌ഥാനില്‍ കണ്ടെത്തുകയും ചെയ്തു.എന്നാൽ പോലീസ് ഭാഷ്യം ഇങ്ങനെയായിരുന്നു പെണ്‍കുട്ടി സ്വാമി ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തിയെന്നും അതു കൊണ്ട് കേസെടുക്കുന്നുവെന്നും പൊലീസ് പറഞ്ഞു.സ്വാമി വലിയ സ്വാധീനവും ഉന്നതന്മാരുമായി ബന്ധവും ഉള്ള വ്യക്തിയാണ്.അത് കൊണ്ട് പോലീസ് കേസെടുക്കാന്‍ വിസമ്മതിക്കുകയാണെന്നും ചിന്മയാനന്ദയ്‌ക്കെതിരെയുള്ള തെളിവുകള്‍ കൈവശം ഉള്ളതിനാല്‍ തന്റെ കുടുംബത്തിന് സ്വാമിയില്‍ നിന്ന് ഭീഷണിയുണ്ടെന്നും യുവതി പറഞ്ഞിരിക്കുന്നു. ഈ കേസിൽ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ഉന്നയിച്ച ഒരു ആശങ്കയുണ്ട് മറ്റൊരു ഉന്നാവ് കേസായി ഇത് മാറുമോയെന്ന് വലിയ ആശങ്ക .
https://www.facebook.com/Malayalivartha