ആദ്യ റഫേൽ യുദ്ധവിമാനം ഇന്ത്യ കൈപറ്റി.അടുത്ത മെയ് മാസത്തോടെ ആദ്യ റഫേൽ വിമാനം അംബാലയിലിറങ്ങും. പത്ത് പൈലറ്റുമാരുടെ പരിശീലനം പൂർത്തിയാക്കിയ ശേഷം ആണ് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് .. ഫ്രാൻസിൽ നിന്ന് 10 പൈലറ്റുമാരും 10 ഫ്ലൈറ്റ് എൻജിനീയർമാരും 40 ടെക്നീഷ്യന്മാരുമാണ് ഇന്ത്യയിലെത്തുന്നത്
ആദ്യ റഫേൽ യുദ്ധവിമാനം ഇന്ത്യ കൈപറ്റി. ഡപ്യൂട്ടി എയർഫോഴ്സ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി ഒരു മണിക്കൂറോളം റഫേലിൽ പറക്കുകയും ചെയ്തു .ആർബി-01 എന്ന നമ്പരാണ് ആദ്യ റഫേൽ വിമാനത്തിനു നൽകിയത്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനമായ റഫേലിന്റെ ആദ്യബാച്ചിനെ പാകിസ്ഥാൻ അതിർത്തിയോട് ചേർന്നാണ് വിന്യസിക്കുന്നതെന്നാണ് പ്രതിരോധ വൃത്തങ്ങൾ പുറത്ത് വിടുന്ന സൂചന
വിമാനം ഏറ്റുവാങ്ങാൻ ഫ്രാൻസിലെത്തിയത് ഡെപ്യൂട്ടി ചീഫ് എയർ മാർഷൽ ചൌധുരി .ഒക്ടോബർ എട്ടിന് ഫ്രാൻസിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഫ്രാൻസിലെത്തും. അദ്ദേഹത്തിന് പുറമേ ഫ്രഞ്ച് പ്രതിരോധമന്ത്രിയും ചടങ്ങിനെത്തും.
അടുത്ത മെയ് മാസത്തോടെ ആദ്യ റഫേൽ വിമാനം അംബാലയിലിറങ്ങും. പത്ത് പൈലറ്റുമാരുടെ പരിശീലനം പൂർത്തിയാക്കിയ ശേഷം ആണ് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് .. ഫ്രാൻസിൽ നിന്ന് 10 പൈലറ്റുമാരും 10 ഫ്ലൈറ്റ് എൻജിനീയർമാരും 40 ടെക്നീഷ്യന്മാരുമാണ് ഇന്ത്യയിലെത്തുന്നത് . 60,000 കോടി രൂപ ചിലവിൽ 36 മീഡിയം മൾട്ടി റോൾ റാഫേൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത് .
ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനുള്ള ശേഷി ഇതാണ് റഫേൽ യുദ്ധവിമാനങ്ങളെ വ്യത്യസ്തമാക്കുന്നത് . ലക്ഷ്യങ്ങൾ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രങ്ങൾ ഉണ്ടാക്കാനും സാധിക്കും.ആറ് എയർ ടു എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് റഫേൽ
ആകെ 36 റഫേൽ വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത് ..അവയിൽ എട്ടെണ്ണം ഇരട്ട സീറ്റുള്ളവയാണ്. ഇവ 2022 ഏപ്രിൽ മാസത്തോടെ ഇന്ത്യയ്ക്ക് കൈമാറും എന്നാണു റിപ്പോർട്ടുകൾ . റഫേൽ കരാറുമായി ബന്ധപ്പെട്ട് 34000 കോടി രൂപ ഇന്ത്യ ഇതിനകം ഫ്രാൻസിന് കൈമാറിക്കഴിഞ്ഞു
ഫ്രാന്‍സിലെ ദസ്സോ ഏവിയേഷനാണ് റാഫാല്‍ വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍. ഇവര്‍ ഇന്ത്യയ്ക്കായി നിര്‍മ്മിക്കുന്ന ആദ്യ യുദ്ധവിമാനമാണ് ഫ്രഞ്ച് അധികൃതരില്‍ നിന്നും ഇപ്പോൾ ഏറ്റുവാങ്ങിയത് .ദസ്സോ ഏവിയേഷന്‍ 36 റഫാല്‍ ജെറ്റുകളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്.
നിലവില്‍ ഫ്രഞ്ച് വ്യോമസേന ഉപയോഗിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ളതും ആധുനിക സംവിധാനങ്ങളുമുള്ള റഫാല്‍ വിമാനങ്ങളാണ് ഇന്ത്യക്കായി നിര്‍മ്മിച്ചു നല്‍കുന്നത്. അടുത്ത വര്‍ഷം മെയ് മാസത്തോടെ ആദ്യ ഘട്ടത്തിലുള്ള വിമാനങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം
2016ലാണ് ഇന്ത്യ, ഫ്രാന്‍സില്‍നിന്ന് 36 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ കരാറില്‍ ഒപ്പുവച്ചത്.. 36 വിമാനങ്ങള്‍ 7.87 ബില്യണ്‍ യൂറോ (59000 കോടി രൂപ)യുടെ കരാറിനാണ് ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളത്
മണിക്കൂറിൽ 1912 കിലോമീറ്റർ വേഗമുള്ള റഫേൽ യുദ്ധവിമാനത്തിന്റെ നീളം 15.27 മീറ്ററാണ്.ഒറ്റപറക്കലിൽ 3700 കിലോമീറ്റർ വരെ പറക്കാൻ ശേഷിയുള്ള റഫേലിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.എയർ ടു എയർ,എയർ ടു ഗ്രൗണ്ട്,എയർ ടു സർഫെഴ്സ് എന്നീ ത്രിതല ഗുണങ്ങൾ ഉള്ളതാണ് റഫേൽ.ലിബിയയിലും,സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫേൽ വിമാനങ്ങളാണ് .
https://www.facebook.com/Malayalivartha