ഇന്ത്യൻ നാവികസേന 1000 കോടി ചിലവില്‍ നിർമ്മിക്കുന്ന ഡ്രൈഡോക് പൂർത്തിയായി... നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയെ ഉള്‍ക്കൊള്ളുന്ന വലുപ്പമുള്ളതാണ് പൂർത്തിയായ ഡ്രൈഡോക്....ഡ്രൈഡോകിന്റെ ഉദ്ഘാടനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഈ മാസം 28 നു നിര്‍വഹിക്കും...
ഇന്ത്യൻ നാവികസേന 1000 കോടി ചിലവില്‍ നിർമ്മിക്കുന്ന ഡ്രൈഡോക് പൂർത്തിയായി.. നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയെ ഉള്‍ക്കൊള്ളുന്ന വലുപ്പമുള്ളതാണ് പൂർത്തിയായ ഡ്രൈഡോക്.ഡ്രൈഡോകിന്റെ ഉദ്ഘാടനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഈ മാസം 28 നു നിര്‍വഹിക്കും.
കപ്പലുകളുടെ അടിവശത്തോ ആ ഭാഗത്തുള്ള യന്ത്രസമുച്ച യങ്ങളിലോ ചോർച്ചയോ മറ്റു തകരാറുകളോ ഉണ്ടാകുമ്പോൾ അവയെ കരയിലേക്കു കയറ്റിവച്ച് സൗകര്യപൂർവം അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നതിനുള്ള ചട്ടക്കൂടിനെ മൊത്തത്തിൽ പറയുന്ന പേരാണ് ഡ്രൈഡോക്
നാവികസേനയുടെ കപ്പലുകളുടെ അറ്റകുറ്റ പണി, ഇന്ധനം നിറയ്ക്കല്‍, യന്ത്രസമുച്ചയങ്ങളിലെ ചോര്‍ച്ച, പായല്‍ നീക്കം ചെയ്യല്‍, ദ്രവിച്ചു തുടങ്ങുന്ന ലോഹഭാഗങ്ങള്‍ മാറ്റി പുതിയവ ഉറപ്പിക്കുക, പ്രൊപ്പെല്ലെര്‍, ഷാഫ്റ്റുകള്‍, റഡാറുകള്‍ എന്നിവയിലെ കേടുപാടുകള്‍ തീര്‍ക്കുക, ആവശ്യമെങ്കില്‍ അടിഭാഗത്തിന്റെ ആകൃതിക്ക് മാറ്റം വരുത്തുക തുടങ്ങി കപ്പലിന്റെ തകരാറുകള്‍ നീക്കുന്നതിനായി അത്യാധുനികതയോടെ നിര്‍മ്മിച്ചതാണ് പുതിയ ഡ്രൈഡോക്. 1000 കോടി രൂപ ചിലവാക്കി ഒന്‍പതു വര്‍ഷം കൊണ്ടാണ് ഡ്രൈഡോക് നിര്‍മ്മിച്ചത്.
വെള്ളത്തിലുള്ള കപ്പലുകളില്‍ അറ്റകുറ്റപണി നടത്താന്‍ ഡ്രൈഡോകിന് സാധിക്കാത്തതിനാൽ വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ച് കപ്പലുകളെ ഡ്രൈഡോക്കിലേക്കെത്തിക്കുകയാണ് പതിവ്. നാവികസേനയുടെ ഏറ്റവും വലിയ ഡ്രൈഡോകിന്റെ അളവ് 281 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയും 17 മീറ്റര്‍ ആഴമുള്ളതുമാണ്. പ്രധാനമായും ഐഎന്‍എസ് വിക്രമാദിത്യയ്ക്ക് വേണ്ടി മാത്രം രൂപ കല്‍പന ചെയ്തിട്ടുള്ളതാണ് ആധുനിക ഡ്രൈഡോക്. വിക്രമാദിത്യ ഇല്ലാത്തപ്പോള്‍ ഇതില്‍ രണ്ട് കപ്പലുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.
ഇപ്പോൾ പൂർത്തിയാകുന്നത് കൂടാതെ നാവികസേനയ്ക്ക് മൂന്നു ഡ്രൈഡോക്കുകൾ കൂടിയുണ്ട് . ബോംബെ ഡോക്, ഡങ്കണ്‍ ഡോക്, ക്രൂയിസര്‍ ഗ്രേവിങ് ഡോക് എന്നിവയാണ് അവ .ഈ മൂന്നു ഡോക്കുകളും 1 50 വര്‍ഷം പഴക്കമുള്ളതാണ്.
ഡ്രൈഡോകിന്റെ നിര്‍മ്മാണത്തിന് നിരവധി വര്‍ഷത്തെ കഠിന പ്രയത്‌നത്തിനു പുറമെ 8000 മെട്രിക് ടണ്‍ സ്റ്റീലും ആവശ്യമാണെന്ന് നാവികസേന ഓഫീസര്‍ പറഞ്ഞു. സ്റ്റീല്‍ നേരെ നിവര്‍ത്തിയാല്‍ മുംബൈ മുതല്‍ ശ്രീനഗര്‍ വരെ നീളുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 5 ലക്ഷം മെട്രിക് ടണ്‍ കോണ്‍ക്രീറ്റും ഇതിനാവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സിംഗപൂരിലെ നിര്‍മ്മാണത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണ് ഇത്തരം ഒരു ഡ്രൈ ഡോക് നിര്‍മ്മിക്കാന്‍ തീരുമാനമായത്. മൂന്നു ഭാഗത്തും കടലില്‍ ചുറ്റപ്പെട്ട നിലയിലാണ് ഇതിന്റെ രൂപ കല്പന. 200 ദശലക്ഷം ലിറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ ആധുനിക ഡ്രൈഡോകിന് സാധിക്കും. അതായത് 80 ഒളിംപ്കസ് പൂളുകള്‍ ഒന്നിച്ചു ചേര്‍ത്താല്‍ ലഭിക്കുന്ന അത്രയും ജലം ഉള്‍ക്കൊള്ളാന്‍ ഡ്രൈ ഡോക്കിന് സാധിക്കും.
അതുപോലെ 1.5 മീറ്റര്‍ കട്ടിയുള്ള തറയ്ക്ക് 90,000 ടണ്‍ ഭാരം വരെ താങ്ങാനുള്ള കഴിവുണ്ട്. രണ്ടു വാല്‍വുകളാണ് ഇ തിനുള്ളത്. ആവശ്യനുസരണം വെള്ളം നിറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. ഓരോ 90 മിനുട്ടിനിടയ്ക്കും വാല്‍വിലൂടെ ജലം ഉള്ളിലേക്ക് നിറയും. അത്‌പോലെ മൂന്നു സെക്കന്‍ഡിനുള്ളില്‍ 10,000 ലിറ്റര്‍ ജലം ഒഴുക്കി വിടാനുള്ള എട്ട് വലിയ ഡിവേറ്ററിംഗ് പമ്പുകളും ഇതിലുണ്ട്.
ഡ്രൈഡോകിന്റെ ഫ്‌ളോര്‍ നിര്‍മ്മാണം എന്‍ജിനിയര്‍മാര്‍ക്ക് ഏറ്റവും വെല്ലു വിളി നിറഞ്ഞതായിരുന്നു . 300 മീറ്റര്‍ അടി വെളളത്തില്‍ നിന്നായിരുന്നു തറയുടെ പണി നടന്നത്. വെള്ളം നീക്കം ചെയ്യലായിരുന്നു ഏറ്റവും വലിയ പണി. രാത്രിയും പകലും നീണ്ട കഠിന പ്രയത്‌നമാണ് ആധുനിക ഡ്രൈഡോകിന്റെ പിന്നില്‍. അറ്റകുറ്റ പണികള്‍ക്ക് എത്ര സമയമെടുക്കും, സമയബന്ധിതമായി കപ്പലുകളെ വിടാനാകും എന്നൊക്കെ നാവിക സേനയ്ക്ക് നിയന്ത്രിക്കാനാകും.
മറ്റുള്ളവയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ആധുനിക ഡ്രൈഡോക്. ഡ്രൈഡോകിലെ റെയിലുകള്‍ കപ്പലിന്റെ എല്ലാ ഭാഗങ്ങളേയും എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ സഹായിക്കും. ഡ്രൈഡോക് പദ്ധതിയില്‍ ഡോക് മാസ്റ്റര്‍ കോംപ്‌ളക്‌സും, 400 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുമുള്ള സൗകര്യവും ഉണ്ട്
https://www.facebook.com/Malayalivartha