14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും തന്നെ ദൈർഘ്യമുള്ള രാത്രിക്ക് വഴിമാറിയതോടെ വിക്രമുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യതയും അവസാനിച്ചു... ഇനി ലക്ഷ്യം ‘മിഷൻ ഗഗന്യാൻ...
14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും തന്നെ ദൈർഘ്യമുള്ള രാത്രിക്ക് വഴിമാറിയതോടെ വിക്രമുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യതയും അവസാനിച്ചു. ചാന്ദ്ര പകലിന്റെ തുടക്കം കണക്ക് കൂട്ടിയാണ് ഇസ്രൊ സെപ്റ്റംബര്‍ ഏഴിന് തന്നെ വിക്രമിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ പദ്ധതിയിട്ടത്. വരും നാളുകളിലെ ചന്ദ്രന്‍റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല.
പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന വിക്രമിന്റെ ആയുസ് ചാന്ദ്ര പകലിനൊപ്പം അവസാനിക്കും.. 14 ദിവസം പ്രവർത്തിക്കാനുള്ള ബാറ്ററിയാണ് വിക്രമിന് ഉണ്ടായിരുന്നത് .. ഇടിച്ചിറങ്ങിയതിന്‍റെ ആഘാതത്തിൽ വിക്രമിലെ ഉപകരണങ്ങൾ കേടുവന്നിട്ടുമുണ്ടാകാംഎന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്. വിക്രമുമായി ബന്ധം നഷ്ടപെട്ടത് എങ്ങനെ എന്ന് വിദഗ്ധ സംഘം പരിശോധിച്ച് വരികയാണ്
അതേതായാലും ചന്ദ്രയാൻ -2 ഓർബിറ്റർ വളരെ നന്നായി പ്രവർത്തിക്കുന്നുണ്ട് ..വിക്രം ലാൻഡറിന്റെ പരാജയത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നത് ‘മിഷൻ ഗഗന്യാൻ’ എന്ന ലക്ഷ്യത്തിലേക്കാണ് .. ഇന്ത്യൻ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെയുള്ള മിഷൻ ഗഗന്യാനിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഇസ്രോ മേധാവി കെ. ശിവൻ പറഞ്ഞു
ചന്ദ്രയാൻ -2 ഓർബിറ്റർ വളരെ നന്നായി പ്രവർത്തിക്കുന്നുണ്ട് . ഓർബിറ്ററിൽ എട്ട് ഉപകരണങ്ങളാണുള്ളത് . ഓരോ ഉപകരണവും അത് ചെയ്യാൻ ഉദ്ദേശിക്കുന്നത് കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
സെപ്റ്റംബർ 7 മുതൽ വിക്രമുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഇസ്‌റോ എല്ലാ ശ്രമവും നടത്തിയെങ്കിലും ഇതുവരെ ബന്ധം പുനഃസ്ഥാപിക്കാൻ പറ്റുന്ന ലക്ഷണമൊന്നും കാണാൻ കഴിഞ്ഞിട്ടില്ല. വിക്രം ലാൻഡറിനെ പുനരുജ്ജീവിപ്പിക്കാനുള്ള അവസാന പ്രതീക്ഷ ഏകദേശം അവസാനിച്ചമട്ടാണ് ഇപ്പോൾ ..
വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്‍റെ ചിത്രങ്ങൾ നാസയുടെ ലൂണാർ റിക്കൊണിസൻസ് ഓർബിറ്റർ പകർത്തിയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ലാന്ററിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങൾ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ തന്നെ ലാൻഡറിന്‍റെ ചിത്രങ്ങൾ പകർത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇസ്രൊ ഇത് വരെ ചിത്രങ്ങളൊന്നു പുറത്ത് വിട്ടിട്ടില്ല.
ദക്ഷിണധ്രുവപ്രദേശത്തെ പകല്‍ സമയം അവസാനിച്ച് തുടങ്ങിയതിനാല്‍ തന്നെ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന സ്ഥലത്തിന്റെ ബഹുഭൂരിഭാഗം പ്രദേശവും ഇരുട്ടിലാണെന്നും വിക്രമും ഈ ഇരുണ്ട ഭാഗത്താണോ എന്ന് ഉറപ്പില്ലെന്നുമാണ് നാസ അറിയിച്ചിരിക്കുന്നത്. 7 വര്‍ഷത്തേക്ക് കാലാവധി നീട്ടിയിട്ടുള്ള ഓര്‍ബിറ്ററിലാണ് ഇനി പ്രതീക്ഷ മുഴുവന്‍.
അതിനൊപ്പം ‘മിഷൻ ഗഗന്യാൻ’ എന്ന ലക്ഷ്യവും പൂർത്തീകരിക്കേണ്ടതുണ്ട്. തിരുവനന്തപുരം സ്വദേശിയും വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. വി.ആർ. ലളിതാംബികയാണ്
‘മിഷൻ ഗഗന്യാൻ’ ചരിത്രദൗത്യത്തിന് ചുക്കാൻ പിടിക്കുക. 2014-ൽ വിജയകരമായി പരീക്ഷണം നടത്തിയ എൽ.വി.എം.-3 (ജി.എസ്.എൽ.വി. മാക് ത്രീ) വികസിപ്പിച്ചെടുത്തത് ഡോ. ലളിതാംബികയുടെ നേതൃത്വത്തിലുള്ള സംഘമാണ്..കഴിഞ്ഞവർഷം ഐ.എസ്.ആർ.ഒ. ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതും ഡോ. ലളിതാംബികയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശ്രമ ഫലമാണ്
2022-ൽ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് മിഷൻ ഗഗന്യാൻ പദ്ധതി..ഈ പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങളുടെ ചുമതലയാണ് ഡോ. ലളിതാംബികയ്ക്കുള്ളത്.ബഹിരാകാശത്ത് ആളെ അയക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിക്കായി 9000 കോടി രൂപ കേന്ദ്രം വകയിരുത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha