മോദിയേക്കാള്‍ കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയിട്ടുള്ളത് മന്‍മോഹന്‍ സിങ്; മോദിയുടെ വളർച്ചയിൽ കോൺഗ്രസിന് വയറു വേദന; പ്രധാന മന്ത്രി നടത്തുന്ന വിദേശ യാത്രകളെ ചോദ്യം ചെയ്ത കോണ്‍ഗ്രസിന് അമിത് ഷായുടെ മറുപടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയിട്ടുള്ള വ്യക്തി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു . പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിദേശ യാത്രകളെ ചോദ്യം ചെയ്തു കൊണ്ടുള്ള കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മാത്രമല്ല ഈ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ആക്രമണങ്ങള്‍ അസൂയയുടെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 'മോദി പോകുന്ന സ്ഥലങ്ങളിലെല്ലാം ആയിരക്കണക്കിന് ആളുകള്‍ 'മോദി-മോദി' എന്ന മുദ്രാവാക്യങ്ങളുമായി ഒത്ത് കൂടുന്നു.
വിമാനത്താവളങ്ങളില്‍ നിരവധി വ്യക്തികൾ തടിച്ച് കൂടുന്നു. എന്നാൽ ഇത് കോണ്‍ഗ്രസിന് വലിയ വയറുവേദനയുണ്ടാക്കുന്നുവെന്ന് അമിത് ഷാ പരിഹസിക്കുകയുണ്ടായി . ആ അസൂയ ഉള്ളത് കൊണ്ട് മാത്രമാണ് എന്തുകൊണ്ടാണ് മോദി ഇത്രയധികം യാത്ര ചെയ്യുന്നതെന്ന് കോൺഗ്രസ് ചോദിക്കുന്നതെന്നും അമിത് ഷാ പറയുകയുണ്ടായി . മാത്രമല്ല കഴിഞ്ഞ മാസം യു.എസിലെ ഹൂസ്റ്റണില്‍ നടന്ന പൊതുയോഗത്തെക്കുറിച്ച് അമിത് ഷാ പരാമര്‍ശിച്ചു. നരേന്ദ്ര മോദി 'ലോകത്തിലെ ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രി' യാണെന്നും അമിത് ഷാ വ്യക്തമാക്കി .മാത്രമല്ല 'മാഡം എഴുതി നല്‍കിയ സ്‌ക്രിപ്റ്റ് വായിക്കുക മാത്രമാണ് മന്‍മോഹന്‍ ചെയ്തിരുന്നുത്. ഒരിക്കല്‍ മന്‍മോഹന്‍ ജി റഷ്യയ്ക്ക് വേണ്ടി എഴുതിയ കുറിപ്പ് മലേഷ്യയില്‍ വായിച്ചിരുന്നെന്നും അമിത് ഷാ പരിഹസിക്കുകയുണ്ടായി. വിനോദസഞ്ചാര ദിനമായ സെപ്റ്റംബര്‍ 27ന് മോദിയുടെ വിവിധ വിദേശ സഞ്ചാര ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കൊളാഷ് ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് മോദിയെ പരിഹസിച്ചിരുന്നു. ഇതിനെതിരെ -പ്രതികരിക്കുയായിരുന്നു അമിത് ഷാ.
https://www.facebook.com/Malayalivartha






















