വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്ന സംഭവത്തില്‍ ആറ് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്ന സംഭവത്തില്‍ ആറ് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു. രണ്ട് പേർക്കെതിരെ കോര്‍ട്ട് മാര്‍ഷലിനും നാല് പേർക്കെതിരെ അച്ചടക്ക നടപടിക്കും തീരുമാനമായി. ഫെബ്രുവരി 27നായിരുന്നു ഹെലികോപ്ടര്‍ തകര്‍ന്നു വീണത്.
പാകിസ്ഥാൻറെ ആണെന്ന തെറ്റിധാരണയിൽ മിസൈല്‍ ഉതിര്‍ത്തതാണെന്നും ഹെലികോപ്ടര്‍ തകര്‍ന്നതിൽ വന്‍ വീഴ്ച സംഭവിച്ചെന്നും ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നും വ്യോമ സേന മേധാവി എയര്‍മാര്‍ഷല്‍ രാകേഷ് കുമാര്‍ സിങ് ദദൌരിയ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ആറ് പേര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഗ്രൂപ്പ് കാപ്റ്റണ്‍, വിങ് കമാന്‍ഡര്‍ എന്നിവരെ കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കും. രണ്ട് എയര്‍ കമാന്റോസ്, രണ്ട് ഫ്ലൈറ്റ് ലഫ്റ്റണന്‍റ്സ് എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ബാലകോട്ട് ആക്രമണത്തിന് പിന്നാലെയായിരുന്നു ഫെബ്രുവരി 27ന് ഈ സംഭവം നടന്നത്.
https://www.facebook.com/Malayalivartha