ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും മഞ്ഞള്‍ വെള്ളവും
ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറിനു കറിക്ക്പകരം വെറും മഞ്ഞള്‍ വെള്ളം നല്‍കിയതായി പരാതി. സീതാപൂര്‍ ജില്ലയിലെ ബിച്ച്പരിയ യുപി സ്കൂളിലാണ് സംഭവം. ചോറും പച്ചക്കറിയുമായിരുന്നത്രെ അന്നത്തെ മെനു. അതാണ് മഞ്ഞള്‍വെള്ളമായി പരണമിച്ചത്. ഇതിന്‍റെ വീഡിയോ പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമായി
വീഡിയോ ഇതിനകം തന്നെ വൈറലായി മാറി ..ഇതോടെ അധികൃതര്‍ സ്കൂളിലേക്ക് സന്ദര്‍ശനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് സോയാ കറി നല്‍കിയിരുന്നതായും സോയ കഴിച്ചശേഷമുള്ള ദൃശ്യമാണിതെന്നും ആണ് അധികൃതര്‍ പറയുന്നത് . മിസര്‍സാപൂരില്‍ ഉച്ചഭക്ഷണത്തിന് ഉപ്പും റൊട്ടിയും മാത്രം നല്‍കിയത് നേരത്തെ വിവാദമായിരുന്നു.
സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പ്രകടനം വിലയിരുത്തുന്നതിന് നീതി ആയോഗ് തയാറാക്കിയ സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിൽ കേരളം ഒന്നാമതായി ഇടംപിടിച്ചിരുന്നു.
76.6 ശതമാനം സ്‌കോർ നേടിയാണ് 20 വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതെത്തിയത്. ഈ വിഭാഗത്തിൽ രാജസ്ഥാന്‍, കർണ്ണാടക എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വലിയ സംസ്ഥാനങ്ങളിൽ 36.4 ശതമാനം സ്‌കോർ നേടിയ ഉത്തർപ്രദേശാണ് അവസാന സ്ഥാനത്തെത്തിയത്
https://www.facebook.com/Malayalivartha