ആർട്ടിക്കിൾ 370 നോടുള്ള നിങ്ങളുടെ അതിരു കടന്ന പ്രണയം മൂലം നിരവധി പേർക്കാണ് കശ്മീരിൽ ജീവൻ നഷ്ടമായത്; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത കോൺഗ്രസിനെതിരെയായിരുന്നു മോദിയുടെ വിമർശനം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവിറദ്ദാക്കിയ നടപടിയിലും മുത്തലാഖ് വിഷയത്തിലും കോൺഗ്രസ് കൈക്കൊണ്ട നടപടിയെ മോദി ശക്തമായ ഭാഷയിൽ ചോദ്യം ചെയ്തു. കോൺഗ്രസിന്റെ ആർട്ടിക്കിൾ 370 നോടുള്ള പ്രേമം മൂലമാണ് ജമ്മുകശ്മീരിൽ നിരവധി ഇന്ത്യൻ സൈനികർ വീരമൃത്യു മരിച്ചതെന്നു മോദി ആഞ്ഞടിച്ചു.
ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 നോടുള്ള നിങ്ങളുടെ പ്രണയം ദേശീയ പതാകയിൽ െപാതിഞ്ഞ പ്രിയ പുത്രൻമാരുടെ മൃതദേഹം ഏറ്റുവാങ്ങിയ ഹരിയാനയിലെ സൈനികരുടെ അമ്മമാരോടാണ് വിശദീകരിക്കേണ്ടത്. കശ്മീരിനെ രക്തച്ചൊരിച്ചിലിൽ നിന്നും വികസന മുരടിപ്പിൽ നിന്നും മോചിപ്പിക്കുകയെന്നത് എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹമായിരുന്നു, സർക്കാർ അത് ചെയ്തു എന്ന് മോദി ആഞ്ഞടിച്ചു.
ആർട്ടിക്കിൾ 370 നോടുള്ള നിങ്ങളുടെ അതിരു കടന്ന പ്രണയം മൂലം നിരവധി പേർക്കാണ് കശ്മീരിൽ ജീവൻ നഷ്ടമായത്. ധീരൻമാരായ നിരവധി സൈനികരെയാണ് രാജ്യത്തിനു നഷ്ടമായത്. ഏത്ര സ്ത്രീകളാണ് വിധവകളായത്. എത്ര കുട്ടികളാണ് അനാഥരായത്. ജമ്മുകശ്മീരും ലഡാക്കും വിശ്വാസത്തിന്റെയും വികാസത്തിന്റെയും പുതിയ പാതയിലാണെന്നും മോദി പറഞ്ഞു. പ്രതിപക്ഷം വലിയ ആഘാതത്തിലാണെന്നും അവരിപ്പോള്‍ പുറത്തുനിന്നുള്ള സഹായങ്ങള്‍ തേടുന്ന തിരക്കിലാണെന്നും മോദി പറഞ്ഞു.
മുൻപെങ്ങും ഇല്ലാത്ത വിധം ധീരമായ തീരുമാനങ്ങൾ എടുക്കുകയാണ് ഇന്ത്യ. ജമ്മുകശ്മീരില്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി കൊണ്ടുള്ള പ്രകടന പത്രിക പുറത്തിറക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്ന് കോൺഗ്രസിനെ മഹാരാഷ്ട്രയിൽ നടന്ന റാലിയിൽ വെല്ലുവിളിച്ച മോദി ഹരിയാനയിലും രൂക്ഷമായ വിമർശനം ഉന്നയിച്ചു.
കോൺഗ്രസ് യഥാർഥ്യത്തിൽ നിന്ന് അകന്നു പ്രത്യയശാസ്ത്രത്തിലാണ് ജീവിക്കുന്നത്. അനുച്ഛേദം 370 ആയി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതിപക്ഷം അഭിപ്രായം പറയുന്നത് അയല്‍രാജ്യങ്ങളുടെ ഭാഷയിലാണ്. വോട്ട്ബാങ്ക് രാഷ്ട്രീയം കളിച്ച് വികസനം മുടക്കുകയാണവർ. റഫാൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള തീരുമാനത്തെയും മോദി ന്യായീകരിച്ചു. സൈന്യത്തെ ആധുനികവത്കരിക്കാനാണ് സർക്കാരിന്റെ ശ്രമം. റഫാൽ ഇടപാട് ബോധപൂർവ്വം അട്ടിമറിക്കാനായിരുന്നു കോൺഗ്രസ് ഇല്ലാത്ത അഴിമതിക്കഥകൾ മെനഞ്ഞത്. എൻഡിഎ സർക്കാരിന്റെ വികസന നേട്ടങ്ങൾ ഹരിയാനയിൽ പങ്കെടുത്ത നാല് റാലികളിലും മോദി എണ്ണിപ്പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ രൂക്ഷ വിമര്‍ശനം ഉയന്നയിച്ചിരുന്നു.ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിദേശ നേതാക്കളോട് ചര്‍ച്ചചെയ്ത നടപടിയുടെ പേരിലാണ് അമിത് ഷായുടെ വിമർശനം. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഓര്‍വസീസ് കോണ്‍ഗ്രസിന്റെ പ്രതിനിധി കമാല്‍ ധാലിവാല്‍ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനുമായി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തതിനെതിരെയാണ് അമിത് ഷായുടെ വിമര്‍ശനം. രാഹുലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഓവര്‍സീസ് കോണ്‍ഗ്രസ് തലവനാണ് കമല്‍ ധാലിവാള്‍. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവായ ജെര്‍മി കോര്‍ബിനുമായി അദ്ദഹം നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കോര്‍ബിന്‍ കശ്മീര്‍ ശാന്തമല്ലെന്ന രീതിയില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അമിത് ഷാ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha