ബംഗളൂരു സുരക്ഷാ ഏജൻസി ഉടമയുടെ ക്രൂര മർദ്ദനം; അടികൊണ്ട ജീവനക്കാരെ ഇതുവരെ കണ്ടെത്തനായില്ല
ബംഗളൂരുവില്‍ സ്വകാര്യ സുരക്ഷ ഏജന്‍സിയിലെ ജീവനക്കാര്‍ക്ക് ഉടമയുടെ ക്രൂരമര്‍ദ്ദനമേൽക്കുകയുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയുണ്ടായി. തുടര്‍ന്ന് സ്ഥപന ഉടമയായ സലീം ഖാന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ജീവനക്കാരെ ഇയാള്‍ മര്‍ദ്ദിച്ചതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം ബംഗളൂരു സെക്യൂരിറ്റി ഫോഴ്‌സ് എന്ന് പേരുളള ഏജന്‍സിയിലെ ജീവനക്കാരെയാണ് ഉടമ സലീം ഖാന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതേതുടർന്ന് സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മനസാക്ഷിയെ നടുക്കുന്ന ക്രൂരമായ മർദ്ദനമാണ് സോഷ്യൽ മീഡിയ വഴി വൈറലായി മാറിയിരിക്കുന്നത്.
എന്നാൽ സംഭവത്തിന് പിന്നാലെ സലീം ഖാനും സ്ഥാപനത്തിലെ സഹായികളും ഒളിവിലാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മര്‍ദ്ദനമേറ്റ രണ്ട് ജീവനക്കാരെയും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാല്‍ തന്നെ മര്‍ദ്ദിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു. കാരണം വ്യക്തമായാൽ തന്നെ കർശന നിലപട് സ്വീകരിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha