ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിര്‍ത്തലാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി...പാകിസ്ഥാനിലേക്ക് ഇപ്പോൾ ഒഴുകുന്ന വെള്ളം പൂര്‍ണ്ണമായും ഹരിയാനക്ക് ലഭ്യമാക്കുമെന്നും കര്‍ഷകര്‍ക്ക് ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിര്‍ത്തലാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്‍റെ ഏറ്റവും അടുത്ത വ്യാപരപാങ്കാളി പദവി ഇന്ത്യ പിന്‍വലിക്കുകയും പാക് ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 200 ശതമാനം എക്സൈസ് തീരുവ ചുമത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്
പാകിസ്ഥാനിലേക്ക് ഇപ്പോൾ ഒഴുകുന്ന വെള്ളം പൂര്‍ണ്ണമായും ഹരിയാനക്ക് ലഭ്യമാക്കുമെന്നും കര്‍ഷകര്‍ക്ക് ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഹരിയാനയില്‍ ലഭ്യമാകേണ്ട വെള്ളം കഴിഞ്ഞ 70 വര്‍ഷമായി പാകിസ്ഥാനിലേക്കാണ് ഒഴുകുന്നത്. ഇത് വൈകാതെ നിര്‍ത്തലാക്കുകയും ഹരിയാനയിലെ കുടുംബങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മോദി വ്യക്തമാക്കി. നിറഞ്ഞ കൈയ്യടികളോടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകളെ ഹരിയാനയിലെ ജനങ്ങള്‍ സ്വീകരിച്ചത്.
നേരത്തെ,പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജലമന്ത്രിയായിരുന്ന നിതിന്‍ ഗഡ്കരിയും സമാനമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. രവി, ബീസ്, സത് ലജ്ജ് എന്നീ നദികളില്‍ നിന്നുള്ള ഇന്ത്യയുടെ ജലവിഹിതം ആണ് ഇനി പാകിസ്താന് നൽകേണ്ടതില്ലെന്ന് തീരുമാനിക്കുന്നത് എന്നാണു അന്ന് പറഞ്ഞത് ...ഈ നദികളില്‍ നിന്നുള്ള ജലവിഹിതം നിലക്കുന്നത് ഇന്ത്യയോട് ചേര്‍ന്നുള്ള പാക് അതിര്‍ത്തികളില്‍ ജല ദൗര്‍ലഭ്യം രൂക്ഷമാക്കും.
1960 ലെ സിന്ധുനദീജല കരാര്‍പ്രകാരം കിഴക്കന്‍ നദികളായ രവി, ബീസ്, സത്‌ലജ് എന്നിവയുടെ പൂര്‍ണ്ണാവകാശം ഇന്ത്യക്കാണ്.. 1960 ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാകിസ്താൻ മുൻ പ്രസിഡന്‍റ് അയ്യൂബ് ഖാനും ചേർന്ന് ഒപ്പുവെച്ച കരാറാണ് സിന്ധു നദീജല കരാർ. സിന്ധു നദീതടത്തിലെ മൂന്ന് കിഴക്കൻ നദികളിലെ ജലം (രവി, സത്‌ലജ്, ബിയാസ്) എന്നിവയിലെ ജലം പാകിസ്താന് പൂർണ്ണമായും ഉപയോഗിക്കാനാവുന്നതാണ് കരാർ..
നദികളുടെ ഒഴിക്കിനെ ഗതിതിരിച്ചു വിടാനുള്ള ഇന്ത്യയുടെ പുതിയ തീരുമാനം കരാറിന്‍റെ ലംഘനമാവില്ല..രവി നദിയുടെ കൈവഴിയായ ഉത്സിലെ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ജമ്മകശ്മീരിലെ ജനങ്ങള്‍ക്ക് ആവശ്യത്തിനുവേണ്ട വെള്ളം ലഭിക്കും
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുകയാണെന്നും രാജ്യത്താകമാനം കുപ്രചാരണങ്ങള്‍ നടത്തുകയാണെന്നും മോദി പറഞ്ഞു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ഭാഗമായി മാറി. നിലവില്‍ കശ്മീര്‍ ശാന്തമാണ്. അതിവേഗത്തിലുള്ള വികസനമാണ് ഇനിയുള്ള ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസിന്റെ ആർട്ടിക്കിൾ 370 നോടുള്ള പ്രേമം മൂലമാണ് ജമ്മുകശ്മീരിൽ നിരവധി ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതെന്നും മോദി ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു..മുൻപെങ്ങും ഇല്ലാത്ത വിധം ധീരമായ തീരുമാനങ്ങൾ എടുക്കുകയാണ് ഇന്ത്യ... റഫാൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള തീരുമാനത്തെയും മോദി ന്യായീകരിച്ചു. സൈന്യത്തെ ആധുനികവത്കരിക്കാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് ..എൻഡിഎ സർക്കാരിന്റെ വികസന നേട്ടങ്ങൾ ഹരിയാനയിൽ പങ്കെടുത്ത നാല് റാലികളിലും മോദി എടുത്തു പറഞ്ഞു ...
https://www.facebook.com/Malayalivartha