വേഗത കൊണ്ട് പുതുവിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യ; ഇന്ത്യയുടെ എക്കാലത്തെയും സ്വപ്‍ന ഒപദ്ധതിയായ ഹൈപ്പർ ലൂപ്പ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം അടുത്തവർഷം ആരംഭിക്കും
വേഗത കൊണ്ട് ഗതാഗത വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യ. 128 കിലോമീറ്റർ യാത്രാ സമയം നാല് മണിക്കൂറിൽ നിന്ന് വെറും 25 മിനിട്ടായി കുറച്ചുകൊണ്ടുള്ള ചരിത്രം ഇനി ഇന്ത്യയ്ക്ക് സ്വന്തമാകും. ഇന്ത്യയുടെ എക്കാലത്തെയും സ്വപ്‍ന ഒപദ്ധതിയായ ഹൈപ്പർ ലൂപ്പ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം അടുത്തവർഷം ആരംഭിക്കുന്നതോടെയാണ് ഈ സ്വപ്ന സാക്ഷാത്കാരത്തിന് കഴിയുക. 60,550 കോടി രൂപ ചെലവുള്ള അത്യാധുനിക സൂപ്പർഫാസ്റ്റ് ട്രാൻസ്പോർട്ട് പദ്ധതി മുംബയ് - പൂനെ റൂട്ടിലാണ് നടപ്പാക്കുന്നത്. എട്ട് വർഷം കൊണ്ട് പൂർത്തിയാകുമ്പോൾ മുംബയ് - പൂനെ 128 കിലോമീറ്റർ യാത്രാ സമയം നാല് മണിക്കൂറിൽ നിന്ന് വെറും 25 മിനിട്ടായി കുറയും.
തൂണുകളിൽ സ്ഥാപിക്കുന്ന ഭീമൻ കുഴലും (ട്യൂബ്) അതിലൂടെ കുതിക്കുന്ന കമ്പാർട്ട്മെന്റും (പോഡ്) ഉൾപ്പെടുന്നതാണ് ഹൈപ്പർലൂപ്പ് ട്രെയിൻ എന്ന വമ്പൻ. സാധാരണ ട്രെയിൻ പോലെ പാളങ്ങളോ, കമ്പാർട്ട്മെന്റുകൾക്ക് ചക്രങ്ങളോ ഇല്ല. ട്യൂബിലെ മർദ്ദം വളരെ കുറഞ്ഞ കാന്തിക മണ്ഡലത്തിൽ, കാന്തിക വികർഷണത്താൽ എങ്ങും തൊടാതെ പൊങ്ങിക്കിടക്കുന്ന പോഡുകൾ മിന്നൽ വേഗത്തിൽ കുതിക്കും. മാഗ്നറ്റിക് ലെവിറ്റേഷൻ (മാഗ്‌ലെവ്) സാങ്കേതിക വിദ്യയാണിത്. പാളത്തിൽ തൊടാതെ കുതിക്കുന്ന മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിൻ പോലെ. ഇതിന്റെ പരീക്ഷണം അമേരിക്കയിലെ ലാസ് വെഗാസിന് സമീപമുള്ള നെവാദ മരുഭൂമിയിൽ പുരോഗമിക്കുന്നു. റിച്ചാർഡ് ബ്രാൻസൺ എന്ന കോടീശ്വരന്റെ കമ്പനിയായ വെർജിൻ ഹൈപ്പർ ലൂപ്പ് വൺ കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. നാല് വർഷം വീതമുള്ള രണ്ട് ഘട്ടമായാണ് പദ്ധതി പൂർത്തിയാക്കുകയെന്ന് വെർജിൻ ഹൈപ്പർ ലൂപ്പ് വൺ ഇന്ത്യ ഡയറക്ടർ നൗഷാദ് ഊമർ അറിയിച്ചു. മഹാരാഷ്‌ട്ര സർക്കാർ താമസിയാതെ ടെൻഡർ വിളിക്കും.
ലീനിയാർ ഇലക്‌ട്രിക് മോട്ടോറിലാണ് പോഡുകൾ ഓടുന്നത്. റോട്ടറി മോട്ടോറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ലീനിയാർ മോട്ടോർ. പരമ്പരാഗത മോട്ടോറിന് രണ്ട് ഭാഗങ്ങളാണ്. നിശ്ചലമായ സ്റ്റാറ്ററും കറങ്ങുന്ന റോട്ടറും. സ്റ്റാറ്ററിൽ കറണ്ട് പ്രവഹിക്കുമ്പോൾ റോട്ടർ കറങ്ങും. അതിനോട് ഘടിപ്പിച്ച യന്ത്രം പ്രവർത്തിക്കും. ലീനിയർ മോട്ടോറിലും ഈ രണ്ട് ഭാഗങ്ങളുണ്ട്. എന്നാൽ ഇതിൽ റോട്ടർ കറങ്ങുന്നതിന് പകരം സ്‌റ്റാറ്ററിന്റെ നീളത്തിന് സമാന്തരമായി നീളത്തിൽ ചലിക്കും. ഹൈപ്പർലൂപ്പിൽ സ്റ്റാറ്ററുകൾ പുറത്തെ ട്യൂബിലും റോട്ടർ പോഡിലുമാണ് ഘടിപ്പിക്കുക. കറണ്ട് പ്രവഹിക്കുമ്പോൾ ട്യൂബും പോഡും ചേർന്ന് ഒരു കൂറ്റൻ മോട്ടോർ ആവുകയും ട്യൂബിന് (സ്റ്റാറ്ററിന്) സമാന്തരമായി പോഡ് കുതിക്കുകയും ചെയ്യും.
ഹൈപ്പര്‍ലൂപ്പ് പരീക്ഷണം അമേരിക്കയിലെ ലാസ് വെഗാസിന് സമീപമുള്ള നെവാദ മരുഭൂമിയില്‍ പുരോഗമിക്കുകയാണിപ്പോഴും. 2017 മുതല്‍ പരീക്ഷണം നടക്കുന്നത് 1,640 അടി നീളവും 11 അടി വ്യാസവുമുള്ള ട്യൂബിലാണ്.ഒഴിഞ്ഞ പോഡ് ട്യൂബിലൂടെ അനേകം തവണ ഓടിച്ചു. മണിക്കൂറില്‍ 380 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 800 മുതല്‍ 1000 കി. മീറ്റര്‍ വരെ വേഗതയാണ് ലക്ഷ്യം. റോട്ടറി മോട്ടോറിന്റെ പരിഷ്‌കരിച്ച പതിപ്പായ ലീനിയര്‍ ഇലക്ട്രിക് മോട്ടോറിലാണ് പോഡുകള്‍ ഓടുന്നത്.
ശക്തിയേറിയ വൈദ്യുതകാന്തങ്ങളുടെ സഹായത്തോടെ പാളങ്ങളില്‍ സ്പര്‍ശിക്കാതെ പൊങ്ങി സഞ്ചരിക്കുന്ന അതിവേഗ ട്രെയിനുകളിപ്പോഴുണ്ട്. പക്ഷേ, ഇത്തരം മഗ്ലെവ് ട്രാക്കുകള്‍ നിര്‍മിക്കാനുള്ള ചെലവ് ദുര്‍വഹമാണ്. ‘മഗ്ലെവ്’ സങ്കേതം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1971 ലാണ്. സങ്കീര്‍ണതകളും ഉയര്‍ന്ന ചെലവും കാരണം ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രെയിന്‍ ഓടിത്തുടങ്ങാന്‍ 2004 വരെ കാക്കേണ്ടി വന്നു. ചൈനയിലെ ഷാങ്ഹായിലാണ് ആദ്യത്തെ മാഗ്‌നറ്റിക് ട്രെയിന്‍ ഓടിത്തുടങ്ങിയത്.
https://www.facebook.com/Malayalivartha